Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
വിതുന്പിയും വിറങ്ങലിച്ചും തലമുറകൾ
കോഡംബേളൂർ ചുള്ളിക്കര അയറോത്ത് മണികണ്ഠൻ എട്ടാം ക്ലാസിലെത്തിയതോടെയാണ് കാഴ്ച മങ്ങിത്തുടങ്ങിയത്. കളിച്ചു വളർന്ന ബാല്യം അതോടെ ഇരുളിലമർന്നു. രാത്രി നിലാവെളിച്ചത്തിറങ്ങിയാൽ കണ്ണിൽ കനത്ത ഇരുട്ട് മൂടുന്ന അവസ്ഥ വന്നതോടെ നടത്തിയ പരിശോധനയിലാണ് കാഴ്ച അതിവേഗത്തിൽ മങ്ങുകയാണെന്ന് തിരിച്ചറിയുന്നത്. അങ്ങനെ എൻഡോസൾഫാന്റെ ഇരകളുടെ നിരയിൽ മണികണ്ഠനും എണ്ണപ്പെട്ടു. അഞ്ചു ശതമാനം മാത്രമാണ് ഇന്ന് മണികണ്ഠന്റെ കാഴ്ച.
മണികണ്ഠന്റെ ഏകസഹോദരി മഞ്ജുമോൾ ജന്മനാ വൃക്ക രോഗിയായിരുന്നു. കാലങ്ങളോളം മണിപ്പാലിൽ ഡയാലിസും ചികിത്സകളുമായി കഴിയുന്പോഴാണ് കോവിഡിന്റെ കടന്നേറ്റം. കർണാടകത്തിലേക്കുള്ള അതിർത്തി അടച്ചതോടെ ചികിത്സ നിലച്ചു. പരിയാരം മെഡിക്കൽ കോളജിൽ മഞ്ജുവിനെ എത്തിച്ചെങ്കിലും ആയുസിന്റെ അവസാനമാത്തെയിരുന്നു. മരണം വരെ ഡയാലിസിന് വിധേയയായി ചികിത്സ ഫലിക്കാതെ മഞ്ജു കഴിഞ്ഞ വർഷം മരണമടഞ്ഞു.
ദുരിതങ്ങൾ മാത്രം ബാക്കി
അച്ഛൻ ബാലനും അമ്മ ബേബിക്കും ജീവിതം ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചത്. രണ്ടു മക്കളും രോഗികൾ. എട്ടാം ക്ലാസ് മുതൽ അന്ധവിദ്യാലയത്തിൽ പഠനം തുടർന്ന് എംഎയും ബിഎഡും ബ്രെയിലി സഹായത്തിൽ പൂർത്തിയാക്കിയ മണികണ്ഠൻ ജോലിക്കായി കാത്തിരിക്കുകയാണ്. പെരിയ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപകനായും ഓണ്‍ലൈൻ ട്യൂഷൻമാസ്റ്ററായും കുറെക്കാലം കഴിഞ്ഞു.
പിഎസ്സി അധ്യാപക പരീക്ഷ എഴുതി ഭിന്നശേഷി ലിസ്റ്റിൽ ഇടം നേടിയ മണികണ്ഠൻ സർക്കാർ നിയമനം വൈകില്ലെന്ന പ്രതീക്ഷയിലാണ്. കുംബ്ലയിലെ അബ്ദുള്ളയും പെരിയയിലെ ശാന്തി യും എൻമഗെജെയിലെ കിരണും ഇങ്ങനെ കാഴ്ചയിൽ നീറ്റലുളവാക്കുന്ന ദുരിതങ്ങൾ മാത്രമേയുള്ളു ഇവിടുത്തെ മനുഷ്യർക്ക്. ഇവരുടെ ഉറ്റവരുടെയും ഉടയവരുടെയും ദുരിതങ്ങളും നൊന്പരങ്ങളും ഇതിനേക്കാൾ സങ്കടകരം.
ആശ്വാസമാകാത്ത സഹായങ്ങൾ
പ്ലാന്റേഷൻ കോർപറേഷന്റെ 12,000 ഏക്കർ കശുമാവുകൃഷിയിടത്തിൽ പ്രാണികളെ തുരത്താൻ നടത്തിയ വിഷപ്രയോഗമാണ് ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തെ തല്ലിക്കൊഴിച്ചത്. 2017ലെ കണക്കെടുപ്പിൽ 6727 പേരാണ് എൻഡോസൾഫാൻ ബാധിതരായി സർക്കാർ കണക്കിലുള്ളത്. കണക്കിൽപ്പെടാത്ത രണ്ടായിരത്തോളം പേരെങ്കിലും വീടുകളിൽ രോഗവേദനകളുമായി കഴിയുന്നുണ്ടെന്നതാണ് വസ്തുത. പതിറ്റാണ്ടുകളിലെ വിഷപ്രയോഗത്തിൽ രോഗാതുരമായ മണ്ണിലാണ് ഇവിടെ ജനവും ജീവിതവും മരണവും.
എക്കാലത്തും കടുത്ത അവഗണനയും ക്രൂരതയുമാണ് ഇവർക്കുമേൽ ഭരണകൂടങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. 2011 ലാണ് ദുരിത ബാധിതർക്ക് ആശ്വാസ പെൻഷൻ അനുവദിച്ചുതുടങ്ങിയത്. അന്ധർക്കും തളർച്ച ബാധിച്ചവർക്കും കിടപ്പുകാർക്കും 2000 രൂപയും ഇതര വൈകല്യങ്ങളും രോഗങ്ങളും ബാധിച്ചവർക്ക് 1200 രൂപയുമായിരുന്നു നിശ്ചയിച്ചത്. 2014 ൽ 200 രൂപ കൂടി സഹായം വർധിപ്പിച്ചു. 2015ൽ യാതൊരു കാരണവുമില്ലാതെ 2200 രൂപയിൽ നിന്ന് 500 രൂപ വീതം വെട്ടിക്കുറച്ചതോടെ 1700 രൂപയാണ് പരമാവധി സഹായം.
ഇരുട്ടിലായ പദ്ധതികൾ
ഇത്രയേറെ നരകയാതന അനുഭവിക്കുന്ന കാസർഗോട്ട് മെഡിക്കൽ കോളജോ, സൂപ്പർ സെപ്ഷാലിറ്റി ആശുപത്രിയോ ഒരു ന്യൂറോ വിദഗ്ധനോയില്ല. ആകെ ആശ്രയം പരിമിതികളിൽ വീർപ്പുമുട്ടുന്ന ജില്ലാ ആശുപത്രി മാത്രം. സങ്കീർണമായ രോഗങ്ങളിൽ വലയുന്നവർക്ക് ആശ്രയം കർണാടകത്തിലെ സ്വകാര്യ ചികിത്സാലയങ്ങൾ മാത്രം.
കൊട്ടിഘോഷിച്ചുതുടങ്ങിയ ബഡ്സ് സ്കൂളുകളെല്ലാം അടഞ്ഞുപോയി. ഇവിടെ നിയമിതരായവരൊക്കെ മറ്റു ജോലി തേടിപ്പോയി. ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. പാവപ്പെട്ട രോഗികൾക്ക് അനുവദിച്ച 11 ആംബുലുൻസുകളിൽ ആറെണ്ണം കട്ടപ്പുറത്താണ്. രണ്ടു പഞ്ചായത്തുകൾ ആംബുലൻസുകൾ ഏറ്റെടുക്കാൻ തയാറായതുമില്ല.
കിടപ്പിലായവരെ പരിചരിക്കുന്നവർക്ക് സ്പെഷൽ ആശ്വാസകിരണ്‍ പദ്ധതിയിൽ മാസം 700 രൂപയും ഓണത്തിന് ആയിരം രൂപ പ്രത്യേക സഹായവും അനുവദിച്ചിരുന്നു. ഇവയൊക്കെ പ്രഖ്യാപനങ്ങളിൽ മാത്രമേയുള്ളുവെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.
എൻഡോസൾഫാൻ തളിക്കൽ നിറുത്തിവെച്ച 2001 മുതൽ വിവിധ ഏജൻസികളും കമ്മിറ്റികളും ഡോക്ടർമാരും പഠനങ്ങൾ നടത്തി എൻഡോസൾഫാൻ മാരക വിഷമാണെന്നും പലതരം രോഗങ്ങൾക്കു കാരണമാകുമെന്നും ദുരിതബാധിതരുടെ ശരീരത്തിൽ എൻഡോസൾഫാൻ അംശമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണൽ ഹെൽത്ത്, സുനിതാ നാരായണന്റെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേണ്മെന്റ്, സംസ്ഥാന സർക്കാർ നിയോഗിച്ച അച്യുതൻ കമ്മിറ്റി, ഐ.എം.എ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി തുടങ്ങിയവരുടെ ശാസ്ത്രീയ പഠനങ്ങളെല്ലാം ഇത് ശരിവച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗബാധിതരെ നിർണ്ണയിച്ചു ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇത്തരം പഠനങ്ങളുടെ പിൻബലത്തിലാണ് കോടതികളിൽനിന്ന് അനുകൂല വിധി എൻഡോസൾഫാൻ ബാധിതർക്കു ലഭിച്ചതും.
എൻഡോസൾഫാൻ ഇരകൾക്ക് ആജീവനാന്ത ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു 2017-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരം ഏറെപ്പേർക്കും കിട്ടാത്ത സാഹചര്യത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയിലെ അമ്മമാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു നഷ്ടപരിഹാരത്തിന് ഇവർ അർഹരാണെന്നും രണ്ടുമാസത്തിനകം അഞ്ചുലക്ഷം രൂപ സംസ്ഥാന സർക്കാർ ഇവർക്കു നൽകണം എന്നുമാണ് വിധി.
ജീവിതവിധിയെപ്പഴിച്ച് അന്ധതയും ബധിരതയുടെയും ദുരിതവട്ടങ്ങളിൽ ജീവിക്കുന്ന ഈ ഇരകൾക്ക് കേവലം അഞ്ചു ലക്ഷം രൂപമാത്രമല്ല ആയുഷ്കാല പുനരധിവാസത്തിനുള്ള പദ്ധതിയാണ് മനുഷ്യത്വപരമായ നീതി. രക്ഷിതാക്കൾ മരിച്ചാൽ രോഗികളും അന്ധരും അഗതികളുമായ ഈ മക്കളെ ആരു പോറ്റും എന്ന ചോദ്യത്തിനാണ് ഇരകൾ ഉത്തരം തേടുന്നത്.
(അവസാനിച്ചു).
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
വീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മക
കുരുക്കായി ഡ്രൈവറുടെ മൊഴി
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്ന
ചുരുളഴിയുന്നു
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു
ഷീന ബോറ ജീവനോടെയുണ്ടോ?
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമാ
കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പ
ജയനെ മറക്കാൻ എങ്ങനെ കഴിയും ?
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴി
ലാലേ....കുനി.....!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ
സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത
ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു - ജോൺ ഏബ്രഹാം
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് "ഷൂട്ടൗട്ട് അറ്റ് വഡാല’. 2013 ൽ ജോണ്‍ ഏബ്ര
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ
അനുപം ഖേർ കാലുയർത്തി, ഷാരൂഖ് പെട്ടു
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്
കജോളിന്റെ ഓർമ പോയി
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അട
ഓരോ ദിവസവും മൂന്നു കുട്ടികൾ!
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകു
പിന്നിൽ പലവിധ മാഫിയകൾ....
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത
ഇന്നും ഞെട്ടലിൽ...
ഏകദേശം 35 വർഷങ്ങൾക്കു മുന്‍പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത
ഈ പെൺകുട്ടികൾ എവിടെയാ..?
ഒട്ടേറെ തിരോധാനങ്ങള്‍ക്കു കേരളം സാക്ഷിയായിട്ടുണ്ട്. ചിലർ തിരിച്ചെത്തി. വര്ഷങ
തുടർക്കഥയാകുന്ന തിരോധാനങ്ങൾ
ദിനംപ്രതി കാണാതാകുന്ന മക്കള്‍ മതാപിതാക്കളുടെ നെഞ്ചിലെ അണയാത്ത നെരിപ്പോടാണ്.
ഈ കുട്ടികൾ എവിടേക്കു പോകുന്നു
കേരളത്തില്‍ കാണാതാകുന്ന
കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ഓരോ വര്
കളിസ്ഥലങ്ങൾ ടർഫ് കോർട്ടിലേക്ക് വഴിമാറുന്നു
നമ്മുടെ നാട്ടിൻപുറങ്ങളിലെ ഫുട്ബോൾ കോർട്ടുകളുടെ ലെവലൊക്കെ ആകെ മാറുകയാണ്. മണ്ണും പൊ
ചക്രത്തിലിരുന്നു ചായ കുടിക്കാം
വൈക്കം കായലോരത്ത് കെടിഡിസി മോർട്ടൽ വളപ്പിൽ കെടിഡിസി കെഎസ്ആർടിസി യുടെ സഹകരണത്തോടെ ആരംഭിച്ച ഡബിൾ ഡക്കർ
പകരക്കാരനില്ലാത്ത പുനീത്!
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ, പ്രത്യേകിച്ച് കന്നട സിനിമാ മേഖലയെ അതീവ ദുഖത്തില
കമ്മലിൽ ഒരുങ്ങിയ കുഞ്ഞ് സംരംഭം
പേപ്പറുകൊണ്ടും ക്ലേ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കമ്മലുകള്‍ നിര്‍മ്മിച്ച് പ
ഒരു നടന്റെ സമര സഹന യാത്ര !
ഒത്തിരി കഷ്ടപ്പെട്ടു മുഖ്യധാരാ സിനിമയിലെത്തിയ നടനാണ് ജോജു ജോര്‍ജ്. ജൂണിയര്‍ ആ
സിസി ടിവി ദൃശ്യങ്ങൾ
ദത്ത് വിവാദത്തിൽ അനുപമ വനിതാ ശിശുവികസന വകുപ്പിന് നൽകിയ പരാതിയിൽ വകുപ്പ് ഡ
വിചിത്രം, അവിശ്വസനീയം!
എസ്എഫ്ഐ പ്രവർത്തകയായ പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ
ജീവിക്കാൻ ഒരു ജോലി യാചിക്കുന്നവർ
അന്ധരായ മക്കൾക്ക് ജീവിക്കാൻ എന്തെങ്കിലുമൊരു തൊഴിൽ യാചിക്കുകയാണ് കാരിച്ചി.
കണ്ണീർക്കാഴ്ചകളുടെ മലയോരഗ്രാമങ്ങൾ
നിറങ്ങളില്ലാതെ നിഴലും ഇരുളും പരന്ന ജീവിതത്തിലെ സഹനപാതകൾ താണ്ടി എംഎ വരെ പഠി
നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശം
എൻഡോസൾഫാൻ വിഷലിപ്തമായ മണ്ണിൽ അന്ധരായി ജീവിക്കുന്ന ഹതഭാഗ്യർക്കെല്ലാം ജീവി
ആശ്വാസപെൻഷന്‍ അനന്തമായ കാത്തിരിപ്പ്
ആകെയുള്ള അഞ്ചു സെന്റ് ഭൂമിയിൽ കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദി നിർമിച്ചു
ഉൾക്കാഴ്ചയിൽ ജീവിതം മെനയുന്ന സഹോദരിമാര്‍
എന്നെങ്കിലും കാഴ്ചശക്തി വീണ്ടു കിട്ടുമെന്നും അന്ന് അച്ഛനമ്മമാരെയും കൂട്ടുകാരെയു
വിഷമഴയുടെ ഇരകളെ കൈയൊഴിഞ്ഞു
മരണം തോരാതെ പെയ്തിറങ്ങുന്ന കാസർഗോഡെ എൻഡോസൾഫാൻ ബാധിതഗ്രാമങ്ങളിൽ കാഴ്ചശ
മോൻസന്റെ അറസ്റ്റിലേക്കുള്ള വഴി്
പണം വാങ്ങുമ്പോഴെല്ലാം തിരിച്ചുതരാൻ അവധി ചോദിക്കുകയും ഉന്നതരുമായുള്ള ബന്ധം വ്
എങ്ങനെ വീഴാതിരിക്കും !
കേട്ടുകേള്‍വി പോലുമില്ലാത