x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടുപന്നികളെ വെടിവച്ചു കൊന്നു

വെബ് ഡെസ്ക്
Published: August 11, 2026 10:29 PM IST | Updated: August 11, 2026 10:29 PM IST

കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചു കൊന്നപ്പോൾ.

അടിവാരം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ നാലാം വാർഡ് അടിവാരത്തും സമീപപ്രദേശത്തും കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പൂഞ്ഞാർ തെക്കേക്കരയിലെ ഔദ്യോഗിക ഷൂട്ടർമാരാണ് വെടിവച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് മിനർവ മോഹന്‍റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെയും അനുമതിയോടെ പന്നികളെ മണ്ണെണ്ണ ഒഴിച്ച് മറവ് ചെയ്തു.

നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യം
അതിരൂക്ഷം

കറുകച്ചാൽ: കാട്ടുപന്നികളുടെ വിളയാട്ടത്തിൽ നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ഭീതിയിലായിട്ട് നാളുകളായി. നിരവധി കർഷകരുടെ തെങ്ങ്, കമുക്, വാഴ,ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി അടക്കമുള്ളവയും വെണ്ട, ചീര, വെള്ളരി തുടങ്ങിയ പച്ചക്കറികൃഷികളും കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കുത്തിമറിച്ച് നശിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.

നഷ്ടം താങ്ങാനാവാതെ പലരും കൃഷി ഉപേക്ഷിച്ചു. നെടുംകുന്നം പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽ ശല്യം രൂക്ഷമാണ്. മാന്തുരുത്തി, വള്ളിമല, നെടുംകുഴി, ഊത്തപ്പാറ ഭാഗം, നെടുമണ്ണി, വീരൻമല, മുളയംവേലി, കുരുന്നംവേലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികളുടെ വിളയാട്ടമാണ്.

സന്ധ്യയായാൽ പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്. കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്കും സാധിച്ചിട്ടില്ല. നെടുംകുന്നം പഞ്ചായത്ത് ആറു ഷൂട്ടർമാരെ നിയോഗിച്ചെങ്കിലും ഫലവത്തായില്ല.

Tags : Nattuvishesham Districtnews Wild boars

Recent News

Corehub Up