Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സന്മനസ് വളരട്ടെ
Wednesday, December 25, 2019 12:34 AM IST
ദൂതൻ അവരെ വിട്ട് സ്വർഗത്തിലേക്കു പോയപ്പോൾ ആട്ടിടയന്മാർ പരസ്പരം പറഞ്ഞു: നമുക്ക് ബത്ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു (ലൂക്ക 2:15-16).
ദൈവദൂതവൃന്ദം ആട്ടിടയന്മാരെ വിട്ട് സ്വർഗത്തിലേക്കു പോകുന്നതിനു മുന്‍പ് അവരോടു ചില കാര്യങ്ങൾ സംസാരിച്ചിരുന്നു. അത് അവർക്കു മാത്രമല്ല, സകല ജനതകൾക്കുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായിരുന്നു. യേശുവിന്റെ ജനനം കാലങ്ങൾക്കും ദേശങ്ങൾക്കും വംശങ്ങൾക്കും തലമുറകൾക്കുംവേണ്ടിയുള്ള ആനന്ദം പകരുന്ന സുവിശേഷമാണ്. സ്വർഗം നൽകിയ ഈ സന്തോഷവാർത്ത സ്വീകരിക്കാൻ പാവപ്പെട്ട ഇടയന്മാർക്കു സാധിച്ചു എന്നതാണ് അവരുടെ ജീവിതത്തിന്റെ ഭാഗ്യം. കൃപയുടെ സന്തോഷമാണ് തിടുക്കത്തിൽ ബത്ലഹേമിലേക്കു പോകാനുള്ള താത്പര്യം അവരിൽ ഉളവാക്കിയത്.
കർത്താവായ യേശു ജീവിച്ചിരുന്ന കാലത്ത് വളരെ പ്രകടമായ സാമൂഹ്യ വിവേചനങ്ങൾ ഉണ്ടായിരുന്നു. ആട്ടിടയന്മാരും മുക്കുവരുമൊക്കെ വളരെ കുറച്ചു വിദ്യാഭ്യാസമുള്ളവരും സമൂഹം വലിയ സ്ഥാനം നൽകാത്തവരുമായിരുന്നുവെന്നതു വളരെ വ്യക്തമാണ്. പിന്നോക്കവിഭാഗമായി പൊതുജനം കരുതിയിരുന്ന ഇടയന്മാർക്ക് സുവിശേഷത്തിൽ ഇത്രയും സ്ഥാനം കൊടുക്കേണ്ട കാര്യമെന്താണ്? എന്തു സന്ദേശമാണ് അവർ നമുക്കു നൽകുന്നത്?
ഇസ്രയേൽ ജനത കേൾക്കാൻ കാത്തിരുന്ന സദ്വാർത്തയാണ് കൊട്ടാരവളപ്പിനു നൽകാതെ വയലിൽ ആടുകളോടൊത്തു കഴിഞ്ഞിരുന്ന ആട്ടിടയന്മാർക്കു നൽകിയതെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. രക്ഷകനെ കാത്തിരുന്ന ഒരു ജനത ഇടയന്മാരിലൂടെയാണ് ഈ വാർത്ത സ്വീകരിച്ചതെന്ന് ഓർക്കണം! ദൈവത്തിന്റെ വിജ്ഞാനം മനുഷ്യന്റെ ബുദ്ധിയെ അതിജീവിക്കുന്നതാണ്. ചിലപ്പോഴൊക്കെ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും! ""രക്ഷകൻ എവിടെയാണു ജനിക്കുക?'' പ്രവചനഗ്രന്ഥങ്ങളാണ് അവരുടെ എന്നുമുള്ള ആധാരം. അതിൽ തെറ്റുപറ്റിയില്ല. എന്നാൽ, അത് ഇടയന്മാർ വഴിയാണ് അറിയാൻ ഇടയായതെന്നതു തികച്ചും അവിശ്വസനീയം!
""കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി'' (ലൂക്കോസ് 1:45) എന്നു ദൈവമാതാവിനെക്കുറിച്ച് എലിസബത്ത് പുണ്യവതി പറഞ്ഞത് പ്രശംസയുടെ വാക്കായിട്ടല്ല, വിശ്വാസിയുടെ മനസ് എപ്രകാരമെന്ന ഓർമപ്പെടുത്തലായി സ്വീകരിച്ചാൽ നവീകരണം ഉറപ്പ്. മനുഷ്യരുടെ വാക്കിലും ഉറപ്പിലും സംതൃപ്തിയും ആവേശവും കണ്ടെത്തുന്ന മനുഷ്യന് ദൈവത്തിന്റെ വാക്കിൽ വിശ്വാസമർപ്പിക്കാൻ കഴിയില്ലേ? ഇടയന്മാർ ദൈവദൂതൻ പറഞ്ഞത് വിശ്വസിച്ചു. തന്മൂലം അവർ സുവിശേഷത്തിന്റെ മാറ്റിവയ്ക്കാനാവാത്ത സാക്ഷികളായി. സ്വർഗത്തിന്റെ സന്ദേശം സ്വീകരിക്കുന്നതിൽ നാം മടികാട്ടരുത് എന്ന സന്ദേശം ഇടയന്മാർ നമുക്കു നൽകുന്നു. എളിമയുടെ പാഠം സ്വർഗത്തിന്റെ നക്ഷത്രം കാണിച്ചുതരുന്ന പ്രകാരമാണ്. വിശ്വാസജീവിതത്തിന്റെ അടിത്തറയും എളിമതന്നെ.
യേശുവിനെ കണ്ടുമുട്ടാതെയുള്ള ക്രിസ്മസ് ഒന്നും നമുക്കു തരുന്നില്ലല്ലോ. ഒരു വാൽനക്ഷത്രം നിന്റെ മുകളിൽ നിന്റെ വീടിന്റെ മുകളിൽ, നീ പോകുന്ന വഴികളിൽ, നിന്റെ മുകളിൽ നിന്നോടൊപ്പം സഞ്ചരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പ്രകാശമുള്ള ഈ നക്ഷത്രം വന്നുനിൽക്കുന്നത് രക്ഷകന്റെ സാന്നിധ്യത്തിലാണ്. വചനം മാംസമായവനെ കണ്ടെത്താൻ വാൽനക്ഷത്രം അടയാളമാകുന്നു. ക്രിസ്മസിന്റെ ബാഹ്യമായ ആഘോഷ അടയാളങ്ങൾ എല്ലാം അർഥപൂരിതമാകും നാം യേശുപൈതലിനെ കണ്ടെത്തി അവനെ ആരാധിച്ചുവെങ്കിൽ! അവിടുത്തെ കണ്ടെത്തുന്നതിന് എന്താണു മാർഗം? കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുകതന്നെ ചെയ്യും എന്ന് അരുളിച്ചെയ്തവരെ അനുധാവനം ചെയ്യുക. ബത്ലഹേമിലേക്കു നടക്കുന്നവർ ശ്രദ്ധിക്കുക; വിനയവും ദൈവവിചാരവും വിശ്വാസവും ഉള്ളിലുണ്ടെന്ന് ഉറപ്പാക്കണേ.
ക്രിസ്മസിന്റെ ഈ അനുഗൃഹീത കാലത്ത് നമ്മുടെ ദേശത്ത് ഉരുവാകേണ്ട സമാധാനത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും അന്തരീക്ഷത്തെക്കുറിച്ചുകൂടി ചിന്തിക്കുന്നത് ഉചിതമെന്നു കരുതുന്നു. ദേശത്തിന്റെ സുരക്ഷിതത്വം സമാധാനമുള്ള ഒരു ജനതയിലാണു നിലനിൽക്കുന്നതും മറ്റുള്ളവർ തിരിച്ചറിയുന്നതും. അശരണരെയും അഗതികളെയും നിരാലംബരെയും സഹായമാവശ്യമുള്ള സകലരെയും സംരക്ഷിക്കുന്നതാണു സുരക്ഷിതത്വം നൽകുന്ന ഒരു അടയാളം.
മതേതര ഭാരതത്തിന്റെ ഏറ്റവും വലിയ ബലം ഈ നാട്ടിൽ എല്ലാ വിഭാഗം ജനങ്ങൾക്കും സമാധാനത്തോടെയും സഹകരണത്തോടെയും ഒരുമിച്ചു വസിക്കാനുള്ള ഇടമുണ്ടെന്നും അങ്ങനെയുള്ളവരെ സ്നേഹിക്കുന്ന, മനസറിഞ്ഞു സഹായിക്കുന്ന വലിയൊരു വിഭാഗം ജനസമൂഹമാണ് ഇതിന്റെ സംസ്കാരം നിലനിർത്തുന്നത് എന്നുമുള്ളത് ഒരു യാഥാർഥ്യമാണ്. വർത്തമാനകാലത്ത് പരസ്പര സംശയങ്ങളും വിദ്വേഷവും അസമാധാനവും എല്ലാം മറ്റുള്ളവരുടെ ശ്രദ്ധയിലും ലോകത്തിന്റെ ദൃഷ്ടിയിലും നമ്മെ സംശയത്തിന്റെ മുൾമുനയിലേക്ക് എത്തിക്കുകയാണ്.
""അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.'' ഇന്ത്യാ രാജ്യത്ത് സന്മനസുള്ളവരുടെ എണ്ണവും കൂട്ടായ്മകളും വർധിക്കുന്നതിന് ഇടയാക്കാൻ ഈ ക്രിസ്മസ് കാലത്ത് നമുക്കു പ്രാർഥിക്കാം.
ബത്ലഹേമിലെ ഉണ്ണി സമാധാനത്തിനായി പിറന്നവനാണ്. ദൈവത്തിന്റെ പുത്രനായി നമുക്കു രക്ഷ നൽകിയവനാണ്. ഈ യേശുപൈതലിനെ, ദിവ്യശിശുവിനെ, നാം കാണുന്പോൾ ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്നത് നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ നമ്മെ പരസ്പരം കൂടുതൽ അറിയുന്നതിനും ബഹുമാനിക്കുന്നതിനും ഇടം നൽകുന്നതിനും നാം ഒന്നാണ് എന്നത് വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ള പ്രചോദനം നൽകട്ടെ. ആ പ്രചോദനാരൂപിയിലും വിശാലമനസ്ഥിതിയിലും 2020-നെ സ്വാഗതം ചെയ്യുന്നതിനു നമുക്ക് ഇടയാകട്ടെ. എല്ലാവർക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകളും അനുഗ്രഹങ്ങളും സ്നേഹപൂർവം ആശംസിക്കുന്നു.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Latest News
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top