HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
എനിക്കു ദാഹിക്കുന്നു
ഫാ. മൈക്കിൾ കാരിമറ്റം
“അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ്, തിരുവെഴുത്ത് പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു, എനിക്കു ദാഹിക്കുന്നു”(യോഹ19,28).
കുരിശിൽ തൂങ്ങിമരിക്കുന്ന വ്യക്തികൾക്ക് അതികഠിനമായ ദാഹം അനുഭവപ്പെടുക തികച്ചും സ്വാഭാവികംതന്നെ. തലേരാത്രിയിലെ അന്ത്യഅത്താഴത്തിനുശേഷം യേശു ഒന്നും ഭക്ഷിച്ചിട്ടില്ല, കുടിച്ചിട്ടുമില്ല. ചാട്ടയടിയും മുൾമുടിയും ഇരുന്പാണികളുംവഴി രക്തം മുഴുവൻ വാർന്നുപോയി.
ഈ സാഹചര്യത്തിൽ “എനിക്കു ദാഹിക്കുന്നു”എന്ന ക്രൂശിതന്റെ വിലാപം അക്ഷരാർത്ഥത്തിൽത്തന്നെ മനസിലാക്കാൻ കഴിയും. വിലാപം കേട്ടു മനസലിഞ്ഞ പടയാളി വിനാഗിരിയിൽ കുതിർത്ത നീർപ്പഞ്ഞി അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു അതു സ്വീകരിക്കുകയും ചെയ്തു.
എന്നാൽ, ഇതു മാത്രമല്ല ഗുരുമൊഴിയുടെ അർത്ഥസൂചനകൾ. യേശുവിന്റെ ദാഹം കുടിവെള്ളത്തിനുവേണ്ടിയല്ല, നീർപ്പഞ്ഞിയിൽ കിട്ടിയ വിനാഗിരി രുചിച്ചതുകൊണ്ട് ശമിക്കുന്നതുമല്ല. തിരുവെഴുത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണ് യേശു ഇതു പറഞ്ഞത് എന്നു സുവിശേഷകൻതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു സങ്കീർത്തനവാക്യങ്ങളാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.
പരിത്യക്തന്റെ രോദനവും പ്രത്യാശയും എന്നു വിശേഷിപ്പിക്കുന്ന 22-ാം സങ്കീർത്തനമാണ് ആദ്യത്തേത്. “എന്തേ എന്നെ ഉപേക്ഷിച്ചു”എന്ന യേശുവിന്റെ വിലാപം ഈ സങ്കീർത്തനത്തിന്റെ ആദ്യവാക്യമാണ്. പീഡനത്തിന്റെ രൂക്ഷത വിശദീകരിക്കുന്നതാണ് ദാഹത്തെക്കുറിച്ചുള്ള പരാമർശം. “എന്റെ അണ്ണാക്ക് ഓടിന്റെ കഷണംപോലെ വരണ്ടിരിക്കുന്നു. എന്റെ നാവ് അണ്ണാക്കിൽ ഒട്ടിയിരിക്കുന്നു” (സങ്കീ 22,15). ദുഃസഹമായ ദാഹത്തിന്റെ വിവരണമാണിത്, യേശു അനുഭവിക്കുന്ന ദാഹത്തിന്റെ നേർചിത്രം.
അതോടൊപ്പം “ദാഹത്തിന് അവർ എന്നെ വിനാഗിരി കുടിപ്പിച്ചു”(സങ്കീ 69,21) എന്ന സങ്കീർത്തനവാക്യവും ഇവിടെ ശ്രദ്ധേയമാകുന്നു. പീഡിതന്റെ വിലാപങ്ങളായി സങ്കീർത്തനങ്ങൾ കണ്ടത് യേശുവിൽ പൂർത്തിയായി. എന്നാൽ യേശുവിന്റെ വിലാപത്തിന് കൂടുതൽ ആഴമേറിയ അർത്ഥമുണ്ട്.
മുന്പൊരിക്കൽ, സമറിയായിലെ കിണറ്റിൻകരയിൽ ഇരിക്കുന്പോൾ, വെള്ളം കോരിയ സമറിയാക്കാരിയോട് യേശു കുടിക്കാൻ വെള്ളം ചോദിച്ചു. തീർച്ചയായും ദാഹിച്ചതുകൊണ്ടാണല്ലോ കുടിവെള്ളം ചോദിച്ചത്. എന്നാൽ, സംഭാഷണം അവസാനിക്കുന്പോൾ യേശു ദാഹജലം കുടിക്കുകയല്ല കൊടുക്കുകയാണു ചെയ്യുന്നത് (യോഹ 4,4-42). ഒരിക്കൽ കുടിച്ചാൽ വീണ്ടും ദാഹിക്കുകയില്ലാത്ത, നിത്യസംതൃപ്തി നൽകുന്ന ജീവജലം, കുടിക്കാനല്ല കൊടുക്കാനാണ് യേശു ദാഹിക്കുന്നത്.
“ദാഹിക്കുന്നവൻ എന്റെയടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന് ജീവജലത്തിന്റെ അരുവി ഒഴുകും”(യോഹ 7,38). യേശു നൽകാനിരുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സൂചനയായിരുന്നു ഇത്. ക്രൂശിതന്റെ പിളർക്കപ്പെട്ട പാർശ്വത്തിൽനിന്നു രക്തവും വെള്ളവും ഒഴുകിയപ്പോൾ ഈ ദാഹത്തിന്റെ അർത്ഥം വ്യക്തമായി.
ആത്മാവിനെ നൽകാൻ, പുതുജീവന്റെ രക്ഷ, ദൈവപുത്രസ്ഥാനം നൽകാൻവേണ്ടിയാണ് യേശുവിന്റെ ദാഹം. ഓരോ മനുഷ്യവ്യക്തിയും ദൈവത്തെ പിതാവായി സ്വീകരിച്ച്, ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതുവരെ ഈ ദാഹം തുടരും. ഇതാണ് ആത്മാക്കൾക്കുവേണ്ടിയുള്ള ദാഹം.
യേശു എനിക്കുവേണ്ടിയും ദാഹിക്കുന്നു. യേശുവിന്റെ ദാഹത്തിൽ നാമും പങ്കുചേരണം. എല്ലാ മനുഷ്യരും ദൈവമക്കളായി അംഗീകരിക്കപ്പെടുന്നതിനു വേണ്ടിയുള്ള ദാഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്രിസ്തോസ് അനേസ്തെ
“ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെ
ദൈവത്തിന്റെ മൗനം
“വൈകുന്നേരമായപ്പോൾ അരിമത്തെയക്കാരൻ ജോസഫ് എന്ന ധ
പുതിയ പെസഹ
“പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ച
അനുകരിക്കേണ്ട മാതൃക
“നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെ
ഫലം തരാത്ത അത്തിവൃക്ഷം
അടുത്തദിവസം അവർ ബഥാനിയായിൽനിന്നു വരു
ദേവാലയ ശുദ്ധീകരണം
“അവൻ ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവി
രാജകീയ നഗരപ്രവേശം
അവന്റെ മുന്പിലും പിന്പിലും നടന്നിരുന്നവർ വിളി
എല്ലാം പൂർത്തിയായി
“യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർ
ഇതാ, നിന്റെ അമ്മ
“യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കു
ഇന്നു പറുദീസായിൽ
“സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എ
പിതാവേ, ക്ഷമിക്കണമേ
യേശു പറഞ്ഞു: “പിതാവേ അവരോടു ക്ഷമിക്കണമേ; അവർ
ക്രൂശിതന്റെ വിലാപം
“ഏകദേശം ഒന്പതാം മണിക്കൂർ ആയപ്പോൾ യേശു ഉ
ഔദ്ധത്യം വെടിയുക
“നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവ
ഉണരുക
‘നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്ന പേര് നിന
സഹനങ്ങളെ ഭയപ്പെടരുത്
“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ
ഓർമിക്കുക
“നീ ഏത് അവസ്ഥയിൽനിന്നാണ് വീണതെന്ന് ഓർക്കുക. മാനസാന്തരപ്പെട
പ്രാർഥന പ്രകടനമാകരുത്
‘നിങ്ങൾ പ്രാർഥിക്കുന്പോൾ കപടനാട്യക്കാ
ധർമദാനം
“നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വ
ക്ഷമിക്കുന്ന സ്നേഹം
“ഞാൻ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ
സജീവബലി
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീ
ബലി സ്നേഹത്തിന്റെ പാരമ്യം
അബ്രാഹമിനോട് തന്റെ ഏകജാതനെ ദഹനബലിയായി അർപ്പിക്കാൻ ആവശ്യ
ദൈവം ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ്
“നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കി
ദൈവപ്രീതിക്ക്
“കർത്താവിന്റെ മുന്പിൽ എന്തു കാഴ്ചയാണു ഞാൻ കൊണ്ടുവരേണ്
പുതിയ ജീവിതക്രമം
“ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുക
ജീവിത നവീകരണം സുപ്രധാനം
‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നി
അനുഷ്ഠാനങ്ങൾ പോരാ
“നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ
മടങ്ങിവരൂ!
“അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ, ഞാൻ മാത്രമാണ് നിങ്ങളുടെ
മാനസാന്തരം
അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: “മാനസാ
പാപം- വിവിധ മാനങ്ങൾ
‘ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയു
പാപം നിയമലംഘനം
പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ
പാപബോധം
‘ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. ദാവീദ് പറഞ്ഞു’ (2 സാമു 12,1
അനുതാപം
“യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗി
അധികാരമെന്ന പ്രലോഭനം
‘പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. ലോ
വഴിതെറ്റിക്കുന്ന അദ്ഭുതങ്ങൾ
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
പ്രലോഭനം 2, അദ്ഭുതം
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
അപ്പം: അധ്വാനം, പങ്കുവയ്ക്കൽ
“അവരോട് അവന് അനുകന്പതോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരു
അപ്പം- ആർത്തി
‘ഇസ്രായേല്യരും സങ്കടം പറച്ചിൽ തുടർന്നു. ആരാണു ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം തരിക
അപ്പത്തിന്റെ പ്രലോഭനം
യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവന് വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു, “നീ ദൈവപുത
മരുഭൂമി - പ്രലോഭനം
‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താ
മരുഭൂമി - സംരക്ഷണം
“അവിടന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാ
മരുഭൂമി - സ്വയം കണ്ടെത്തൽ
“കർത്താവിന്റെ ദൂതൻ ഷൂറിലേക്കുള്ള വഴിയിൽ ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ ക
മരുഭൂമി
“ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാ
ഉപവാസം
“സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. മഹാസഭ വി
വിഭൂതി
“തിന്നരുത് എന്നു ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊ
നോമ്പ്
"കർത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർ
അമ്പതുനോമ്പ്
“യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽനിന്നു മടങ്ങി. ആത
പേത്തർത്താ-കാർണിവൽ
യോനാ നഗരത്തിൽ കടന്ന് ഒരുദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വ
Latest News
താഹാവൂർ റാണയ്ക്ക് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ കോടതി അനുമതി
രാജാ രഘുവംശിയുടെ മരണം കൊലപാതകം; ആസൂത്രണം ചെയ്തത് ഭാര്യയും കാമുകനും: പ്രതികൾ പിടിയിൽ
കപ്പൽ തീപിടിത്തം: എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
കേരള തീരത്ത് വീണ്ടും കപ്പലപകടം; ചരക്ക് കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകള് കടലിൽ വീണു
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം നടത്തി
Latest News
താഹാവൂർ റാണയ്ക്ക് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ കോടതി അനുമതി
രാജാ രഘുവംശിയുടെ മരണം കൊലപാതകം; ആസൂത്രണം ചെയ്തത് ഭാര്യയും കാമുകനും: പ്രതികൾ പിടിയിൽ
കപ്പൽ തീപിടിത്തം: എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
കേരള തീരത്ത് വീണ്ടും കപ്പലപകടം; ചരക്ക് കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകള് കടലിൽ വീണു
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം നടത്തി
Top