Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മനസിലാകാത്ത മതേതരത്വം
Sunday, November 15, 2020 12:29 AM IST
അനന്തപുരി / ദ്വിജൻ
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഉൾക്കൊള്ളുന്ന ജനാധിപത്യമുന്നണി വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കുന്നതു കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിൽ വിശ്വസിച്ചിരുന്ന മുസ്ലിം ഇതര സമുദായങ്ങളെ ആശങ്കപ്പെടുത്തുകയാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തിലെ പോലും പ്രബലരായ പല വിഭാഗങ്ങളും അംഗീകരിക്കാത്ത ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി കോണ്‍ഗ്രസ് തുറന്ന സൗഹൃദത്തിനു പോകുന്പോൾ പകച്ചുപോകുന്ന സാധാരണക്കാർ അറിയാതെ ചോദിച്ചുപോകുന്നു, കോണ്‍ഗ്രസ് എന്തു ഭാവിച്ചാണ്?
നേതാക്കളുടെ വ്യക്തിബന്ധങ്ങളും അതുപോലുള്ള തന്ത്രങ്ങളും ഉപയോഗിച്ചു ഇതര സമുദായങ്ങളുടെ വോട്ടുകൾ സ്വന്തമാക്കാമെന്നും ജാതീയമായി ചെയ്യുന്ന മുസ്ലിം വോട്ടുകൾകൂടി സ്വന്തമാക്കി അധികാരം പിടിക്കാമെന്നുമാകണം ജനാധിപത്യമുന്നണിയുടെ നോട്ടം. പണ്ടു കമ്യൂണിസ്റ്റുകാരുടെ നിരീശ്വരത്വം പറഞ്ഞു ദൈവവിശ്വാസികളുടെ വോട്ട് നേടിയിരുന്നെങ്കിൽ ഇപ്പോൾ കേരളത്തിനു വെളിയിലെല്ലാം കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്ന കോണ്‍ഗ്രസിന് ഇവിടെ ആ കാർഡ് ഇറക്കാനാവില്ലല്ലോ.
നേട്ടം ശത്രുക്കൾക്ക്
കോണ്‍ഗ്രസിന്റെ ഈ സമീപനം ഇടതുമുന്നണിക്കും ബിജെപിക്കും വലിയ സഹായമാവും ചെയ്യുക. കോണ്‍ഗ്രസിനൊപ്പം നിൽക്കുന്നവരെന്നു കരുതുന്ന സമുദായങ്ങളിലെ സംശയം അവർ മുതലാക്കും. അഴിമതി, തട്ടിപ്പ് തുടങ്ങി ഉയർത്തുന്ന വിഷയങ്ങളെല്ലാം എല്ലാക്കാലത്തും ഉള്ളതല്ലേ എന്ന ചിന്തയാണ് ശക്തമാകുന്നത്. അക്കാരണം പറഞ്ഞ് ഇവരെ ഇറക്കി അവരെ കൊണ്ടുവന്നാൽ എന്താവും വ്യത്യാസം? അന്ന് ആക്ഷേപം വരുന്പോൾ ചോദിക്കും നിങ്ങൾ പണ്ടു ചെയ്തതല്ലേ എന്ന്. സ്വപ്നയുടെ കാര്യം പറയുന്പോൾ സരിത പോലെ. കശുവണ്ടി കോർപറേഷനിലെ അഴിമതിപോലെ കോണ്ഗ്രസുകാരൻ നടത്തുന്ന പല അഴിമതികളും ഇടതുകാർ അന്വേഷിക്കേണ്ട എന്നുപോലും തീരുമാനിക്കും. ഇത്തരം സഹായങ്ങൾ വലതു ഭരണകാലത്ത് ഇടതിനും കിട്ടിയിരിക്കുമല്ലോ?
ഇക്കാര്യത്തിൽ ഏറെ ധീരനാണു പിണറായി. ട്രഷറിയിലെ പണം കട്ടവനെക്കുറിച്ചുപോലും വിജിലൻസ് അന്വേഷിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം! ബിജെപിക്ക് അധികാരമുള്ളിടത്തെല്ലാം നടത്തുന്ന സദ്ഭരണം ആർക്കാണറിയാത്തത്! പിണറായിയുടെ ലാവ്ലിൻ കേസ് നീട്ടിക്കൊടുക്കുന്നതുപോലെ അവിടെനിന്നുമുണ്ട് ശത്രുസഹായങ്ങൾ. അതിനു വിലയും മേടിക്കുന്നുണ്ടാവാം.
അവസരവാദ രാഷ്ട്രീയമോ?
ഭാരതത്തിന്റെ വിഭജനത്തിൽ കലാശിച്ച സ്വാതന്ത്ര്യസമരത്തെ തുടർന്നു ഭാരതത്തിൽ തീരെ ദുർബലമായ മുസ്ലിം രാഷ്ട്രീയത്തെ ശക്തമാക്കിയതു കേരളത്തിൽ തുടക്കം കുറിച്ച ചില തെരഞ്ഞെടുപ്പു വിജയതന്ത്രങ്ങളായിരുന്നു എന്നു ചരിത്രം പഠിപ്പിക്കുന്നു. 1960ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ലീഗുമായി സഹകരിച്ചു. ഈ സഹകരണത്തെ മുസ്ലിം രാഷ്ട്രീയത്തിന്റെ സ്വഭാവം നേരിട്ട് അനുഭവിച്ചിട്ടുള്ള വടക്കൻ ജില്ലകളിലെ കോണ്‍ഗ്രസുകാർ പാടേ എതിർത്തതു കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികൊണ്ടു മാത്രമാണെന്നു കരുതിയ നിരീക്ഷകർക്ക് ഇപ്പോൾ അബദ്ധം മനസിലാകുന്നുണ്ട്.
കോണ്‍ഗ്രസ് മുന്നണിയിൽ തങ്ങൾ ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ലെന്നു കണ്ട ലീഗ് ആ മുന്നണി വിട്ടു. 1967 ൽ ഇ.എം.എസ് ഉണ്ടാക്കിയ സപ്തകക്ഷി മുന്നണിയിൽ അവർ കുറേക്കൂടി ശക്തമായ സാന്നിധ്യമായി.
സപ്തകക്ഷി മുന്നണിയിൽ 1968ൽ വളർന്നുവന്ന വഴക്കിൽ, മലപ്പുറം ജില്ലയുടെ രൂപീകരണം വരെ സിപിഎമ്മിന് ഒപ്പം നിന്ന ലീഗ് മലപ്പുറം ജില്ല കിട്ടിക്കഴിഞ്ഞതോടെ കുറുമുന്നണിയിൽ സജീവമായി. ഇ.എം.എസിനെ വലിച്ചിടാനും അതിലൂടെ ആഭ്യന്തരവകുപ്പ് സ്വന്തമാക്കാനും വഴിയുണ്ടാക്കി. ആ വളർച്ചയാണ് 1979 ൽ ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ മുഖ്യമന്ത്രിപദം വരെ എത്തിയത്. തിരൂർ ജില്ലയ്ക്കുവേണ്ടിയും മറ്റും ഉയരുന്ന പുത്തൻ മുദ്രാവാക്യങ്ങൾക്കു വെൽഫയർ പാർട്ടിയെ കൂടെക്കൂട്ടി കോണ്‍ഗ്രസ് കരുത്തുപകരുകയാണ്.
ജില്ലാ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തിൽ കോട്ടയത്ത് കോണ്‍ഗ്രസ് വലിയ സാമർഥ്യം കാണിച്ചു. ജനാധിപത്യമുന്നണിയിൽ മാണി ഗ്രൂപ്പ് മത്സരിച്ച 11 സീറ്റിൽ ഒന്‍പതും ജോസഫിനു കൊടുത്തു. സീറ്റ് മോഹിച്ചിരുന്ന കോണ്‍ഗ്രസുകാർക്ക് അത് വല്ലാത്ത അടിയായെങ്കിലും ജോസ് കെ. മാണിക്കെതിരെ നടത്താവുന്ന ഏറ്റവും നല്ല നീക്കമാണത്. ആ സീറ്റുകൾ തങ്ങൾക്കു ബാലികേറാമല ആണെന്നു കോണ്‍ഗ്രസിനറിയാം. എന്നാൽ, അവ ജോസഫിന് കൊടുക്കുന്നതിലൂടെ ജോസിന്റെകൂടെ നിൽക്കുന്ന കുറെപ്പേരെക്കൂടി ജോസഫിനോടൊപ്പം ആകർഷിക്കാൻ സാധിച്ചേക്കും എന്നതാണ് ചിന്ത. അതു യുക്തിസഹവുമാണ്.
ബിഹാർ നല്കുന്ന പാഠം
കോണ്‍ഗ്രസിനു ജനവികാരം അനുകൂലമാക്കാൻ പറ്റുന്ന നേതാക്കളോ മുദ്രാവാക്യങ്ങളോ ഇല്ലെന്നു ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും തെളിയിച്ചു. അവിടെ യാദവ പാർട്ടിയുടെ വാലായി 70 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസിനു കിട്ടിയത് 19 സീറ്റ്. കോണ്‍ഗ്രസിന്റെ താരം പ്രിയങ്ക ഗാന്ധി നേരിട്ടു നയിക്കുന്ന യുപിയിലും ഹത്രാസ് പീഡനം പോലുള്ള വിഷയങ്ങൾ ഉണ്ടായിട്ടും ബിജെപി വൻ വിജയം നേടി. ജോതിരാദിത്യ സിന്ധ്യ പോയതോടെ മധ്യപ്രദേശിലും തോറ്റു. കർണാടകത്തിൽ കൈയിലുണ്ടായിരുന്നു രണ്ടു സീറ്റ് പോയി.
ബിജെപിയുടെ ദേശീയ ജനാധിപത്യമുന്നണി ബിഹാറിൽ അധികാരം നിലനിർത്തുന്പോൾ അടിവരയിടപ്പെടുന്നത് ഇന്ത്യയിൽ ബിജെപി കളിക്കുന്ന ജാതിരാഷ്ട്രീയം ശക്തമാകുന്നു എന്നു മാത്രമല്ല, കോണ്‍ഗ്രസ് അപ്രസക്തമാകുന്നു എന്നുകൂടിയാണ്. മുസ്ലിം പ്രീണനമാണു കോണ്‍ഗ്രസിന്റെ മതേതരത്വം എന്ന് മറ്റു സമുദായങ്ങൾ കരുതിപ്പോകുന്നു. ആസാമിലും കോണ്‍ഗ്രസ് കളിക്കുന്നത് ഈ കാർഡ് തന്നെയാണ്. അവിടെ ബദറുദ്ദീൻ അജ്മലിന്റെ ഓൾ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മുസ്ലിം സംവിധാനവുമായി ചേർന്നാണു പ്രയാണം. ഈ ചിന്ത വളർത്തുന്ന സവർണ ഹിന്ദുവികാരം അനുകൂലമാക്കി ബിജെപി മുന്നോട്ടുതന്നെ.
ഇതിനിടയിൽ ഒരു പ്രകാശധാര ഉയരുന്നുണ്ട്. അത് ഇടതുമുന്നണി ബിഹാറിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ്. അവർ മത്സരിച്ച 29ൽ 17 സീറ്റിലും വിജയിച്ചതിലൂടെ ലഭിക്കുന്നതു വേറിട്ട സൂചനകളാണ്. സാധാരണഗതിയിൽ ബിജെപി മുന്നണി ജയിക്കുന്ന ഭോജ്പുർ - മധ്യബിഹാർ മേഖലയിൽ ഇക്കുറി ജയിച്ചതു മഹാസഖ്യമാണ്. അവിടെയുള്ള 68 സീറ്റിൽ 48 ഉം അവർ നേടി. അതിനുകാരണം ദീപാങ്കർ ഭട്ടാചാര്യയുടെ സിപിഎം എംഎൽ ആണെന്നു നിരീക്ഷകർ വിലയിരുത്തുന്നു. യെച്ചൂരിയുടെ രാഷ്ട്രീയ ലൈനാണ് സിപിഎമ്മിനും രക്ഷാകരം എന്നും തെളിയുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലമാണു മാറിയത്.
എന്നാൽ, കോണ്‍ഗ്രസ് മുന്നണിയെയും ആർജെഡിയെയും പരന്പരാഗതമായി സഹായിച്ചിരുന്ന മുസ്ലിം പ്രദേശമായ സീമാഞ്ചലിൽ ഒവൈസിയുടെ പാർട്ടി വിള്ളൽ വീഴ്ത്തിയതു കൊണ്ടാണു ബിജെപി മുന്നണി വിജയം കൊയ്യുന്നത്. കോണ്‍ഗ്രസ് ചെയ്ത സഹായമൊന്നും തങ്ങളുടെ വിഷയം വരുന്പോൾ അവർ ഓർക്കാറില്ല. യുപിയിലും മധ്യപ്രദേശിലും കർണാടകത്തിലും എല്ലാം അങ്ങനെ തന്നെ സംഭവിക്കുന്നു. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന മതേതരത്വം ആർക്കും പിടിക്കാത്തതാവുകയാണ്.
കോണ്‍ഗസ് സ്വയം വിചാരിക്കണം
മതേതരത്വം എന്ന പേരു പറഞ്ഞു ചില സമുദായങ്ങൾക്കു വാരിക്കോരി കൊടുക്കുന്നു എന്നാരോപിച്ച് ബിജെപി വളർത്തിയ ഹിന്ദുവികാരം കോണ്‍ഗ്രസിനു വിനയാവുകയാണ്. ഭാരതത്തിലെ ഏറ്റവും വലിയ സമൂഹമായ ഹൈന്ദവരുടെ പിന്തുണ ഇല്ലാതെ, അല്ലെങ്കിൽ ഹൈന്ദവ വിരുദ്ധർ എന്ന ലേബലുള്ള, ആർക്കാണ് ഇന്ത്യ ഭരിക്കാനാവുക! അതു മനസിലാക്കി ഇടക്കാലത്ത് ചില നീക്കങ്ങൾ നടത്തിയന്പോൾ കോണ്‍ഗ്രസിന്റെ ശത്രുക്കൾ അതിനെ മൃദുഹിന്ദുത്വം എന്നു വിളിച്ചു. കോണ്‍ഗ്രസിലെ വിപ്ലവകാരികൾക്കു നാണമായി. അതോടെ അത് ഉപേക്ഷിച്ചു.
അബദ്ധം മനസിലായപ്പോൾ അയോധ്യയിലെ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നടന്ന ദിവസം മധ്യപ്രദേശിലെ കമൽനാഥ് തന്നെ പ്രത്യേക പൂജകളെല്ലാം നടത്തി ഹൈന്ദവ വികാരത്തിനൊപ്പം എന്നു തെളിയിക്കാൻ നോക്കി. പക്ഷേ ജനം വിശ്വസിച്ച മട്ടില്ല. നോണ്‍ വെജിറ്റേറിയൻ കസ്റ്റമർമാരെ ആകർഷിക്കാൻ സാന്പാറിൽ ഇറച്ചിക്കഷണം ഇട്ട വെജിറ്റേറിയൻ ഹോട്ടലുകാരനെപ്പോലെയായി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ഒരു പുനരാലോചനയ്ക്കു തയാറാകണം. ദീപാങ്കർ ഭട്ടാചാര്യ പോലെയുള്ള അടയാളങ്ങൾ മനസിലാക്കണം. കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടാകണം. അത് എന്താകണമെന്ന് കോണ്‍ഗ്രസുകാർ തീരുമാനിക്കണം.
കോണ്‍ഗ്രസുകാർ തന്നെ കണ്ടുപിടിക്കണം എന്താണു പിശകെന്ന്. മികച്ച നേതാക്കളെ എങ്ങനെ ഉയർത്തിക്കൊണ്ടുവരാമെന്നു നോക്കണം. ജ്യോതിരാദിത്യ സിന്ധ്യയും ജഗൻമോഹൻ റെഡ്ഡിയും മമത ബാനർജിയുമെല്ലാം ഇന്നലെ വരെ കോണ്ഗ്രസുകാരായിരുന്നില്ലേ? എത്ര വളർന്നാലും നെഹ്റുകുടുംബത്തിനു താഴെ എന്ന ബന്ധനം മാറണ്ടേ? ജനങ്ങളെ സഹായിച്ച് അവരുടെ ഹൃദയങ്ങളിൽ കൂടുകൂട്ടിത്തുടങ്ങണം. കോണ്‍ഗ്രസ് ശക്തമാകേണ്ടതും ബാധ്യതയായി മാറിയ ദുർമേദസുകൾ പൊഴിച്ചുകളയേണ്ടതും നാടിന്റെ ആവശ്യമാണ്. നാനാത്വത്തിൽ ഏകത്വം നെയ്യുന്ന ഭാരതത്തിൽ മതേതര ചിന്തകളുടെ സ്ഥാനത്തു വർഗീയചിന്തകൾ ഇതുപോലെ വളർന്നാൽ നാടിന്റെ അഖണ്ഡതപോലും അപകടത്തിലാകാനാണ് സാധ്യത.
കോടതിയുടെ ചോദ്യം
അർണാബ് ഗോസ്വാമിയുടെ കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ ചോദ്യം ചങ്കിൽ തറച്ചു. ഇവിടെ കോടതി ഇല്ലെന്നാണോ സർക്കാർ കരുതുന്നത്? ബാർ അസോസിയേഷൻ ചോദിച്ചതുപോലെ, എത്രയോ കേസുകൾക്കിടയിൽനിന്ന് എന്നിട്ടെങ്ങനെ അർണാബിന്റെ കേസു മാത്രം കോടതി എടുത്തു? എൺപത്തിമൂന്നുകാരനായ ഒരു സ്റ്റാൻ സ്വാമി ജയിലിൽ തന്നെ കിടക്കുന്നു. പത്രക്കാർ വേറെയും. ജനങ്ങൾക്ക് ഒന്നും മനസിലാകുന്നില്ലെന്നു കരുതല്ലേ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top