കോവൂർ പുഷ്പയുടെ കൃഷിയിടത്തിൽ കാട്ടാനകൾ നശിപ്പിച്ച തെങ്ങ്.
കൊട്ടിയൂർ: ചപ്പമല മേഖലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമായി. ജനവാസമേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിയത്. ചപ്പമലയിലെ കോവൂർ പുഷ്പയുടെ കൃഷിയിടത്തിൽ കയറിയ ആനകൾ നിരവധി തെങ്ങുകളും റബർ മരങ്ങളും നശിപ്പിച്ചു. തുടർച്ചയായ വന്യമൃഗശല്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. രാത്രികാലങ്ങളിൽ കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് പതിവായതോടെ ജീവനും സ്വത്തിനും ഭീഷണി വർധിച്ചതായി നാട്ടുകാർ പറയുന്നു.
കാട്ടാനശല്യം തടയാൻ വനവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : Wild elephant Nattuvishesham District news