കുട്ടികളിലെ മയക്കുമരുന്ന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Sunday, January 5, 2020 1:15 AM IST
കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിമരുന്നുകളുടെ ഉപയോഗം ഇന്നു ഏറ്റവും രൂക്ഷമായ ഒരു സാമൂഹിക പ്രശ്നമാണ്. പുകയിലയും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നതു കുട്ടികളുടെ ശാരിരീകവും മാനസികവുമായ ആരോഗ്യത്തെ തകർക്കുകയും അവരെ ലഹരിവസ്തുക്കളുടെ അടിമകളാക്കി മാറ്റുകയും ചെയ്യുന്നു. മാനസിക വിഭ്രാന്തിയും ആക്രമണസ്വഭാവവും വർധിക്കുന്നു. ജീവൻപോലും അപകടത്തിലാകുന്ന സാഹചര്യമുണ്ടാകുന്നു. രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും ഒറ്റക്കെട്ടായി മയക്കുമരുന്ന് എന്ന വിപത്തിനെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കേണ്ടതു ഏറ്റവും പ്രധാനമാണ്. ഈ ദിശയിൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കു ശക്തമായ പൊതുപിന്തുണ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ വകുപ്പിന്‍റെ താഴെപറയുന്ന നിർദേശം നടപ്പാക്കണം.

1. വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപഭോഗം ഇല്ലായ്മ ചെയ്യുന്നതിന് അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും കൂട്ടായ പ്രവർത്തനങ്ങൾ നടത്തണം. പോലീസ്, എക്സൈസ്, വിമുക്തി മിഷൻ എന്നിവയുടെ സഹായം ആവശ്യമെങ്കിൽ തേടണം.

2. എല്ലാ വിദ്യാലയങ്ങളെയും കൂടാതെ വിദ്യാലയങ്ങളുടെ 100മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും ജുവനൈൽ ജസ്റ്റിസ് ആക്ട് 77, 80 പ്രകാരം ലഹരി വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് 77, 78 പ്രകാരം ഏഴു വർഷം തടവ് ഉൾപ്പെടെയുള്ള കർശന നിയമ നടപടി ഉറപ്പുവരുത്തണം.

3. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം എല്ലാ സ്കൂളുകളിലും ശക്തിപ്പെടുത്തണം. എല്ലാ സ്കൂളുകളിലും ഡ്രോപ്പ് ബോക്സ്/പരാതിപ്പെട്ടി ഉണ്ടെന്ന് ഉറപ്പുവരുത്തണം. ലഹരിവിപണനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും അറിയിക്കുന്നതിനുള്ള ഹെൽപ് ലൈൻ നന്പർ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കണം.


4. കൗണ്‍സിലിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും സെമിനാറുകൾ, ഷോർട്ട് ഫിലിം പ്രദർശനം തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ബോധവല്കരണ പരിപാടി സംഘടിപ്പിക്കുകയും വേണം.

5. സ്കൂളിലും പരിസരങ്ങളിലും നിലവിൽ വിദ്യാർഥികളല്ലാത്ത ആരെയും മതിയായ കാരണം കൂടാതെ പ്രവേശിപ്പിക്കരുത്. ചുറ്റുമതിൽ ഇല്ലാത്ത സ്കൂളുകളുടെ കാര്യത്തിൽ ആവശ്യമെങ്കിൽ ഒരു വിമുക്തഭടനെ സെക്യൂരിറ്റി ആയി നിയമിക്കണം. സ്കൂളുകളിൽ അനാവശ്യമായി ആരും പ്രവേശിക്കുന്നില്ല എന്നുറപ്പു വരുത്തണം.

6. സ്കൂൾ പരിസരത്തുള്ള കടകളും ഐസ്ക്രീം പാർലറുകൾ പോലെയുള്ള സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു ലഹരിവസ്തുക്കളുടെ വിപണനം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇത്തരം സ്ഥാപനങ്ങൾ പോലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. സ്കൂൾ ഹോസ്റ്റലുകൾ, ടോയ്‌ലറ്റുകൾ എന്നിവയും സ്കൂൾ അധികൃതർ പരിശോധനയ്ക്കു വിധേയമാക്കണം.

7. വിദ്യാർഥികൾ ലഹരിവസ്തുക്കളുടെ വാഹകാരാകുന്നില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കുട്ടികൾ ആരോഗ്യമുള്ളവരായിരിക്കട്ടെ.

പ്രഫ.സി.രവീന്ദ്രനാഥ് (പൊതുവിദ്യാഭ്യാസ മന്ത്രി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.