Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചൈനയ്ക്കു സപ്തതി
Thursday, September 26, 2019 11:14 PM IST
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം, ഏറ്റവും വലിയ രണ്ടാമത്തെ സാന്പത്തികശക്തി, ഇന്നുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഏറ്റവും വലുത്, ഏറ്റവും കൂടുതൽ വളർച്ചയുള്ള സന്പദ്വ്യവസ്ഥ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ചൈനയ്ക്ക്. ഒക്ടോബർ ഒന്നിന് ആ രാജ്യത്തിന് 70 വയസ്.
1949 ഒക്ടോബർ ഒന്നിനു കമ്യൂണിസ്റ്റ് വിപ്ലവം ചൈനയിൽ നടക്കുന്പോൾ ലോകത്തിലെ രണ്ടാമത്തെ സോഷ്യലിസ്റ്റ് രാജ്യം പിറക്കുകയായിരുന്നു അവിടെ. മാവോ സേ തൂങിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1929 മുതൽ ലോംഗ് മാർച്ച് നടത്തിയാണ് കുമിതാങ് സർക്കാരിനെ അട്ടിമറിച്ച് കമ്യൂണിസ്റ്റ് ഭരണം ടിയാനൻമെൻ സ്ക്വയറിൽ സ്ഥാപിച്ചത്.
ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലെ അധികാര സീറ്റാണ് ടിയാനൻമെൻ സ്ക്വയർ. ആ ചത്വരത്തിൽ 1989-ൽ സർവകലാശാലാ വിദ്യാർഥികൾ കൂടുതൽ ജനാധിപത്യം ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ 30-ാം വാർഷികവും ഈയിടെ ലോകമെന്പാടും ആചരിച്ചിരുന്നു. ചൈനയിലൊഴികെ. ആയിരക്കണക്കിനു വിദ്യാർഥികളാണ് ടാങ്കുകൾ കയറി 1989-ൽ പരലോകം പൂകിയത്. ചൈനയെന്ന ഇരുന്പുമറ രാജ്യത്തിൽനിന്ന് കൂടുതലൊന്നും നമുക്ക് അറിയാൻ സാധിക്കില്ല - ചൈനീസ് സർക്കാർ തരുന്നതൊഴിച്ച്.
ഒരേയൊരു വാർത്താ ഏജൻസി - സിൻഹുവ. ഒരേയൊരു സർക്കാർ ടെലിവിഷൻ ചാനൽ - സിസിസി ടിവി. എല്ലാം നിയന്ത്രിക്കുന്നതാകട്ടെ രാജ്യത്തെ ഒരേയൊരു ഔദ്യോഗിക രാഷ്ട്രീയകക്ഷിയും - ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയുടെ ജനറൽ സെക്രട്ടറി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നു. സൈന്യത്തിന്റെയും. ചുരുക്കിപ്പറഞ്ഞാൽ ഷീ ചിംഗ് പിംഗ് എന്ന ചൈനീസ് പ്രസിഡന്റ് കമ്യൂണിസ്റ്റ് പാർട്ടിയെയും ചൈനീസ് സൈന്യത്തെയും നയിക്കുന്നു.
പാർട്ടിക്ക് കേന്ദ്രകമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ഒക്കെ ഉണ്ടെങ്കിലും ഏഴംഗങ്ങൾ മാത്രമുള്ള പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി ആണ് യഥാർഥത്തിൽ രാജ്യത്തെ നിയന്ത്രിക്കുന്നത്.
1949 മുതൽ 1976 വരെ ചൈനയെ അക്ഷരാർഥത്തിൽ നയിച്ചത് മാവോയല്ലാതെ മറ്റാരുമല്ല. 1958 മുതൽ 1964 വരെ സാന്പത്തികരംഗത്ത് മാവോ നടപ്പാക്കിയ മഹത്തായ മുന്നോട്ട് കുതിക്കൽ നയം രാജ്യത്തെ പിന്നോട്ടടിക്കുകയാണു ചെയ്തത്. നൂറുകണക്കിനു സർവകലാശാലാ അധ്യാപകരെ പിരിച്ചുവിട്ട് ഗ്രാമങ്ങളിലേക്കയച്ച് നെൽപാടങ്ങളിൽ പണിയെടുക്കാൻ നിർബന്ധിക്കുന്നതടക്കമുള്ള മണ്ടൻ തീരുമാനങ്ങൾ അക്കാലത്ത് ചൈനയിലുണ്ടായി. 1966 മുതൽ 1976 വരെ നടപ്പാക്കിയ സാംസ്കാരിക വിപ്ലവവും ചൈനയെ വീണ്ടും പിന്നോട്ടടിക്കുന്നതായി. മാവോയുടെ കൊടിയിറക്കത്തിനും ഡെംഗ് സിയാവോ പിംഗിന്റെ ഭരണത്തിന്റെ കൊടിയേറ്റത്തിനും വഴിതെളിച്ച 1976 മുതലുള്ള കാലഘട്ടങ്ങളാണ് ചൈനയുടെ യഥാർഥ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നത്.
മാവോയുടെ മൂന്നാം ഭാര്യയുടെ നേതൃത്വത്തിലുള്ള നാലംഗ ഉപജാപകസംഘം ഡെംഗിനെ അട്ടിമറിക്കാൻ നോക്കിയപ്പോഴെല്ലാം കമ്യൂണിസ്റ്റ് പാർട്ടി രണ്ടാം തലമുറ നേതാവായ ഡെംഗിനു പിന്നിൽ അടിയുറച്ച് നിൽക്കുകയായിരുന്നു.
"പൂച്ച കറുത്തതോ വെളുത്തതോ ആകട്ടെ, അത് എലിയെ പിടിച്ചാൽമതി' എന്ന് സാന്പത്തിക പരിഷ്കാരങ്ങളെ ന്യായീകരിച്ച് ഡെംഗ് ചൈനയിൽ വിദേശമൂലധനത്തിനും പ്രത്യേക കയറ്റുമതി മേഖലകൾക്കും പച്ചക്കൊടി നാട്ടി. 1971-ൽ തന്നെ അമേരിക്കൻ അംഗീകാരം കമ്യൂണിസ്റ്റ് ചൈനയ്ക്ക് ലഭിച്ചിരുന്നു. റിച്ചാർഡ് നിക്സണും ഹെൻറി കിസിംഗറുമൊക്കെ ചേർന്ന് സോവ്യറ്റ് യൂണിയനെതിരേ ചൈനയെ മെരുക്കിയെടുക്കാൻ ചൈനയ്ക്ക് യുഎൻ അംഗത്വം മാത്രമല്ല സുരക്ഷാസമിതി അംഗത്വം വരെ നൽകുകയും ചെയ്തു.
1949-ലെ വിപ്ലവത്തിനു ശേഷം ഇന്ത്യ മാത്രമാണ് കമ്യൂണിസ്റ്റ് ഇതര രാഷ്ട്രങ്ങളിൽ ചൈനയെ അംഗീകരിച്ചത്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമെല്ലാം ചൈന വിട്ട് ഓടിപ്പോയ കുമിതാങ് ചൈന അഥവാ തയ്വാനെയാണ് 1971 വരെ യഥാർഥ ചൈനയായി അംഗീകരിച്ചത്. ചിയാങ് കൈഷകിന്റെ നേതൃത്വത്തിലെ ചൈനയെ ഇന്നും പതിനഞ്ചോളം രാജ്യങ്ങൾ അംഗീകരിക്കുന്നുണ്ട്. ഭൂരിഭാഗവും ശാന്തസമുദ്രത്തിലെയും ലാറ്റിൻ അമേരിക്കയിലെയും കുഞ്ഞുരാഷ്ട്രങ്ങളാണ്. നവുറു, പലാവു തുടങ്ങിയ കൊച്ചുരാജ്യങ്ങൾ മാത്രം നാളിതുവരെ തയ്വാനെ അംഗീകരിച്ചിരുന്നു. സോളമൻ ദ്വീപുകൾ ഈ സെപ്റ്റംബറിൽ കമ്യൂണിസ്റ്റ് ചൈനയെ അംഗീകരിച്ചിരിക്കുകയാണ്. തയ്വാനെ തള്ളിക്കളഞ്ഞുകൊണ്ട് ചൈനയാകട്ടെ ഒറ്റ ചൈനാ സിദ്ധാന്തം മുറുകെപിടിച്ചുകൊണ്ട് തയ്വാനെ ഏത് സമയവും വിഴുങ്ങിക്കളയും എന്ന മട്ടിലാണ് നിൽക്കുന്നതും.
ചൈനീസ് വ്യാളി കമ്യൂണിസ്റ്റ് സിദ്ധാന്തത്തെ ഭംഗിക്കുവേണ്ടി അംഗീകരിക്കുന്നുണ്ടെങ്കിലും മുതലാളിത്തത്തിന്റെ എല്ലാ നല്ലഫലവും അനുഭവിക്കുന്നവർകൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രത്യേക സാന്പത്തികമേഖല നിലനിൽക്കുന്നത് ചൈനീസ് പട്ടണമായ ഷാങ്ഹായിലാണ്. ലോക ചൂതാട്ടവ്യവസായത്തിന്റെ തലസ്ഥാനമായ മക്കാവുവും ഇവിടെത്തന്നെ. ലോകത്തിലെ മിക്കവാറും ബഹുരാഷ്ട്ര കുത്തകകൾക്കും ആസ്ഥാനമുള്ള ഹോങ്കോംഗ് 1998 മുതൽ ചൈനയുടെ അവിഭാജ്യ ഘടകമാണ്. ഒറ്റരാജ്യം, രണ്ടു വ്യവസ്ഥിതി എന്ന പദ്ധതിപ്രകാരമാണ് ബ്രിട്ടൻ ഒന്നരനൂറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് ഹോങ്കോംഗ് കമ്യൂണിസ്റ്റ് ചൈനയ്ക്ക് കൈാറിയത്. ഹോങ്കോംഗിലേതുപോലെ കൂടുതൽ സ്വാതന്ത്ര്യം തേടി ഉയിഗർ മുസ്ലിംകളും സമരപാതയിലാണ്.
ടിബറ്റും ദലൈലാമയുമൊക്കെ ഇന്ത്യ-ചൈനാ ബന്ധത്തിൽ എന്നും തലവേദനതന്നെയാണ്. 1959-ലെ ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനവും ഇവിടെ നൽകിയ രാഷ്ട്രീയ അഭയവുമെല്ലാം 1965-ലെ യുദ്ധത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചത്. അരുണാചലും സിക്കിമും അക്സായ്ചിന്നുമെല്ലാം ചൈനയുമായുള്ള സംഘർഷവിഷയങ്ങളാണ്. സിപിഇസിയിലൂടെ പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയെ വരിഞ്ഞുകെട്ടാനും ശ്രമിക്കുന്നുണ്ട്. ഡെംഗിനു ശേഷം വന്ന ജിയാങ് സെമിനും ഹൂ ജിന്റാവോയും ഒക്കെ സാന്പത്തിക പരിഷ്കാരങ്ങൾ കൂടുതൽ നടത്താനും അതുവഴി ചൈനയെ ലോകത്തിലെ ഫാക്ടറി ആക്കാനും ആവതു ശ്രമിച്ചു. വിമത ശബ്ദങ്ങളെ അടിച്ചൊതുക്കി. അതേസമയം ലോകവ്യാപാരത്തിന്റെയും ആഗോളവത്കരണത്തിന്റെയും സാധ്യതകൾ വല്ലാതെ മുതലെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ബൗദ്ധിക സ്വത്തവകാശം ചൈന ദുരുപയോഗം ചെയ്യുന്നുവെന്നാണ് ട്രംപിന്റെ പരാതി.
2006ഓടെ ഡബ്ല്യുടിഒയിലേക്കും കടന്നുവന്ന ചൈന ഇന്ന് ആർസിഇപി എന്ന സ്വകാര്യ വ്യാപാരസംഘടനയുടെ തലപ്പത്തേക്കു വന്നിരിക്കുകയാണ്. ഇന്ത്യ അടക്കം പതിനാറു രാജ്യങ്ങൾ ചേർന്നുള്ള വ്യാപാരസംഘടന ഡബ്ല്യുടിഒയെതന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ബ്രിക്സ് എന്ന കൂട്ടായ്മയും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ബാങ്കായ ന്യൂ ഡവലപ്മെന്റ് ബാങ്കിനും ചൈനീസ് നഗരമായ ഷാങ്ഹായ് ആണ് ആതിഥ്യമരുളുന്നത്. ബിആർഐ, ഒബിഒആർ പദ്ധതികളിലൂടെ നിരവധി രാജ്യങ്ങളുമായി ചൈന ബന്ധം സ്ഥാപിച്ചിരിക്കുന്നു. സ്വകാര്യസ്വത്ത് കമ്യൂണിസത്തിൽ നിഷിദ്ധമാണെങ്കിലും ഇന്ന് ചൈനയിലാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ളത്. തുറന്നവാതിൽ നയവും ഒറ്റചൈനാ സിദ്ധാന്തവുമൊക്കെ ബഹുരാഷ്ട്ര കുത്തകകളെ അങ്ങോട്ടാകർഷിക്കുന്നു. ഇരുന്പുമറയുണ്ടെങ്കിലും നിക്ഷേപസൗഹൃദ അന്തരീക്ഷം അവിടെ നിലനിൽക്കുന്നു.
എങ്കിലും, മധുരമനോജ്ഞ ചൈനയിൽ കാര്യങ്ങൾ അത്രകണ്ട് പന്തിയല്ല. അഴിമതിയും സ്വജനപക്ഷപാതവും കമ്യൂണിസ്റ്റ് നേതാക്കളെയും തീണ്ടിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യാവകാശത്തിന് പൂജ്യംവില മാത്രമേ ആ രാജ്യത്തുള്ളൂ. മാവോ നൂറു പുഷ്പങ്ങൾ വിരിയട്ടെ എന്ന് ആലങ്കാരികമായി പാടിയിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗിക നിലപാടിനെതിരേ പരസ്യനിലപാടെടുക്കുന്നവർക്ക് മരണമണിതന്നെയാണ് അവിടെ മുഴങ്ങുന്നത്. അമേരിക്ക-ചൈന വ്യാപരയുദ്ധം ചൈനീസ് വ്യാളിയെ പിടിച്ചുകെട്ടാൻ ഉതകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഡോ. സന്തോഷ് വേരനാനി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top