Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ദേശീയ മെഡിക്കൽ ബില്ലിൽ ഭേദഗതി അനിവാര്യം
പ്രഗത്ഭ ഡോക്ടറും ഭരണാധികാരിയുമായിരുന്ന ഡോ.ബി.സി. റോയിയുടെ പ്രതിബന്ധതയിൽനിന്നു മെഡിക്കൽ മേഖലയിലെ നേരിട്ടുള്ള അനുഭവങ്ങളിൽനിന്നു ഉത്ഭവിച്ചതാണ് 1956ൽ രൂപം കൊണ്ട മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ). ഭാരതത്തിൽ മെഡിക്കൽ പ്രഫഷണലിന്റെ അവസാന വാക്കായിരുന്നു അത്. ക്ലിനിക്കൽ പരിചയമുള്ള കഴിവു തെളിയിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പോലെയുള്ളവരിൽനിന്ന് സേർച്ച് കമ്മിറ്റി നിർദേശിക്കുന്ന പാനലിൽനിന്ന് സർക്കാർ നിഷ്പക്ഷമായി നിയോഗിക്കുന്ന ഒരു സെക്രട്ടറിയുടെ കീഴിൽ ഏതാനും സ്ഥിരം അംഗങ്ങളും ഒരു വിദഗ്ധസംഘം ഇൻസ്പെക്ടർമാരും ചേർന്നതായിരുന്നുഎംസിഐ.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫീസിനോടനുബന്ധിച്ച് ദന്തൽ കൗണിസലും നഴ്സിംഗ് കൗൺസിലും പ്രത്യേക തലവന്മാരുടെ കീഴിൽ പ്രവർത്തിക്കുകയായിരുന്നു. അതീവ രഹസ്യസ്വഭാവത്തോടെ പ്രവർത്തിച്ചിരുന്ന ഈ മേഖലയിലേക്കുള്ള പ്രവേശനം പോലും രാജ്യരക്ഷാവിഭാഗത്തിന്റേതു പോലുള്ളതുപോലെ നിയന്ത്രിച്ചിരുന്നു. ഡോ.ബി.സി. റോയിതന്നെയായിരുന്നു കൗൺസിലിന്റെ പ്രഥമ സെക്രട്ടറി. പ്രവർത്തന മികവു കൊണ്ട് പല വികസ്വര രാജ്യങ്ങളും ഭാരതത്തിന്റെ ഈ മാതൃക അനുകരിച്ചുവെന്നത് അഭിമാനകരമായ വസ്തുതയാണ്. ബി.സി. റോയിയുടെ കാലഘട്ടത്തിനു ശേഷവും എംസിഐ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. ഭരണ-രാഷ്ട്രീയ സമീപനങ്ങൾ ഈ സ്വയം ഭരണാധികാര സമിതിയെ ബാധിച്ചിരുന്നില്ല.
1990കളുടെ അവസാനത്തിൽ സിബിഐയുടെ നേതൃത്വത്തിൽ നടത്തിയ ഒരു മിന്നൽ പരിശോധനയിൽ അന്നത്തെ സെക്രട്ടറിയുടെ വീട്ടിൽനിന്നും മറ്റുമായി കോടികൾ പിടിച്ചെടുത്തു. സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുവകകൾ വേറെയും. ഇതേത്തുടർന്ന് സെക്രട്ടറിയെ അടിയന്തരമായി മാറ്റിയെങ്കിലും അദ്ദേഹത്തിന് സ്വാധീനമുള്ളവരെത്തന്നെയാണ് പിന്തുടർച്ചക്കാരായി നിയമിച്ചത്. ഇന്ത്യയിലും നേപ്പാളിലും മസ്കറ്റ് തുടങ്ങിയ രാജ്യങ്ങളിലും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽതന്നെ സ്വാശ്രയ മെഡിക്കൽ - ദന്തൽ - നഴ്സിംഗ് കോളജുകൾക്ക് ആരംഭം കുറിച്ച കാലമായിരുന്നു അത്. കേരളമൊഴികെ മറ്റു പല സംസ്ഥാനങ്ങളിലെ പണച്ചാക്കുകൾ വ്യവസായം നടത്തി പണമുണ്ടാക്കുന്നതിനെക്കാൾ ലാഭകരം മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതാണ് എന്ന കൗശലബുദ്ധിയിൽ ശതകോടികൾ മുടക്കി വൻ തുക കാപ്പിറ്റേഷൻ ഫീസും വാങ്ങി സ്വകാര്യ സ്വാശ്രയ കോളജുകൾ ആരംഭിച്ചു. അതോടെ കൗൺസിൽ അംഗങ്ങളെ പണംകൊണ്ട് സ്വാധീനിക്കുന്ന പ്രവണതയും അതിനായി ഡൽഹി കേന്ദ്രീകരിച്ച് വൻകിട രാഷ്ട്രീയ ദല്ലാളന്മാരും രംഗത്തിറങ്ങി.
മെഡിക്കൽ കൗൺസിൽ പ്രവർത്തനങ്ങളുടെ സുതാര്യത നഷ്ടമാക്കുന്നുവെന്ന് പൊതുജനം മനസിലാക്കി പ്രതികരിക്കാനാരംഭിച്ചപ്പോൾ സെക്രട്ടറിയുടെ കീഴിൽത്തന്നെ ബോർഡ് ഓഫ് ഗവർണേഴ്സ് രൂപീകരിക്കപ്പെട്ടുവെങ്കിലും വിശ്വാസ്യതയും സുതാര്യതയും വീണ്ടെടുക്കാനായില്ല. കുറച്ചുകാലം പിന്നീട് എംസിഐ പ്രവർത്തനം നാമമാത്രമായി തുടർന്നെങ്കിലും സർക്കാർ താത്പര്യങ്ങൾ സജീവമായി കാത്തുസംരക്ഷിച്ചതോടെ ബി.സി. റോയിയുടെ സ്വപ്നങ്ങൾ ഏതാണ്ട് പൂർണമായി പൊലിഞ്ഞതുപോലെയായി. 1934ൽ രൂപീകൃതമായ മെഡിക്കൽ കൗൺസിലിനും 1956 ഡോ.റോയി രൂപം നൽകിയ കൗൺസിലിനും ബദലായി പുതിയൊരു ബിൽ കൊണ്ടുവന്നിരിക്കുന്നു എന്ന ഭാവത്തോടെയാണ് കഴിഞ്ഞദിവസം പാസാക്കിയ ദേശീയ മെഡിക്കൽ ബിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മെഡിക്കൽ രംഗത്തുള്ള അതിവിദഗ് ധരായവരുടെ അനുഭവങ്ങൾക്കും അഭിപ്രായങ്ങൾക്കും മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരിന് ചെവികൊടുക്കേണ്ടതില്ലല്ലോ!
സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ ഇടപെടാതെ മെഡിക്കൽ രംഗത്തിന്റെ മേന്മ വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചതെങ്കിലും രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് വസ്തുനിഷ്ടമായി ഗുണകരമാകുമോ എന്നു ന്യായമായും സംശയിക്കണം. ഏതാനും മെഡിക്കൽ പ്രഫഷണലുകൾ കമ്മീഷനിൽ ഉണ്ടാകുമെങ്കിലും നാമനിർദേശം ചെയ്യപ്പെടുന്നവർ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതരാകാനുള്ള സാധ്യത തീരെയില്ല.
ഫൈനൽ ഇയർ എംബിബിഎസ് പരീക്ഷയ്ക്കു പുറമേ മെഡിക്കൽ ബിരുദം പ്രാക്ടീസ് ചെയ്യണമെങ്കിൽ ഒരു എക്സിറ്റ് എക്സാമിനേഷൻ പാസാകണമെന്നത് ഭാവി ഡോക്ടർമാരെ വലയ്ക്കുകയും സമയനഷ്ടം സംഭവിപ്പിക്കുകയും ചെയ്യും. കടുത്ത മത്സരം രാജ്യാന്തരതല പ്രവേശനത്തിന് നിലവിലുള്ള സാഹചര്യത്തിൽ സമയനഷ്ടം അനുവദിക്കാനാവില്ലതന്നെ. പുതിയ കമ്മീഷനിലുള്ള ചില സ്വയം ഭരണാധികാര സമിതികൾക്ക് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ അനുവാദം കൊടുത്തതുവഴി രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരും. പൂർണ ബിരുദമില്ലാത്തവർക്ക് ചികിത്സിക്കാൻ അനുവാദം നൽകുന്നത് ഇന്നാട്ടിലെ പൊതുജനാരോഗ്യ സംരക്ഷണത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇത് അനുവദിക്കുക ധാർമികതയ്ക്കു നിരക്കുന്നതല്ല. ചുരുക്കത്തിൽ നാട്ടിൽ നിലവിലുള്ള മെഡിക്കൽ എത്തിക്സ് വെല്ലുവിളിയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ രൂപീകരണം.
ഏതാനും മാസങ്ങങ്ങൾക്കു മുന്‍പ് ഈ കേന്ദ്രസർക്കാർ ലാറ്ററൽ എൻട്രി വഴിയായി നഴ്സുമാരെയും ദന്തിസ്റ്റുകളെയും ഡോക്ടർപട്ടം നൽകാൻ നിർദേശിക്കുന്ന നടപടികൾക്ക് തുടക്കമിട്ടിരുന്നു. ഈ കമ്മീഷൻപോലെ അതും അബദ്ധപഞ്ചാംഗമായിരുന്നു. തെരഞ്ഞെടുപ്പിന്റെ തിരക്കുമൂലവും പൊതുജന എതിർപ്പു മൂലം അത് യാഥാർഥ്യമായില്ല.
ഏതായാലും ഒരു കാര്യം ഉറപ്പ്. പൊതുജനാരോഗ്യത്തെ നിസാരവത്കരിക്കുന്ന നടപടികൾ ഡോക്ടർ സമൂഹം മാത്രമല്ല, പൊതുജനങ്ങളും എതിർക്കും. കാരണം ആരോഗ്യം ഭരണഘടനയനുസരിച്ചുതന്നെ പൗരന്റെ അവകാശമാണ്.
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(ലേഖകൻ കോഴിക്കോട് മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥിയും ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറുമാണ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്ഷേമം വിളയാന്‍ വോട്ടു വിതയ്ക്കാം
കേരളം അടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണു രാജ്യം. കേ
കാർഷികമേഖലയ്ക്കു രക്ഷ മൂല്യവർധന
കർഷകൻ വിഷമവൃത്തത്തിലും കൃഷി ചൂതുകളിയു
സമാധാനത്തിന്റെ തീർഥാടകനായി ഫ്രാൻസിസ് മാർപാപ്പ ഇറാക്കിൽ
ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാക്ക് സന്
പാലം കുലുങ്ങിയാലും പ്രായം കുലുങ്ങില്ല!
ഔട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
വള്ളത്തിൽ കയറുമെന്നും വല വലിക്കുമ
പുതിയ സ്പെക്ട്രം ലേലവും പഴയൊരു കുംഭകോണവും
അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തു നടന്ന സ്പെക്ട്രം ലേലത്തിൽ ലഭിച്ചത്
കോവിഡ്-19 വാക്സിൻ ; ദുരൂഹതകൾ ഒഴിവാക്കാം
ഇക്കഴിഞ്ഞ ജനുവരി 20ന് എമിര
കത്തിക്കയറാൻ തെരഞ്ഞെടുപ്പു വിഷയങ്ങൾ
സീറ്റ് വിഭജനത്തിന്റെയും സ്ഥാനാർഥിനിർണയത്തി
ബംഗാളിന്റെ മകളായി മാറിയ മമത
പശ്ചിമബംഗാളിന്റെ ദീദി എന്ന പരിവേഷത്തിൽനിന്ന് മകൾ എന
സാന്പത്തിക പുനരുദ്ധാരണം കേരളത്തിനു സാധ്യമല്ലേ?
കോവിഡ് മഹാമാരിയേ തുടർന്നു സംജാതമായ സാന്പത്തിക ഇട
ഓസ്ട്രേലിയൻ നടപടിയിൽ മുഖം നഷ്ടപ്പെട്ട് ഫേസ്ബുക്ക്
ഇന്നു വാർത്തകൾ അറിയുന്നതിനുള്ള മാധ്യമമായും സമൂഹ മാധ്
രാഹുൽ: വോട്ടാകുമോ ജനക്കൂട്ടം?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
വയനാടൻ മലയോരങ്ങളിലും തെ
വികസനത്തിനു വേണ്ടതു പുതിയ ദിശാബോധം
കേരളസമൂഹത്തിന് എത്രത്തോളം വള
വിവേചനത്തിന്റെ ഇരകൾ
ഇന്ന് മാർച്ച് ഒന്ന്: ലോക വിവേചനരഹിത ദിനം.“സ്ത്രീകൾക്കും പെൺകുട
ഇനി കേരളം ആരു ഭരിക്കും?
അനന്തപുരി / ദ്വിജൻ
പതിനഞ്ചാം കേരള നിയ
ശാസ്ത്രത്തിന്റെ സാമൂഹിക ഇടപെടൽ
രാജ്യം ദർശിച്ച മഹാത്മാക്കളായ ശാസ്ത്രജ്ഞരിൽ അ
നമ്മുടെ അടുക്കളയിലെ ജോർജുകുട്ടി !
ഔട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
നാട്ടിലിപ്പോൾ ജോർജുക
നേട്ടങ്ങളെണ്ണി വോട്ടിലേക്ക്
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടി
തലവര മാറിയും മറിഞ്ഞും മുന്നണികൾ
ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫി
തെളിനീരുറവ പോലുള്ള പ്രണയകവിതകൾ
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാ
പുണ്യമീ വൈഷ്ണവവഴികൾ
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂ
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
Latest News
സിപിഎമ്മിന്റെ ഇരവാദം ബാലിശമെന്ന് വി. മുരളീധരൻ
പി.ജയരാജനെ അവഗണിച്ചതിൽ പ്രതിഷേധം; സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജി വച്ചു
ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകർക്ക് പരിക്ക്
ജിയെ മാറ്റിയാൽ മണ്ഡലത്തിൽ തോൽക്കും; അമ്പലപ്പുഴയിൽ തർക്കം മുറുകുന്നു
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
Latest News
സിപിഎമ്മിന്റെ ഇരവാദം ബാലിശമെന്ന് വി. മുരളീധരൻ
പി.ജയരാജനെ അവഗണിച്ചതിൽ പ്രതിഷേധം; സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജി വച്ചു
ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകർക്ക് പരിക്ക്
ജിയെ മാറ്റിയാൽ മണ്ഡലത്തിൽ തോൽക്കും; അമ്പലപ്പുഴയിൽ തർക്കം മുറുകുന്നു
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top