Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ലോക പൈതൃകങ്ങളുടെ സംരക്ഷണം മാനവികതയുടെ പ്രകാശനം
ലോക പൈതൃക പദവിയുള്ള ഹാഗിയ സോഫിയ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാലയമാക്കി പ്രതിഷ്ഠിക്കാനുള്ള തുർക്കി ഭരണാധികാരികളുടെ നീക്കം വേദനയോടെയാണ് ചരിത്ര തനിമകൾ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന സാംസ്കാരിക ലോകം ശ്രവിച്ചത്. തുർക്കിയിലെ അഡ്മിനിസ്ട്രേറ്റീവ് കോടതിയായ കൗണ്‍സിൽ ഓഫ് സ്റ്റേറ്റിന്റെ വിധി തീർപ്പെന്ന പേരിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ മതമൗലിക നിലപാട് ഈ ലോക പൈതൃകം ആരാധനാലയമാക്കുന്നതിലൂടെ പുറത്തുവന്നിരിക്കുകയാണ്. കടുത്ത യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ രാജ്യത്തിന് ഭാവാത്മകമായ ഫലങ്ങൾ ഉളവാക്കില്ലെന്ന് മാത്രമല്ല, വിപരീത സ്ഥിതിവിശേഷം ഉളവാക്കുകയും ചെയ്യും.
ക്രൈസ്തവ കത്തീഡ്രൽ
കോണ്‍സ്റ്റാന്റിനോപ്പിൾ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ ആണ് എ.ഡി. 537ൽ ഈ ക്രൈസ്തവ കത്തീഡ്രൽ പണി കഴിപ്പിച്ചത്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ആരാധനാലയമായിരുന്നു ഈ കത്തീഡ്രൽ. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഈ ബൈസന്റൈൻ ദേവാലയം വാസ്തുകലയുടെ ഒരു കമനീയ കലവറ തന്നെയാണ്. ഹാഗിയ സോഫിയ എന്ന പദത്തിന്റെ അർഥം "പരിശുദ്ധ ജ്ഞാനം' എന്നാണ്. മാനവികതയുടെ വിശ്വഗോപുരമായി ഉയർന്നുനിന്ന ഈ ലോകപൈതൃകത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് തുർക്കി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
1453-ൽ കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കിയ ഓട്ടോമാൻ തുർക്കികൾ ഈ കത്തീഡ്രലിനെ മുസ്ലിം ആരാധനാലയമാക്കി പ്രഖ്യാപിച്ചു. ഒരു ജനവിഭാഗത്തിന്റെ വിശ്വാസപൈതൃകത്തിന്റെ നേർക്കാഴ്ചയായ ഈ ദൈവാലയം അധികാരശക്തിയുപയോഗിച്ച് മാറ്റിമറിച്ചത് ഹൃദയഭേദകമായ അനുഭവമായിരുന്നു. മുസ്ലിം സമൂഹത്തിലെ തന്നെ ധിഷണാശാലികൾ ഇതിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. അതിന്റെയെല്ലാം അനന്തരഫലമായി തുർക്കി റിപ്പബ്ളിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റും ക്രാന്തദർശിയുമായിരുന്ന മുസ്തഫ കമാൽ അത്താതുർക്ക് 1935 - ൽ ഈ കത്തീഡ്രലിന്റെ ചരിത്രപ്രാധാന്യവും വാസ്തുകലാ മേന്മയുമെല്ലാം കണക്കിലെടുത്ത് മ്യൂസിയമായി പ്രഖ്യാപിച്ചു. ഇപ്രകാരം എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമായിരുന്ന ഹാഗിയ സോഫിയ ഒരു മതത്തിന്റെ ആരാധനാലയമായി ഏകപക്ഷീയമാംവിധം ഇപ്പോൾ പ്രഖ്യാപിക്കപ്പെടുന്പോൾ സാംസ്കാരിക ലോകം വേദനയോടും ആശങ്കയോടുംകൂടെ ഈ സംഭവവികാസങ്ങളെ നോക്കിക്കാണുകയാണ്. തുർക്കി പ്രസിഡന്റിന്റെ ഈ ദിശയിലുള്ള നീക്കത്തിൽ യുനസ്കോയും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്തോനേഷ്യൻ മാതൃക
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യ ഇക്കാര്യത്തിൽ നൽകുന്ന മാതൃക തുർക്കി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായിരിക്കുന്പോഴും ഹിന്ദുമതം, ബുദ്ധമതം, ക്രിസ്തു മതം എന്നിവയുടെ പുരാതന ആരാധനാലയങ്ങളും സൗധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്തോനേഷ്യ പുലർത്തുന്ന ആർജവം ലോകത്തിനു മുഴുവൻ ദിശാബോധം പകരുന്നതാണ്. തലസ്ഥാനമായ ജക്കാർത്തയിൽ തന്നെ ഗീതോപദേശത്തിന്റെ കൂറ്റൻ ശില്പം ഈ ശ്രേഷ്ഠസംസ്കാരത്തിന് അടിവരയിട്ടുകൊണ്ട് തലയുയർത്തി നിൽക്കുന്നു. ബോറോബുദൂർ, പ്രന്പനാൻ തുടങ്ങിയ ക്ഷേത്രങ്ങൾ അവയുടെ ആത്മീയ കാന്തി പടർത്തി ഈ മുസ്ലിം രാജ്യത്ത് പ്രശോഭിക്കുന്പോൾ അത് മാനവികതയുടെ ഉദാത്തമായ നേർക്കാഴ്ചയാകുന്നുവെന്ന് മാത്രമല്ല, മുസ്ലിം സംസ്കാരത്തെ ലോകത്തിനു മുൻപിൽ മഹത്തരമാക്കുകയും ചെയ്യുന്നു.
തുർക്കി ഭരണകൂടത്തിന്റെ കാഴ്ചയില്ലായ്മയും ഇന്തോനേഷ്യൻ ഭരണകൂടത്തിന്റെ നേർക്കാഴ്ചയും വിലയിരുത്തപ്പെടുന്പോൾ ഇന്തോനേഷ്യ എന്തുകൊണ്ട് മൗലികവാദങ്ങളും തീവ്രവാദങ്ങളും തങ്ങളുടെ പടിക്കുപുറത്തു നിർത്തിയിരിക്കുന്നു എന്നത് ശ്രേഷ്ഠമായ ഒരു മാനവിക ആചാരത്തിന്റെ വിശാലമായ കണ്ണികൾ കോർത്തിണക്കിക്കൊണ്ടാണെന്ന് നമുക്ക് ബോധ്യം വരും. ആത്മീയതയുടെയും വിശ്വാസത്തിന്റെയും വഴികളിൽ ആരും ആർക്കും പ്രതിബന്ധമാകാതിരിക്കുന്നതിലൂടെ മതാത്മകമൂല്യങ്ങളുടെ തനിമ കലർപ്പില്ലാതെ കാണാൻ ജനസഞ്ചയത്തിനിടയാക്കുകയും ചെയ്യുന്നു. ഇവിടെ വിശ്വസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളാണ് പകർന്നുകിട്ടുന്നത്.
സാംസ്കാരിക പൈതൃകങ്ങളും വിശ്വാസ സ്മാരകങ്ങളുമൊക്കെ സംരക്ഷിക്കുന്നതിൽ ആധുനിക ലോകത്തിന് ഒരു പുനർവായന തന്നെ ആവശ്യമാണെന്ന് ഹാഗിയ സോഫിയ സംഭവം നമ്മെ പഠിപ്പിക്കുന്നു. മാനവികതയുടെ വിശ്വസൗന്ദര്യം ഉൾക്കൊള്ളാൻ തക്കവിധം കാഴ്ച മതാധിഷ്ഠിതമായ ഒരു വ്യവസ്ഥിതിക്ക് അനിവാര്യമാണെന്നും അപ്രകാരമുള്ള കാഴ്ചയിലൂടെ മാത്രമേ മനുഷ്യജീവിതത്തിന്റെ അന്തഃസത്തയെ പ്രകാശിപ്പിക്കാനാവൂ എന്നും വ്യക്തമാണ്.
വിനാശകരമായ അലയടികൾ
മനുഷ്യജീവിതത്തിലെ എല്ലാ കാഴ്ചകൾക്കും പിന്നിലുള്ള നിത്യസത്യത്തെ വെളിപ്പെടുത്താനുള്ള കർമയോഗത്തിൽ മതങ്ങൾക്കു വഹിക്കാനുള്ള ശ്രേഷ്ഠ സ്ഥാനം സങ്കുചിതവും നിക്ഷിപ്തവും വിഭാഗീയവുമായ നിലപാടുകളാൽ ഭാവാന്തരം വരുന്പോൾ അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന വിനാശകരമായ അലയടികൾ പേടിപ്പെടുത്തുന്നതാണ്. സത്യത്തിലും സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും എല്ലാ വിഭാഗങ്ങളും ഒന്നാകുന്പോഴാണ് മാനവികതയുടെ ചക്രവാളങ്ങൾ വികസിക്കുന്നത്.
കാലബോധം നഷ്ടപ്പെട്ടു പോകാതിരിക്കാൻ നമ്മെ സഹായിക്കുന്നതാണ് പൈതൃകങ്ങളും സ്മാരകങ്ങളും. കാലവും ഓർമകളും സാംസ്കാരിക ഈടുവയ്പുകളുമെല്ലാം കാലഹരണപ്പെട്ടതും ഏതെങ്കിലും വിഭാഗങ്ങൾക്ക് ഭീഷണിയുമാണെന്ന ചിന്ത നിഴലുകളെ ഭയപ്പെടുന്നത് പോലെയാണ്. സാംസ്കാരിക ബഹുസ്വരതയും വ്യത്യസ്ത മതവീക്ഷണങ്ങളും നമ്മുടെ പാരന്പര്യങ്ങളെയും പൈതൃകങ്ങളുടെയും കലവറകളിലേക്ക് മൂലധനം സ്വരൂപിപ്പിക്കുന്നതും നമ്മുടെ വീക്ഷണകോണുകളുടെ വികാസം ത്വരിതപ്പെടുത്തുന്നതുമാണ്. അസാധാരണമായ അവകാശത്തർക്കങ്ങളും സങ്കീർണമായ ഉടമസ്ഥാവകാശ വ്യവഹാരങ്ങളും വസ്തുനിഷ്ഠമല്ലാത്ത ഒത്തുതീർപ്പുകളുംമൂലം വീർപ്പുമുട്ടുന്ന അന്തരീക്ഷമാണ് സാമൂഹ്യവ്യവസ്ഥിതിയിൽ നാം അനുഭവിക്കുന്നത്.
മതപരമായ കാര്യങ്ങളിൽ ഇവയുടെ സ്വാധീനം വളരെ ശക്തമായി അനുഭവപ്പെടുന്നുവെന്നതും യാഥാർഥ്യമാണ്. വിട്ടുവീഴ്ചകൾക്കും സമവായത്തിലും സാധ്യമല്ലാത്തവിധം മനസ് ചുരുങ്ങുന്പോൾ വിധിതീർപ്പുകൾ അനന്തമായി നീളുകയും യാഥാർഥ്യബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കുന്നതിന് പരിമിതികളാകുകയുമാണ്. മതമൗലികവാദങ്ങൾക്കും തീവ്രനിലപാടുകൾക്കും ഇടംലഭിക്കുന്നത് സങ്കുചിതമായ നിലപാടുകളുടെയും സമീപനങ്ങളുടെയും ഫലമാണ്.
തച്ചുടയ്ക്കപ്പെട്ട മാനവികത
ലോക പൈതൃകമായ ഹാഗിയ സോഫിയയുടെമേൽ തുർക്കി ഭരണകൂടം ഏൽപ്പിച്ച ആഘാതം മാനവികതയുടെ സംസ്കാരത്തിന് ഏൽപ്പിക്കപ്പെട്ട മുറിവാണ്. എഡി 537 ൽ പണികഴിക്കപ്പെട്ട ഈ ക്രൈസ്തവ ദൈവാലയം 1453 വരെ ബൈസന്റൈൻ ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. 1453 - ൽ മാത്രമാണ് തുർക്കികൾ കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കിയത്.അന്ന് ബലപ്രയോഗത്തിലൂടെ ഈ കത്തീഡ്രൽ മോസ്ക് ആക്കുകയായിരുന്നു. ഈ തെറ്റ് 1935 - ൽ തുർക്കി ഭരണകൂടം തിരുത്തി പൊതു പൈതൃകമാക്കി. ഇത് ഇന്ന് ലോക പൈതൃകപട്ടികയിലുമാണ്. വീണ്ടും ഹാഗിയ സോഫിയ മോസ്ക് ആക്കുന്പോൾ ചരിത്രവും പാരന്പര്യവും മാനവികതയും തച്ചുടക്കപ്പെട്ടിരിക്കുന്നു.
ചരിത്രപരമായ സത്യവും സൗന്ദര്യവും വിശുദ്ധ കലയും സമന്വയിപ്പിച്ചിരിക്കുന്ന ഹാഗിയാ സോഫിയയ്ക്ക് ചരമഗീതമെഴുതുന്ന തുർക്കി ഭരണകൂടം മാനവികതയുടെ ഉദാത്തദർശനങ്ങൾക്കു കളങ്കം ചാർത്തുക മാത്രമല്ല, ലോക പൈതൃക പദവിയുള്ള ഒരു സ്മാരകത്തിന്റെ സാംസ്കാരിക ഉടമസ്ഥാവകാശത്തെ കവർന്നിരിക്കുകയു മാണ്. സ്രഷ്ടാവായ ദൈവം നൽകിയ കഴിവിൽനിന്നും മനുഷ്യന്റെതന്നെ പരിശ്രമത്തിൽനിന്നും ഉരുത്തിരിയുന്ന ശില്പകല, ദർശനത്തിനോ ശ്രവണത്തിനോ ഉതകുന്ന ഭാഷയിൽ യാഥാർഥ്യത്തിന്റെ സത്യത്തെ രൂപപ്പെടുത്താൻ വേണ്ടി അറിവും വൈദഗ്ധ്യവുംതമ്മിൽ ഒന്നിപ്പിക്കുന്ന പ്രായോഗിക ജ്ഞാനത്തിന്റെ ഒരു രൂപമാണ്.
ഉണ്മകളുടെ സത്യത്താലും അവയോടുള്ള സ്നേഹത്താലും പ്രചോദിപ്പിക്കപ്പെടുന്നിടത്തോളം ഹാഗിയാ സോഫിയയും സൃഷ്ടിയിലുള്ള ദൈവത്തിന്റെ പ്രവർത്തനത്തോട് ഒരുതരത്തിൽ സാദൃശ്യം വഹിക്കുന്നു. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുകവഴി ഒരേ ദിശയിൽ നീങ്ങുന്ന വിശ്വാസസംഹിതകളെ കൂടുതൽ വെളിപ്പെടുത്തുകയാണ് മനുഷ്യകുലം ചെയ്യുന്നത്. തുർക്കി ഭരണകൂടം ഒരിക്കൽക്കൂടി തെറ്റ് തിരുത്തി ഹാഗിയാ സോഫിയയെ ലോകപൈതൃകമായി നിലനിർത്തും എന്ന് പ്രത്യാശിക്കാം.
ബിഷപ് ജേക്കബ് മുരിക്കൻ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top