Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ലംഘിക്കപ്പെട്ടത് മനുഷ്യാവകാശം
Sunday, September 15, 2019 1:05 AM IST
പൊളിക്കുന്നത് ഫ്ലാറ്റ് അല്ല, ജീവിതം -2 / റെജി ജോസഫ്
പൊളിക്കുന്ന ഫ്ളാറ്റിലെ കുട്ടി എന്നതാണ് ഞങ്ങളുടെ കുട്ടികൾക്ക് അവരുടെ സ്കൂളുകളിൽ ചാർത്തപ്പെട്ടിരിക്കുന്ന വിളിപ്പേര്. വഴിയാധാരമാകാൻ വിധിക്കപ്പെട്ടവരായി അപ്പാർട്ടുമെന്റുകളിൽ നിന്നു പുറത്തിറങ്ങാൻ മടിക്കുന്ന കുട്ടികൾ ഈ ഫ്ളാറ്റുകളിൽ പലരുണ്ട്. പൊളിക്കാനുള്ള ഫ്ളാറ്റിനു മുന്നിൽനിന്നു സ്കൂൾ ബസുകളിൽ കയറി മറ്റു കുട്ടികൾക്കൊപ്പം പോകാൻ ഇവർക്കു മാനക്കേടുണ്ട്. ക്ലാസുകളിൽനിന്നു വന്നാൽ പലരും പുസ്തകസഞ്ചി തുറക്കുന്നില്ല. നന്നായി പഠിക്കുന്നവരേറെയും ക്ലാസുകളിൽ പിന്നിൽപ്പോയിരിക്കുന്നു. കുട്ടികൾ സംസാരിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നില്ല. കുണ്ടന്നൂർ ഹോളി ഫെയ്ത്ത് സമുച്ചയത്തിലെ പ്രക്ഷോഭ പന്തലിലിരുന്ന അമ്മമാർ പങ്കുവച്ചതാണിത്.
കായൽ നികത്തി ഫ്ളാറ്റുണ്ടാക്കിയതുകൊണ്ടാണ് കേരളത്തിൽ പ്രളയമുണ്ടാകുന്നതെന്നും ഫ്ളാറ്റ് പൊളിക്കുന്പോൾ നിങ്ങൾ എവിടെ പോകുമെന്നുമൊക്കെ സഹപാഠികൾ ആക്ഷേപിക്കുന്പോൾ വിതുന്പലോടെയാണ് കുട്ടികൾ മടങ്ങിവരുന്നത്.
ഇതേ ഫ്ളാറ്റിലെ സെക്യൂരിറ്റി ജോലിക്കാരൻ പറഞ്ഞതും വസ്തുത. മുന്പ് വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലും പോർച്ചിലും മുറ്റത്തും കുട്ടികളുടെ കളിയും ഒത്തുകൂടലും പതിവായിരുന്നു. വിസിൽ മുഴക്കി കുട്ടികളെ സുരക്ഷിതരാക്കിയ ശേഷമേ ഓരോ വാഹനവും അകത്തേക്കും പുറത്തേക്കും കടത്തിവിട്ടിരുന്നുള്ളു. ഈ ഓണാവധിക്കാലത്ത് ഒരു കുട്ടിയെപ്പോലും പുറത്തേക്കു കാണാനില്ല. ആരും സിനിമയ്ക്കു പോകുന്നില്ല. ബന്ധുവീടുകളിലേക്കുമില്ല. സംഗീതവും നൃത്തവും പഠിച്ചിരുന്നവർ അതൊക്കെ നിറുത്തി. ട്യൂഷനു പോകാനും മടിയായി. തന്നെയുമല്ല പൊളിക്കാനുള്ള ഫ്ളാറ്റ് കാണാൻ വിദൂരങ്ങളിൽ നിന്നുവരെ കാഴ്ചക്കാരും കപട പരിസ്ഥിതിവാദികളും ഗേറ്റിനു മുന്നിൽ വരുന്നുണ്ട്.
ജീവിതത്തിന്റെ ആസ്തിയായി ഒരു ഫ്ളാറ്റ് സ്വന്തം പേരിൽ വാങ്ങി അതു വാടകക്കാരെയും ബന്ധുക്കളെയും ഏൽപ്പിച്ചു വിദേശത്തേക്കു പോയിരിക്കുന്നവരുമുണ്ട്. സുപ്രീംകോടതിയുടെ പൊളിക്കൽ നോട്ടീസ് വന്നതോടെ ഫ്ളാറ്റുകളിലെ വാടകക്കാർ മറ്റു ചേക്കിടങ്ങൾ തേടി ഓട്ടത്തിലാണ്.
93 വയസുള്ള കിടപ്പുരോഗിയായ വയോദികയെ ആംബുലൻസിൽ കയറ്റി മകൾ മറ്റൊരു വാടകവീട്ടിലേക്കു കഴിഞ്ഞദിവസം പോയ സംഭവമാണ് ഗോൾഡൻ കായലോരം ഫ്ളാറ്റിലെ ഫ്രാൻസിസ് പങ്കുവച്ചത്. വാടകവീടു കണ്ടെത്താൻ മാർഗമില്ലാതെ രണ്ടു കുട്ടികളുമായി ആലുവയിലെ ബന്ധുവീട്ടിൽ അഭയം തേടിയ മറ്റൊരു കുടുംബത്തിന്റെ അനുഭവവും ഫ്രാൻസിസ് പറഞ്ഞു.
ഫ്ളാറ്റ് സുരക്ഷിതമായി പൊളിക്കാൻ ചെന്നൈ ഐഐടിയുടെ സാങ്കേതിക ഉപദേശം തേടുകയും പത്രങ്ങളിൽ ടെൻഡർ പരസ്യം ചെയ്യുകയും ചെയ്തിരിക്കെ ആശങ്ക നിലയില്ലാതെ ഉയരുകയാണ് മരടിലെ ഫ്ളാറ്റുകളിൽ. പൊളിക്കാൻ 30 കോടി രൂപയും കണക്കാക്കപ്പെട്ടിരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾ എവിടെ കുഴിച്ചുമൂടുമെന്നും പാലങ്ങൾക്കും മറ്റു കെട്ടിടങ്ങൾക്കും വിള്ളലുണ്ടാകുമോ എന്ന ചർച്ചകളും സജീവം. സമനില തെറ്റാനോ ജീവനൊടുക്കാനോ സാധ്യതയുള്ള ഒരുപാടു കുടുംബങ്ങൾ ഓരോ നിലകളിൽ കഴിയുന്നുണ്ടെന്ന് ആരും തിരിച്ചറിയുന്നില്ല. ലോണെടുത്ത് ഫ്ളാറ്റ് വാങ്ങിയ വകയിൽ 50 കോടി രൂപയുടെ ബാധ്യത പേറുന്നവരാണ് ഇവരെന്നതും വിസ്മരിക്കപ്പെടുന്നു.
ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. അഭിഭാഷകൻ കൂടിയായ ഞാനുൾപ്പെടെയുള്ളവർ മരട് നഗരസഭയിൽപോയി തിരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട എന്തെങ്കിലും തടസങ്ങളുണ്ടോയെന്ന് അന്വേഷിച്ച് എല്ലാം സുതാര്യമാണെന്ന് ഉറപ്പാക്കിയശേഷമാണ് ഫ്ളാറ്റ് വാങ്ങിയത്. ഇക്കാലമത്രയും നഗരസഭയിൽ കെട്ടിട നികുതിയും അടച്ചിട്ടുണ്ട്. മരട് ഭവനസംരക്ഷണ സമിതി ചെയർമാൻ അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളി വ്യക്തമാക്കി.
ബാങ്ക് ലോണെടുത്തും റിട്ടയർമെന്റ് ആനുകൂല്യങ്ങൾ മുടക്കിയും നാട്ടിലെ ആസ്തികൾ വിറ്റുമാണ് ഏറെപ്പേരും അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കിയത്. വർഷങ്ങളോളം ഇവിടെ താമസിച്ചതിനുശേഷമാണ് മരടിലെ ചില ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സിആർഇസ്ഡിന്റെ കേസുള്ളതായി പറഞ്ഞുകേൾക്കുന്നത്. അപ്പോഴും ആർക്കും ആശങ്ക തോന്നിയില്ല. നിർമാണ ഘട്ടത്തിലുണ്ടായ പരാതിയിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നഗരസഭയും നിർമാതാവും കുഴപ്പക്കാരല്ലെന്ന വിധി നിലനിൽക്കെ എന്തിനു ഭയപ്പെടണം. അങ്ങനെയിരിക്കെയാണ് ഇരുട്ടടിയായി ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി വരുന്നത്. മുന്പ് മറ്റിടങ്ങളിൽ സമാനമായ ഫ്ളാറ്റ് കേസ് വിധിയുണ്ടായപ്പോൾ പിഴ അടച്ച് പ്രശ്നം തീർക്കാൻ അനുവദിച്ചിരുന്നു. മരടിലും നിർമാതാവ് പിഴ അടച്ചു പ്രശ്നം തീർക്കുമെന്നായിരുന്നു പ്രതീക്ഷ. സുപ്രീംകോടതിയുടെ ആദ്യത്തെ വിധി വന്നപ്പോൾ താമസക്കാരുടെ വികാരം തേടണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കോടതി നിയോഗിച്ച സമിതി ഞങ്ങളെ കാണുകയോ കേൾക്കുകയോ ചെയ്യാൻ തയാറായില്ല.
റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെയാണ് സുപ്രീംകോടതി നിയമിച്ചത്. ഈ സമിതി നാലംഗ സാങ്കേതിക സമിതിക്ക് ചുമതല കൈമാറി. കാര്യങ്ങൾ പരിശോധിക്കുകയോ ഫ്ളാറ്റ് ഉടമകളുടെ മൊഴിയെടുക്കുകയോ ചെയ്യാതെയാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതെന്നാണ് വഴിയാധാരമാകാൻ വിധിക്കപ്പെട്ട ഞങ്ങളുടെ വിലാപം. സമിതിയിലെ രണ്ടംഗങ്ങളും തീരദേശ പരിപാലന അഥോറിറ്റിയുടെ ആളുകളായിരുന്നുവെന്നതും ഞങ്ങൾക്കു തിരിച്ചടിയായി. റിപ്പോർട്ടിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഞങ്ങൾക്ക് അവസരമില്ലാത്തതിനാൽ സുപ്രീംകോടതിയിൽ മറുപടിനൽകാൻ സാധിച്ചതുമില്ല. സി.ആർ. സോണ് രണ്ടിലായിരുന്ന മരട് പ്രദേശം സി.ആർ. സോണ് മൂന്നിലേക്ക് ആക്കുകയാണ് ഈ സാങ്കേതിക കമ്മറ്റി ചെയ്തത്. റിപ്പോർട്ട് സുപ്രീംകോടതിയിൽ വന്നപ്പോൾ അനധികൃത നിർമാണം ഇനിയൊരു പ്രളയത്തിനു കാരണമാകരുതെന്നും കേരളത്തിനത് താങ്ങാനാകില്ലെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതി ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചിയിൽ നൂറോളം ഫ്ളാറ്റുകൾ വേറെയുണ്ടെന്നതൊന്നും കോടതി കാണാതെ പോയി. ഞങ്ങൾക്കുവേണ്ടി ഹാജരായ അഭിഭാഷകരെല്ലാം കോടതിയിൽ എഴുന്നേറ്റുനിന്നു സിആർ ഇസ്ഡ് രണ്ടിലാണ് കെട്ടിടം എന്ന രേഖ ഉയർത്തിപ്പിടിച്ച് സമിതിയുടെ റിപ്പോർട്ടിനെ ചെറുക്കാൻ നോക്കിയപ്പോൾ കോടതി അതൊന്നും കേൾക്കാതെ സമുച്ചയം പൊളിക്കാൻ ഉത്തരവിടുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ 350 കുടുംബങ്ങൾ താമസിക്കുന്ന നാലു കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ വളരെ ലാഘവത്തോടെയുള്ള ഉത്തരവാണുണ്ടായത്. ഇതിനുശേഷം ഞങ്ങൾ പല തവണ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഓപ്പണ് കോടതിയിൽ ഞങ്ങളെ കേൾക്കാൻ കോടതി തയാറായില്ല. മറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിധി ഉടൻ നടപ്പാക്കാനായിരുന്നു നിർദേശം. സുപ്രീംകോടതിയിൽ കേസ് കൊടുത്ത കോസ്റ്റൽ സോണ് മാനേജ്മെന്റ് അഥോറിട്ടിയും ആവശ്യപ്പെട്ടില്ല വിധി ഉടൻ നടപ്പാക്കണമെന്ന്. എന്നാൽ വിധി ഉടൻ നടപ്പാക്കാൻ കോടതി സ്വമേധയാ നിർദേശിക്കുകയും ചെയ്തു. പൊളിച്ചുമാറ്റുന്നില്ലെങ്കിൽ സമാധാനം പറയണമെന്നും സുപ്രീംകോടതി പറഞ്ഞതോടെ ചീഫ് സെക്രട്ടറി ഓടിയെത്തി. ഓണാവധി ഒഴിവാക്കി നോട്ടീസ് നൽകി പൊളിക്കാൻ നഗരസഭയോട് ആവശ്യപ്പെടുകയും ഫ്ളാറ്റുകളിൽ മിന്നൽ പ്രദക്ഷിണം നടത്തുകയും ചെയ്തു. നഗരസഭ നോട്ടീസുമായി വന്നപ്പോൾ ആരും കൈപ്പറ്റിയില്ല. ഈ ഫ്ളാറ്റുകളിൽ താമസിക്കുന്നവരെല്ലാം പണക്കാരാണെന്നു ധരിക്കരുത്. എല്ലാ മേഖലയിലുള്ളവരും ഈ സമുച്ചയത്തിലുണ്ട്. ഇത്രയും കുടുംബങ്ങൾ വഴിയാധാരമാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
സംസ്ഥാന സർക്കാരിൽനിന്നു നീതി കിട്ടുന്നില്ലെങ്കിൽ നാലു ഫ്ളാറ്റുകളിലായി കഴിയുന്ന 356 കുടുംബങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിക്കും. ഫ്ളാറ്റുകൾ പൊളിക്കാൻ ഇറങ്ങിക്കൊടുക്കുന്നതോ പുനരധിവാസം തേടുന്നതോ ഒന്നും ഞങ്ങളുടെ ചിന്തയിലില്ല. ഒഴിപ്പിക്കലിനു ശേഷമല്ലേ പുനരധിവാസം. ഇതിൽ ഉത്തരം പറയേണ്ടത് സർക്കാരാണ്. പരിഹാരമുണ്ടാക്കേണ്ടത് സർക്കാരാണ്. കാരണം ഞങ്ങളാരും തെറ്റുകാരല്ല. ഉത്തമവിശ്വാസത്തോടെ സർക്കാർ സംവിധാനത്തിലുള്ള എല്ലാ രേഖകളും പരിശോധിച്ചു ഫ്ളാറ്റ് വാങ്ങിയവരാണ്.
രോഗികളും വയോധികരും കുട്ടികളും തൊഴിൽരഹിതരും ശാരീരിക ന്യൂനതകളുള്ളവരുമൊക്കെ ഇതിനുള്ളിൽ കഴിയുന്നുണ്ട്. ഇവിടെ നിന്നിറങ്ങി പെരുവഴിയിലേക്കു പോകണമെന്ന് മനഃസാക്ഷിയുള്ളവർക്ക് പറയാനാകുമോ. -ഷംസുദീന്റെ വാക്കുകൾക്ക് ഉത്തരം പറയേണ്ടത് സർക്കാരാണ്.
(തുടരും).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില് ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
Latest News
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില് ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top