Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പുതിയ രാഷ്ട്രീയ പരീക്ഷണം
Wednesday, October 14, 2020 11:22 PM IST
ഇടതുപക്ഷ മുന്നണിയിലേക്കുള്ള ചുവടുമാറ്റം ജോസ് കെ. മാണിക്ക് ഒരു പരീക്ഷണമാണ്. അതിൽ വിജയിച്ചാൽ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ വിലപിടിപ്പുള്ള താരമാകും. പരാജയപ്പെട്ടാൽ രാഷ്ട്രീയഭാവിക്കുമേൽ കരിനിഴൽ വീഴാം.
രണ്ടു തെരഞ്ഞെടുപ്പുകളാണ് ഉടനടി വരാനിരിക്കുന്നത്. രണ്ടു മാസത്തിനകം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും ആറു മാസത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും. ഇടതുമുന്നണിയും സർക്കാരും രാഷ്ട്രീയമായി പ്രതിരോധത്തിൽ നിൽക്കുന്പോൾ ജോസ് കെ. മാണിക്കു കരുത്തു കാണിച്ചു കൊടുത്തേ പറ്റൂ. അദ്ദേഹത്തിന് അതു നിലനിൽപ്പിന്റെ വിഷയമാണ്.
തെരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ചാൽ ഇടതുമുന്നണിയിലെതന്നെ സംശയാലുക്കൾക്കും ജോസ് കെ. മാണിയെയും കേരള കോണ്‍ഗ്രസിനെയും അംഗീകരിക്കാതിരിക്കാൻ കഴിയാതെ വരും.
ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ കൃത്യമാണ്. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ തൃശൂർ പോലുള്ള ജില്ലകൾ തൂത്തുവാരിയപ്പോഴും കോട്ടയം അവർക്കു പിടിതരാതെ നിൽക്കുകയാണ്. ഇടതുശക്തി കേന്ദ്രമായ കോട്ടയം നിയമസഭാ മണ്ഡലം പുനർവിഭജനത്തോടെ ആർക്കും ജയിക്കാവുന്ന സ്ഥിതിയായി. തിരുവഞ്ചൂർ രാധാകൃഷ്ണനാകട്ടെ കോട്ടയത്തെ യുഡിഎഫ് കോട്ടയാക്കി മാറ്റി. ഏറ്റുമാനൂരിൽ കഴിഞ്ഞ രണ്ടു തവണയായി സിപിഎം ജയിക്കുന്നു. വൈക്കത്തു സ്ഥിരമായും ഇടതുപക്ഷത്തിനാണു വിജയം. അതിനപ്പുറം നേട്ടമുണ്ടാക്കണമെങ്കിൽ കേരള കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തിന്റെ പിന്തുണ വേണമെന്ന് അവർക്കു ബോധ്യമുണ്ട്. അതിനായി നാളുകളായി നടത്തുന്ന കരുനീക്കങ്ങളാണ് ഇപ്പോൾ കേരള കോണ്‍ഗ്രസ് - ജോസ് പക്ഷത്തിന്റെ മുന്നണിയിലേക്കുള്ള വരവോടെ യാഥാർഥ്യമാകുന്നത്.
കേരള കോണ്‍ഗ്രസ് യുഡിഎഫിൽ നിൽക്കുന്പോൾ മത്സരിക്കുന്ന സീറ്റുകളിൽ ഏറ്റുമാനൂർ മാത്രമാണ് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ്. ഉപതെരഞ്ഞെടുപ്പിൽ പാലായിൽനിന്നു മാണി സി. കാപ്പൻ ജയിച്ചതോടെ അതും ഇടതുപക്ഷത്തായി. എന്നാൽ, ജോസ് കെ. മാണിയെ കിട്ടിയാൽ കാപ്പനെ കൈവിടാൻ സിപിഎം തയാറാണ്. പാലാ സീറ്റിന്റെ കാര്യത്തിൽ ധാരണയിലെത്തിയ ശേഷമാണ് ജോസ് കെ. മാണി ഇടതുപക്ഷത്തിനു കൈകൊടുത്തത്. കോട്ടയം ജില്ലയിൽ അവർക്ക് അഞ്ചു സീറ്റുകൾവരെ മത്സരിക്കാൻ ഇടതുമുന്നണി വിട്ടുകൊടുത്തേക്കും.
കോട്ടയം ജില്ലയിലെ കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിൽ സിപിഎം താരതമ്യേന ദുർബലമാണ്. അതുകൊണ്ടുതന്നെ തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടിലൂടെ ഈ മേഖലയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് സിപിഎമ്മും ഇടതുപക്ഷവും കണക്കുകൂട്ടുന്നു. അതു സാധ്യമായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കണക്കുപറഞ്ഞു സീറ്റ് വാങ്ങിയെടുക്കാൻ അവർക്കു സാധിക്കും.
ഇതെല്ലാം ഇടതുപക്ഷത്തിന്റെയും ജോസ് കെ. മാണിയുടെയും കണക്കുകൂട്ടലുകളാണ്. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങൾ പൊതുവേ യുഡിഎഫ് മേഖലകളാണ്. കേരള കോണ്‍ഗ്രസിലെ മാണി വിഭാഗം പ്രവർത്തകർ ആദ്യമായും അവസാനമായും ഇടതുപക്ഷത്തിനു വോട്ടു ചെയ്തത് നാൽപ്പതു വർഷം മുന്‍പാണ്. ഇപ്പോഴത്തെ തലമുറയിലെ കേരള കോണ്‍ഗ്രസ്- മാണി വിഭാഗക്കാരിൽ വലിയ പങ്കും ഇടതുപക്ഷത്തിനൊപ്പം നിന്നു പ്രവർത്തിച്ച ചരിത്രമുള്ളവരല്ല. ഇങ്ങനെയുള്ള പ്രവർത്തകരെ ഇടതുപാളയത്തിലെത്തിക്കാൻ സാധിക്കുമോ എന്നതാണ് ജോസ് കെ. മാണിയും കൂട്ടരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ജോസ് കെ. മാണിയുടെ കൂടുമാറ്റം മധ്യതിരുവിതാംകൂറിൽ യുഡിഎഫിന്റെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുമോ എന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്. എന്നാൽ, കോട്ടയം ജില്ലയിലെ കോണ്‍ഗ്രസുകാർ ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിൽ പൊതുവേ സന്തുഷ്ടരാണ്. ജില്ലയിലെ ഒട്ടുമിക്ക സീറ്റുകളിലും കാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതു വഴി കോണ്‍ഗ്രസ് നേതാക്കളുടെ സാധ്യതകളാണു നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. ജോസ് കെ. മാണി മുന്നണി വിട്ടാൽ കേരള കോണ്‍ഗ്രസിന്റെ ചില സീറ്റുകളെങ്കിലും കോണ്‍ഗ്രസിനു ലഭിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.
ജോസ് കെ. മാണിക്കൊപ്പം നിൽക്കുന്ന പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ഒപ്പം നിർത്താൻ ജോസഫ് ഗ്രൂപ്പും കോണ്‍ഗ്രസും പരമാവധി പയറ്റുന്നുണ്ട്. അതിൽ അവർ എത്രത്തോളം വിജയിക്കും എന്നു കാത്തിരുന്നു കാണണം.
പരന്പരാഗത യുഡിഎഫ് വോട്ടർമാരായ കേരള കോണ്‍ഗ്രസ് അണികളെ ഒപ്പം നിർത്തി ജോസ് കെ. മാണിയെ ദുർബലനാക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. പി.ജെ. ജോസഫിനെപ്പോലെ പാരന്പര്യവും അനുഭവ സന്പത്തുമുള്ള മുതിർന്ന നേതാവിനെ മുന്നിൽ നിർത്തി ജോസ് കെ. മാണിയെ തളയ്ക്കാമെന്നും അവർ കണക്കുകൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് മുന്നേറ്റമുണ്ടായാൽ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ബാധിക്കില്ലെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
1980 ൽ കെ.എം. മാണിയും 1989 ൽ പി.ജെ. ജോസഫും യുഡിഎഫ് വിടുകയും എൽഡിഎഫിൽ ചേരുകയും ചെയ്ത കാലത്തെ കേരള കോണ്‍ഗ്രസ് അല്ല ഇന്നുള്ളത്. അന്നു കേരള കോണ്‍ഗ്രസുകൾ ഇന്നത്തേക്കാൾ ശക്തമായിരുന്നു. അതും കണക്കിലെടുക്കേണ്ട കാര്യം തന്നെ. ഏതായാലും കേരള കോണ്‍ഗ്രസ് - ജോസ് പക്ഷത്തിന്റെ മുന്നണി മാറ്റം മധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിൽ ശക്തമായ ചലനങ്ങളുണ്ടാക്കും. അത് ജോസ് കെ. മാണിയുടെ രാഷ്ട്രീയഭാവിക്കു തന്നെയാകും ഏറ്റവും നിർണായകമാകുക.
കേരള കോൺഗ്രസ്: അഞ്ചര പതിറ്റാണ്ടിന്റെ ചരിത്രം
അഞ്ചര പതിറ്റാണ്ടു മുന്‍പ് കോട്ടയം തിരുനക്കര മൈതാനത്തു നടന്ന മഹാസമ്മേളനത്തിലായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവി. മന്നത്ത് പദ്മനാഭൻ പുതിയ പാർട്ടിക്കു കേരള കോണ്‍ഗ്രസ് എന്ന പേരു പ്രഖ്യാപിച്ചതോടെ മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയചിത്രം മാറിമറിയുകയായിരുന്നു.
കഴിഞ്ഞ അന്പത്താറു വർഷത്തിനിടയിൽ കേരള കോണ്‍ഗ്രസ് കയറ്റിറക്കങ്ങളിലൂടെ പല തവണ കടന്നുപോയി. പല തവണ പാർട്ടി പിളർന്നു. കെ.എം. മാണിയുടെ ഭാഷയിൽ പറഞ്ഞാൽ വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി. കെ.എം. മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഇടതുപക്ഷ മുന്നണിയിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നു.
ഇന്നും കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീന ശക്തിയായി തുടരുന്ന കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
1964 ഒക്ടോബർ 1: കേരള കോണ്‍ഗ്രസ് രൂപീകരണം
1965: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് 23 സീറ്റ്. നിരവധി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം
1967: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റ്
1969: കെ.എം. ജോർജ് അച്യുതമേനോൻ മന്ത്രിസഭയിൽ
1970: കേരള കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിൽ 13 സീറ്റ്
1975: കേരള കോണ്‍ഗ്രസ് അച്യുതമേനോൻ മന്ത്രിസഭയിൽ
1976: കേരള കോണ്‍ഗ്രസിൽ പിളർപ്പ്.
1977 മാണി ഗ്രൂപ്പ് കോണ്‍ഗ്രസിനൊപ്പം, ആർ. ബാലകൃഷ്ണപിള്ള ഗ്രൂപ്പ് ഇടതുപക്ഷത്ത്. മാണി ഗ്രൂപ്പിന് 20 സീറ്റിൽ വിജയം, പിള്ളയ്ക്കു രണ്ടു സീറ്റ്
1977 ഡിസംബർ 21: കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. അന്നു തന്നെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. പകരം യുവനേതാവായ പി.ജെ. ജോസഫിനെ മന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചു. സുപ്രീംകോടതി വിധി അനുകൂലമായതോടെ ജോസഫ് മാണിക്കു വേണ്ടി സ്ഥാനമൊഴിഞ്ഞു.
1979: കേരള കോണ്‍ഗ്രസിൽ വീണ്ടും പിളർപ്പ്. മാണി - ജോസഫ് വിഭാഗങ്ങൾ നിലവിൽ വന്നു
1980: മാണി ഗ്രൂപ്പ് ഇടതുപക്ഷത്ത്, നായനാർ മന്ത്രിസഭയിൽ ചേർന്നു. ലോനപ്പൻ നന്പാടനെ രണ്ടാം മന്ത്രിയാക്കി. ഇടതുമുന്നണിയിൽ തന്നെ ഉണ്ടായിരുന്ന പിള്ള ഗ്രൂപ്പും മാണി ഗ്രൂപ്പും ലയിച്ച് ഒന്നായി.
1982: മാണി ഗ്രൂപ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിൽ. ലോനപ്പൻ നന്പാടൻ സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് രൂപീകരിച്ച് ഇടതുപക്ഷത്തു തുടർന്നു.
1985: മാണി- ജോസഫ് വിഭാഗങ്ങൾ ലയിച്ചു
1987: വീണ്ടും മാണി - ജോസഫ് പിളർപ്പ്. ടി.എം. ജേക്കബ് മാണിക്കൊപ്പം. ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും
1989: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സീറ്റിന്റെ പേരിലുള്ള തർക്കത്തിൽ ജോസഫ് ഗ്രൂപ്പ് യുഡിഎഫ് വിട്ടു. മൂവാറ്റുപുഴയിൽ ഒറ്റയ്ക്കു മത്സരിച്ച പി.ജെ. ജോസഫ് പരാജയപ്പെട്ടു. ബാലകൃഷ്ണപിള്ള യുഡിഎഫിൽ തുടർന്നു, പിള്ള ഗ്രൂപ്പ് നിലവിൽവന്നു.
1989: ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക്
1993: മാണി ഗ്രൂപ്പ് പിളർന്ന് ടി.എം. ജേക്കബും കൂട്ടരും പുറത്ത്. കേരള കോണ്‍ഗ്രസ് - ജേക്കബ് നിലവിൽ വന്നു. എംഎൽഎമാരായിരുന്ന പി.എം. മാത്യു, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ എന്നിവരും ജേക്കബിനൊപ്പം.
1996: പി.ജെ. ജോസഫ് ഇടതുമന്ത്രിസഭയിൽ.
2001: മാണി ഗ്രൂപ്പിൽ നിന്നു പുറത്തു വന്ന് പി.സി. തോമസ് ഐഎഫ്ഡിപി രൂപീകരിച്ചു. ഐഎഫ്ഡിപി പിന്നീട് ജോസഫ് ഗ്രൂപ്പിൽ ലയിച്ചു. 2003 ൽ പി.സി. തോമസ് എൻഡിഎ മുന്നണിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായി.
2003: പി.സി. ജോർജിനെ പി.ജെ. ജോസഫ് പുറത്താക്കി. ജോർജും ടി.എസ്. ജോണും ഈപ്പൻ വർഗീസും ചേർന്ന് കേരള കോണ്‍ഗ്രസ് - സെക്കുലർ രൂപീകരിച്ചു.
2010: ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണി വിട്ടു. മാണി ഗ്രൂപ്പിൽ ലയിച്ച് ഒറ്റ പാർട്ടിയായി.
2016: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഫ്രാൻസീസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മാണി ഗ്രൂപ്പ് വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. ഇവർ ഇടതുമുന്നണിയുമായി ധാരണയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. നാലു സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിൽപോലും ജയിക്കാനായില്ല.
2016 ഓഗസ്റ്റ് 7: കേരള കോണ്‍ഗ്രസ് - എം യുഡിഎഫ് വിട്ടു
2018 മേയ് 22: കേരള കോണ്‍ഗ്രസ്- എം യുഡിഎഫിൽ മടങ്ങിയെത്തി.
2019 ഏപ്രിൽ 9: കെ.എം. മാണി അന്തരിച്ചു
2019 ജൂണ്‍ 16: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയർമാനായി തെരഞ്ഞെടുത്തു. പി.ജെ. ജോസഫ് പക്ഷം തെരഞ്ഞെടുപ്പ് അംഗീകരിച്ചില്ല. പാർട്ടിയിൽ പിളർപ്പ്. പി.ജെ. ജോസഫ്, ജോസ് കെ. മാണി പക്ഷങ്ങൾ നിലവിൽ വന്നു.
2020 ജൂണ്‍ 30: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന യുഡിഎഫ് നിർദേശം അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി പക്ഷത്തെ യുഡിഎഫിൽ നിന്നു പുറത്താക്കുന്നതായി മുന്നണി കൺവീനർ പ്രഖ്യാപിച്ചു.
2020 ഒക്ടോബർ 14: കേരള കോണ്‍ഗ്രസ്- ജോസ് കെ. മാണി പക്ഷം എൽഡിഎഫിൽ ചേരുന്നതായി പ്രഖ്യാപിച്ചു. തീരുമാനം എൽഡിഎഫ് സ്വാഗതം ചെയ്തു.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
Latest News
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top