ജനകീയ സമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നു.
പുത്തൂർ: മാന്ദാമംഗലം -വെള്ളക്കാരിത്തടത്ത് വീണ്ടും കാട്ടാന ഇറങ്ങി. രണ്ടാനകളാണ് തോട്ടിലിറങ്ങിയത്. തെങ്ങ്, വാഴ, ഇടവിളകൾ എന്നിവ കാട്ടാന നശിപ്പിച്ചു. കാട്ടാനയെ കണ്ട് തൊഴിലാളികളും കർഷകരും ജോലി മാറ്റിവച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറി. അതേസമയം കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളക്കാരിത്തടം ജനകീയ സമിതി പ്രവർത്തകർ കെ. രാജൻ എംഎൽഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ആനകളെ നിരീക്ഷിക്കാൻ എഐ സംവിധാനം ഏർപ്പെടത്തുനത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനകീയ സമരസമിതി ചെയർമാൻ വി.കെ. ഷാജി, സമരസമിതി കൺവീനർ ബാബു പനയ്ക്കൽ, ജോയിന്റ്് കൺവീനർ ബി.എസ്. എഡ്വിസൻ, പൗലോസ് തെറ്റയിൽ, തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.