എൻഡോമെട്രിയോസിസിനെ കരുതിയിരിക്കാം
Tuesday, October 19, 2021 12:14 PM IST
സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധിയായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ് . ആഗോളതലത്തിൽ ഏകദേശം 10-25 ശതമാനം സ്ത്രീകളിൽ ഈ രോഗം കാണാറുണ്ട്. അവയിൽ കൂടുതലും 20നു 40നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ്.

ആർത്തവക്രമക്കേടുകൾ, അടിവയർ വേദന, ബന്ധപ്പെടുന്പോഴുള്ള വേദന എന്നിങ്ങനെ പല രോഗലക്ഷണങ്ങളും ഇവരിലുണ്ടാകുമെങ്കിലും എൻഡോമെട്രിയോസിസ് മാത്രമാണ് അവർക്കുള്ളതെന്ന് നമുക്ക് അനുമാനിക്കാൻ സാധ്യമല്ല. കാരണം സ്ത്രീകൾക്കുണ്ടാകുന്ന മറ്റുപല അസുഖങ്ങൾക്കും ഇതേ രോഗലക്ഷണങ്ങൾതന്നെ കണ്ടെന്നുവരാം.

എന്താണ് എൻഡോമെട്രിയോസിസ്

ഗർഭാശയഭിത്തികളുടെ ഉൾഭാഗത്തെ ആവരണമാണ് എൻഡോമെട്രിയം. ആർത്തവസമയത്ത് സാധാരണയായി ഈ അവരണം സ്വസ്ഥാനത്തുനിന്നു വേർപ്പെട്ട് ആർത്തവരക്തത്തോടൊപ്പം യോനിയിലൂടെ പുറന്തള്ളപ്പെടുന്നു. എന്നാൽ ചില സ്ത്രീകളിൽ ഈ ആവരണത്തിന്‍റെ അംശങ്ങൾ അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിച്ച് മറ്റ് അവയവങ്ങളായ അണ്ഡാശയം, വൻകുടൽ എന്നിവയിലോ ഉദരത്തിനകത്തെ ആവരണമായ പെരിട്ടോണിയം, വളരെ അപൂർവമായി പൊക്കിളിലോ ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന പ്ലൂറ, സിസേറിയൻ ശസ്ത്രക്രിയചെയ്ത ത്വക്കിലെ മുറിവുണ്ടായിരുന്ന സ്ഥലം എന്നിവിടങ്ങളിൽ പറ്റിപ്പിടിക്കാം.

മേൽപ്പറഞ്ഞപ്രകാരം പ്ലൂറയിലുണ്ടാകുന്നതിനെ കറ്റാമിനീയൽ ന്യൂമോതൊറാക്സ് എന്നും ത്വക്കിലെ മുറിവുണ്ടായിരുന്നിടത്ത് വരുന്നതിനെ സ്കാർ എൻഡോമെട്രിയോസിസ്, എന്നുമാണ് വിശേഷിപ്പിക്കാറുള്ളത്.

ആർത്തവസമയത്ത് ഗർഭാശയത്തിനകത്തുനിന്ന് എന്നതുപോലെ എൻഡോമെട്രിയോസിസ് ബാധിച്ച അവയവങ്ങളിലും രക്തസ്രാവമുണ്ടാകാം. എന്നാൽ ഈ രക്തത്തിനു പുറത്തേക്കു പോകാൻ വഴിയില്ലാത്തതുകൊണ്ട് അതവിടെ കെട്ടിക്കിടന്ന് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. അണ്ഡാശയത്തിലാണെങ്കിൽ ആർത്തവരക്തം രൂപപ്പെട്ട് ചോക്കലേറ്റ് സിസ്റ്റ് എന്നു പറയപ്പെടുന്ന മുഴകളുണ്ടാകാൻ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ

ഉദരത്തിനകത്തെ ആവരണമായ പെരിട്ടോണിയത്തിൽ എൻഡോമെട്രിയം ഒട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ അവയിലേക്ക് കുടലും മറ്റും ഒട്ടിപ്പിടിച്ച് ആർത്തവസമയത്ത് അതികഠിനമായ വയറുവേദനയ്ക്കു കാരണമാകാം. വളരെ അപൂർവമായി കാണുന്ന കറ്റാമിതിയൽ ന്യൂമോതൊറാക്സ് മാസമുറയോടൊപ്പമുള്ള ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളായി (ശ്വാസംമുട്ടൽ, ശ്വാസമെടുക്കുന്പോൾ വേദന, രക്തം ചുമച്ചുതുപ്പുക എന്നിവ) കാണപ്പെടാം. അതിനാൽ എൻഡോമെട്രിയം എവിടെയെല്ലാമാണ് സ്ഥാനംതെറ്റിയിരിക്കുന്നത് എന്നതിനനുസരിച്ചാണ് വിവിധതരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാവുക.

പരിശോധനകൾ

രോഗനിർണയത്തിനായി രോഗലക്ഷണങ്ങൾ എന്തെ ല്ലാമാണെന്ന് മനസിലാക്കുന്നതോടൊപ്പം ശരീരപരിശോധനയും അൾട്രാസൗണ്ട് സ്കാനിംഗും വേണ്ടിവരും. അണ്ഡാശയമുഴകൾ അൾട്രാസൗണ്ട് സ്കാനിംഗിലൂടെ കണ്ടുപിടിക്കാനാവുമെങ്കിലും ഉദരത്തിനകത്തുണ്ടാകുന്ന എൻഡോമെട്രിയോസിസിന്‍റെ നിർണായക പരിശോധന ലാപ്റോ സ്കോപ്പിതന്നെയാണ്.


ചില സ്ത്രീകളിൽ മറ്റേതെങ്കിലും രോഗനിർണയത്തിനായി ചെയ്യുന്ന അൾട്രാസൗണ്ട് സ്കാനിംഗിലോ ലാപ്രോസ്കോപ്പി പരിശോധനയിലോ എൻഡോമെട്രിയോസിസ് കണ്ടെത്തിയെന്നുവരാം. ഇവരിൽ നല്ലൊരുശതമാനം സ്ത്രീകൾ ക്കും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകണമെന്നില്ല.

ചികിത്സാരീതി

എൻഡോമെട്രിയോസിസ് എല്ലാവരിലും എപ്പോഴും പരിപൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിഞ്ഞെന്നുവരില്ല. രോഗത്തിന്‍റെ തീവ്രതയനുസരിച്ചാണ് ചികിത്സ വേണോയെന്നു നിശ്ചയിക്കുന്നതുതന്നെ. എൻഡോമെട്രിയോസിസ്കൊണ്ട് ആർത്തവക്രമക്കേടുകൾ, അടിവയർ വേദന മുതലായ രോഗലക്ഷണങ്ങളുള്ള സ്ത്രീകൾക്കു വേദനാസംഹാരികളോടൊപ്പംതന്നെ ഹോർമോണ്‍ ചികിത്സയും വേണ്ടിവരും. ഇവരിൽ അണ്ഡോത്പാദനം തടയുകവഴി ആർത്തവരക്തസ്രാവം ഇല്ലാതാക്കുകയും അപ്രകാരം എൻഡോമെട്രിയോസിസിന്‍റെ വളർച്ചയെ തടയുകയുമാണ് ചികിത്സകൊണ്ടു ഉദ്ദേശിക്കുന്നത്.

ഗർഭധാരണം സാധ്യതമാകും

ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയവഴി അണ്ഡാശയത്തിലുണ്ടാകുന്ന ചോക്കലേറ്റ് സിസ്റ്റ് നീക്കംചെയ്യുകയും അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും കുടലുമായി ഒട്ടിച്ചേർന്നിരിക്കുകയാണെങ്കിൽ അത് മാറ്റുകയും ചെയ്താൽ ഗർന്ധധാരണത്തിനുള്ള സാധ്യത വർധിക്കും. വളരെ ചെറിയ അണ്ഡാശയമുഴകളാണെങ്കിൽ ചിലപ്പോൾ മരുന്നുകൊണ്ടുമാത്രം അവയെ ഇല്ലാതാക്കാം.

എന്നാൽ ഇതിനുമൊരു മറുവശമുണ്ട്. നിർഭാഗ്യവതികളായ ചില സ്ത്രീകളിൽ യാതൊരുവിധ ചികിത്സയും ഫലിക്കാതെവരികയും എൻഡോമെട്രിയോസിസ് അനിയന്ത്രിതമായി വളരുകയും ചെയ്യാറുണ്ട്. അവർ അതികഠിനമായ വേദനയും മറ്റും അനുഭവിക്കുന്നതുമൂലം ഗർഭപാത്രവും അണ്ഡാശയവും ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകമാത്രമേ നിവൃത്തിയുള്ളൂ.

എൻഡോമെട്രിയോസിസ്കൊണ്ട് ഉണ്ടാകുന്ന അണ്ഡാശയമുഴകൾ കുറഞ്ഞില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യണം. വിവാഹം കഴിക്കാത്ത യുവതികളാണെങ്കിലും ഗർഭധാരണം കാംക്ഷിക്കുന്നവരാണെങ്കിലും മേൽപ്പറഞ്ഞ ചികിത്സ ചെയ്യുകവഴി ഭാവിയിൽ ഗർഭധാരണത്തിനു തടസമില്ലാതാക്കാൻ കഴിയും.