Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും; കളം മാറി കക്ഷികൾ
Friday, December 27, 2019 1:11 AM IST
പൗരത്വ നിയമഭേദഗതി അപ്രതീക്ഷിത രാഷ്ട്രീയ ചലനങ്ങൾക്കു വഴി തുറന്നു. ഭേദഗതിയെച്ചൊല്ലി ഇത്ര വലിയ പ്രക്ഷോഭം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഒരു കേന്ദ്രമന്ത്രി തന്നെ പറഞ്ഞത്. വിഷയം ഇത്രയേറെ വൈകാരികമാണെന്നു നിയമഭേദഗതി കൊണ്ടുവന്നവർ മനസിലാക്കിയിരുന്നില്ലെന്നു വ്യക്തം.
ഇതോടൊപ്പം 2003-ലെ പൗരത്വ നിയമഭേദഗതികളും അന്നുണ്ടാക്കിയ ചട്ടങ്ങളും പ്രകാരമുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) ദേശീയ പൗരത്വ രജിസ്റ്ററും (എൻആർഐസി) വിവാദങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. 2010-ലും 2015-ലും ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വിവരങ്ങൾ ശേഖരിച്ചതാണ്. അന്ന് യാതൊരു പ്രശ്നവും ഉണ്ടായില്ല. അന്നു പൗരത്വ രജിസ്റ്ററിനു നീക്കമില്ലായിരുന്നു.
2011-ലെ സെൻസസിനു തലേവർഷം നടത്തിയ വീടു സർവേയുടെ ഭാഗമായിട്ടാണു ദേശീയ ജനസംഖ്യാ രജിസ്റ്റർ തയാറാക്കിയത്. എവിടെയെങ്കിലും ആറുമാസം താമസിച്ചവരോ അടുത്ത ആറുമാസം താമസിക്കാൻ ഉദ്ദേശിക്കുന്നവരോ ആയവരെയാണു സാധാരണ താമസക്കാരായി പരിഗണിക്കുന്നത്. ഈ “സാധാരണ താമസക്കാരുടെ’’ (യൂഷ്വൽ റെസിഡന്റ്സ്) പട്ടികയാണു ദേശീയ ജനസംഖ്യാ രജിസ്റ്റർ. ഇതു 2015-ൽ പുതുക്കി.
ഈ പട്ടിക തയാറാക്കലിൽ ആരെയും ഒഴിവാക്കാനുള്ള ലക്ഷ്യമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു നടപടികളും വിഭാവന ചെയ്തിട്ടില്ല.
എന്നാൽ, എൻആർഐസി (നാഷണൽ രജിസ്റ്റർ ഓഫ് ഇന്ത്യൻ സിറ്റിസൺസ്) വ്യത്യസ്തമാണ്. സാധാരണയായി ഇവിടെ താമസിക്കുന്ന ഏതൊരാൾക്കും ജനസംഖ്യാ രജിസ്റ്ററിൽ സ്ഥാനം ഉണ്ട്. അതിനു വേറെ തടസമില്ല. എന്നാൽ ഇന്ത്യൻ പൗരത്വമുള്ളവർക്കു മാത്രമേ പൗരത്വ രജിസ്റ്ററിൽ സ്ഥാനമുള്ളു. ഒരാൾ ഇന്ത്യൻ പൗരനാണെന്നു പറഞ്ഞാൽ പോരാ. അതു തെളിയിക്കണം. അതിനു പലതരം രേഖകൾ ആവശ്യമാകാം. രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ പൗരത്വ പട്ടികയിൽ സ്ഥാനം പിടിക്കില്ല.
പൗരസമൂഹത്തിനു മുഴുവൻ ഐഡന്റിറ്റി കാർഡ് നൽകണമെന്നു 2003-ലെ ചട്ടങ്ങളിൽ പറയുന്നുണ്ട്. അങ്ങനെ കാർഡ് നിലവിൽ വന്നാൽ പൗരത്വമില്ലാത്തവർ രണ്ടാംകിടക്കാരാവും. അവർക്കു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാം. ജോലി ചെയ്യാൻ പ്രത്യേക പെർമിറ്റ് വേണ്ടിവരാം. ഇങ്ങനെയുള്ള ആശങ്കകളാണു വിവിധ തലങ്ങളിൽ ഉയരുന്നത്.
ഈ ആശങ്കകൾ പടരുകയും പ്രക്ഷോഭം വ്യാപിക്കുകയും ചെയ്തതോടെ കേന്ദ്രഭരണത്തിലെ സഖ്യകക്ഷികളും നിലപാട് മാറ്റിത്തുടങ്ങി. പൗരത്വ നിയമഭേദഗതി ബില്ലിനെ പാർലമെന്റിൽ അനുകൂലിച്ചവർപോലും സ്വരം മാറ്റി. ബില്ലിനെ അനുകൂലിച്ചു വോട്ടുചെയ്തവർ തന്നെ പൗരത്വ രജിസ്റ്ററിന് എതിരേ പരസ്യമായ നിലപാടെടുത്തു.
ഇവരുടെ ആശങ്കകൾക്കു വഴിമരുന്നിട്ടത് ആസാമിലെ പൗരത്വ രജിസ്റ്ററാണ്. നല്ല പങ്ക് ഹിന്ദുക്കളടക്കം 19 ലക്ഷം പേർക്കാണ് ആസാമിലെ പൗരത്വ രജിസ്റ്ററിൽ പേരില്ലാതെ പോയത്. ഈ അനുഭവം മറ്റിടങ്ങളിലും ആവർത്തിക്കാം എന്നതാണു ഭീതി.
പുറമേ പൗരത്വ നിയമഭേദഗതി വഴി മതപരമായ വേർതിരിവ് പൗരത്വകാര്യത്തിൽ കൊണ്ടുവന്നതു ഭാവിയിൽ വ്യാപകമാക്കുമെന്ന ആശങ്കയും പലകേന്ദ്രങ്ങളിൽനിന്നും ഉയർന്നു. ഈ ആശങ്കകൾ ഊതിക്കത്തിക്കുന്ന പ്രസ്താവനകളും ഉണ്ടായി. ഇതെല്ലാം ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) ത്തിലെ കക്ഷികളിലും അവരോടു സഹകരിച്ചു നിൽക്കുന്ന കക്ഷികളിലും പുനരാലോചനയ്ക്കു വഴിതെളിച്ചു. പ്രധാനകക്ഷികളുടെ നിലപാടു മാറ്റങ്ങൾ ഇങ്ങനെ:
അകാലിദൾ
ശിരോമണി അകാലിദൾ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നാണ്. പൗരത്വ നിയമഭേദഗതിയെ ശക്തമായി പിന്താങ്ങിയ അവർ ഇപ്പോൾ പൗരത്വ രജിസ്റ്ററിന് എതിരാണ്. അകാലിദളിന്റെ രാജ്യസഭാംഗം നരേഷ് ഗുജ്റാൾ പറഞ്ഞത് തങ്ങൾ പൗരത്വ രജിസ്റ്ററിനെ പിന്താങ്ങുന്നില്ല എന്നാണ്. പൗരത്വ നിയമഭേദഗതി അയൽരാജ്യങ്ങളിൽനിന്നുവന്ന മുസ്ലിംകൾക്കു കൂടി പൗരത്വം നൽകുന്നവിധം വേണമായിരുന്നു എന്നും ഗുജ്റാൾ പറഞ്ഞു.
ജനതാദൾ (യു)
നിതീഷ് കുമാറിന്റെ ജനതാദൾ (യു) പൗരത്വ നിയമഭേദഗതി ബില്ലിനെ പിന്തുണച്ചതു പാർട്ടിയിൽ ഭിന്നാഭിപ്രായത്തിനു വഴിതെളിച്ചു. പാർട്ടി വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോർ ബില്ലിനെതിരായി പരസ്യപ്രസ്താവന നടത്തി. ജനസംഖ്യാ രജിസ്റ്റർ, പൗരത്വ രജിസ്റ്റർ എന്നിവയിലും പ്രശാന്ത് കിഷോർ ഗവൺമെന്റിനെതിരായി. താമസിയാതെ നിതീഷ്കുമാർ പൗരത്വ രജിസ്റ്ററിനെതിരേ പ്രസ്താവനയിറക്കി.
ലോക് ജനശക്തി പാർട്ടി
രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ബിജെപിക്ക് ആയിട്ടില്ലെന്നു കുറ്റപ്പെടുത്തി. പാർട്ടി പ്രസിഡന്റായ പുത്രൻ ചിരാഗ് പാസ്വാൻ പൗരത്വ രജിസ്റ്ററിനെപ്പറ്റിയുള്ള ആശങ്ക അകറ്റപ്പെടാതെ അതിനെ പിന്താങ്ങില്ലെന്നു പറഞ്ഞു.
അണ്ണാ ഡിഎംകെ
എൻഡിഎയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ശക്തമായി പിന്താങ്ങുന്ന അണ്ണാഡിഎംകെ ഇതുവരെ പരസ്യമായി നിലപാട് മാറ്റിയിട്ടില്ല. എന്നാൽ പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ ഉലയുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാനത്തെ മന്ത്രിയായ നിലോഫർ കഫീൽ പൗരത്വ രജിസ്റ്റർ വിഷയത്തിൽ താൻ ആശങ്കാകുലയാണെന്നു പരസ്യമായി പറഞ്ഞു. താൻ ന്യൂനപക്ഷ സമുദായമായ മുസ്ലിം ആയതുകൊണ്ടാണു ഭീതിയെന്നും അവർ പറഞ്ഞു. പൗരത്വ നിയമഭേദഗതിയിൽ മുസ്ലിംകളായ അഭയാർഥികളെ പരിഗണിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ആസാം ഗണ പരിഷത്ത്
ആസാമിൽ വിദേശി വിരുദ്ധ പോരാട്ടം നയിച്ച ആസാം ഗണപരിഷത്ത് പൗരത്വ നിയമഭേദഗതി കഴിഞ്ഞതോടെ കേന്ദ്രനിലപാടിനെതിരായി. ഭേദഗതിയെ പിന്താങ്ങിയതിനെതിരേ ആസാമിലെ സ്വദേശി ഗോത്രങ്ങളിൽനിന്നു കടുത്ത എതിർപ്പാണുയർന്നത്. ആസാമിൽ വിദേശികളെ കുടിയിരുത്താനാണു ഭേദഗതി വഴിതെളിക്കുക എന്നതാണു വിമർശനം. അവരുടെ എതിർപ്പ് മതപരമല്ല, വംശീയമാണ്.
ബിജു ജനതാദൾ
ഓഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ചു. ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിൽ നവീൻ പട്നായിക്കിന്റെ പാർട്ടിക്കു വ്യത്യസ്ത നിലപാടാണുള്ളത്.
പൗരത്വ രജിസ്റ്റർ വേണ്ട; തങ്ങൾ അതിനെ പിന്തുണയ്ക്കില്ല എന്നു ബിജെഡി വ്യക്തമാക്കി. പൊതുവേ ബിജെപിയെ പിന്തുണച്ചുപോന്ന പാർട്ടിയാണു ബിജെഡി.
തെലുങ്കാന രാഷ്ട്ര സമിതി
എല്ലായ്പ്പോഴും ബിജെപിയുടെകൂടെ നിന്നിരുന്ന തെലുങ്കാന രാഷ്ട്രസമിതി (ടിആർഎസ്) പൗരത്വ വിഷയം വന്നപ്പോൾ എതിർപക്ഷത്തായി. പൗരത്വ നിയമഭേദഗതിയെ എതിർത്തു. പൗരത്വ രജിസ്റ്ററിനും എതിരാണെന്നു പ്രഖ്യാപിച്ചു. മുസ്ലിം മജ്ലിസിന്റെ അസാദുദ്ദീൻ ഉവൈസി വിളിച്ച പ്രതിഷേധ യോഗത്തിൽ ടിആർഎസ് തലവൻ മുഖ്യമന്ത്രി കെ. ചന്ദ്രശേർ റാവു പങ്കെടുക്കുകയും ചെയ്തു.
വൈഎസ്ആർ കോൺഗ്രസ്
ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി പൗരത്വ നിയമഭേദഗതിയെ പിന്തുണച്ചു. പക്ഷേ, ദിവസങ്ങൾക്കകം പൗരത്വ രജിസ്റ്ററിനെ വിമർശിച്ചു രംഗത്തുവന്നു. തന്റെ സംസ്ഥാനത്ത് പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹൻ റെഡ്ഡി പറഞ്ഞു.
തെലുങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഭരണകക്ഷികൾ ന്യൂനപക്ഷ വികാരം പൗരത്വ രജിസ്റ്ററിനെതിരാണെന്നു കണ്ടപ്പോഴാണു കളം മാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top