Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഡോ. അംബേദ്കർ: ക്രാന്തദർശിയായ മുന്നണിപ്പോരാളി
Tuesday, April 13, 2021 11:11 PM IST
ഭരണഘടനാ ശില്പിയും ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയുമായ ഡോ. ബി.ആർ. അംബേദ്കറുടെ 130-ാം ജന്മദിനമാണ് ഇന്ന്. ഒരു വ്യക്തിക്കു മനുഷ്യോചിതമായി ജീവിക്കാൻ ഒരു തൊഴിലും ഒപ്പം സാമൂഹികനീതിയും സമത്വവും ലഭിക്കുന്പോൾ മാത്രമേ സ്വാതന്ത്ര്യവും അന്തസും അനുഭവവേദ്യമാകുകയുള്ളു. ഇന്ത്യയിലെ അടിസ്ഥാന വർഗമായ ദളിത്- പിന്നാക്ക ജനതയുടെ സമഗ്രവും സന്പൂർണവുമായ വിമോചനം സ്വപ്നംകണ്ടു വീറുറ്റ പോരാട്ടം നടത്തിയ ചരിത്ര ഇതിഹാസമായിരുന്നു മഹാനായ ഭീം റാവു അംബാവഡേക്കർ എന്ന ബി.ആർ. അംബേദ്കർ.
അഞ്ച് ഇന്ത്യൻ നിവാസികളിൽ ഒരാൾ ദളിതനാണ് എന്നു നിരീക്ഷിച്ച അദ്ദേഹം തന്റെ സുഹൃത്തായ ഫ്രാങ്ക് മോറെസിനോട് ഒരിക്കൽ തമാശരൂപേണ പറഞ്ഞു, ഇന്ത്യക്കു ശ്രേഷ്ഠങ്ങളായ മൂന്നു ഗ്രന്ഥങ്ങൾ നൽകിയത് അധകൃതരാണ് എന്ന്. രാമായണം രചിച്ച കാട്ടാളനായ വാല്മീകിയും മഹാഭാരത കർത്താവായ വ്യാസൻ എന്ന മുക്കുവനും ഭരണഘടന രൂപപ്പെടുത്തിയ ചാമർ വിഭാഗങ്ങളിൽപ്പെട്ട ഡോ. അംബേദ്കറും.
എന്റെ വർഗത്തെ അടിമവർഗമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അവർ ഭരണവർഗമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ അംബേദ്കർ സംവരണത്തേക്കാൾ സ്വയംഭരണമാണ് ആവശ്യം എന്ന കാഴ്ചപ്പാടിൽ വിദ്യാഭ്യാസം ചെയ്യുക, സംഘടിക്കുക, സമരം ചെയ്യുക എന്നു ദളിത് ജനതയോട് ആഹ്വാനം ചെയ്തു. അധികാര വർഗങ്ങളെ കിടിലംകൊള്ളിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുപോലെ ശക്തമായ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളുമായിരുന്നു ദളിത് ജനതയ്ക്കുവേണ്ടി പ്രത്യേകിച്ച് അദ്ദേഹം നടത്തിയത്. മതത്തിന്റെ വേലിക്കെട്ടുകളോ ജാതി- ഉപജാതി വിഭാഗീയതകളോ ഇല്ലാതെ ദളിത് ജനതയെ ഒന്നായിക്കണ്ട യുഗപ്രഭാവനായിരുന്നു ഡോ. അംബേദ്കർ.
ദളിതർ ഒരു വർഗമാകണമെന്ന ഡോ. അംബേദ്കറുടെ ആഗ്രഹത്തെ തകർത്തുകളയുന്നത് ദളിതർതന്നെയാണ്. സങ്കീർണമായ സാമൂഹികഘടനയിൽനിന്നു സ്വന്തം സ്വത്വം തിരിച്ചറിയാത്തതാണിതിനു കാരണം. ദളിതർക്ക് അവരുടെ ലക്ഷ്യം നേടണമെങ്കിൽ മത - രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി അവർ ഒന്നിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള ദളിത് സാമൂഹിക- രാഷ്ട്രീയ സംഘടനകൾ ഒരു പുനരാലോചനയ്ക്കു തയാറാകണം. വ്യവസ്ഥാപിത മത- രാഷ്ട്രീയ കക്ഷികൾക്കു വിധേയപ്പെട്ടു നിന്നുകൊണ്ടു നടത്തുന്ന ദളിത് ധ്രുവീകരണ പ്രക്രിയകൾ സ്വദേശപരമായിരിക്കും. അവർ ഉൾക്കൊള്ളുന്ന പ്രസ്ഥാനങ്ങളുടെ നയങ്ങളേ ഇവിടെ നടപ്പാകുകയുള്ളു.
ദളിത് ജനത രാഷ്ട്രീയ കക്ഷികൾക്കു വിധേയപ്പെടാതെ സ്വന്തം നിലയിൽ നിയമനിർമാണ സഭയിൽ കടന്നുവരാനുള്ള ശേഷി സംഭരിക്കണം. ദളിതർ പരസ്പരം വിഴുപ്പലക്കുകയും സ്തുതിപാഠകരാകുകയും ചെയ്യുന്ന അവസ്ഥ വിട്ട് വിവേചനവും വിഭാഗീയതയുമില്ലാതെ ഐക്യത്തിന്റെ, ഒരുമയുടെ പാതയിലേക്കു വരാനുള്ള മാനസികമാറ്റം ഉണ്ടായേ തീരൂ. ആധുനിക മാറ്റങ്ങൾ ഉൾക്കൊണ്ട് പുരോഗമനചിന്തയോടെ കാലികമാറ്റത്തിനു വിധേയരാകണം. അതായിരുന്നു ഡോ. അംബേദ്കറുടെ കാഴ്ചപ്പാട്.
ഭാരതത്തിനുവേണ്ടി പൊതുവേയും ദളിത്- പിന്നാക്ക ജനതയ്ക്കുവേണ്ടി പ്രത്യേകിച്ചും ഡോ. അംബേദ്കർ നടത്തിയ നിർണായക പോരാട്ടങ്ങൾ അവിസ്മരണീയങ്ങളാണ്. ദളിതർക്ക് ഭരണഘടനാപരമായി മൗലികാവകാശമായി നേടിത്തന്ന സംവരണം എന്ന രക്ഷാകവചംകൊണ്ട് ഭരണഘടന വിഭാവനംചെയ്യുന്നത് സാമുദായിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കലും തുല്യനീതിയും സമത്വവും ലഭ്യമാക്കലും ഭരണപങ്കാളിത്തം ഉറപ്പാക്കലുമാണ്. പക്ഷേ, ഇതൊക്കെ ഇന്നും മരീചികയായി തുടരുന്നു എന്നുള്ളതാണു യാഥാർഥ്യം.
സാമൂഹിക നിരാകരണത്തിന്റെ രീതിവത്കരണത്തിലൂടെ ദളിതരിൽ നീച ജാതിപദവിക്കും തൊട്ടുകൂടായ്മക്കുമെതിരായി പോരാട്ടം തുടരുന്നുണ്ടെങ്കിലും കാലങ്ങളായി വേട്ടയാടപ്പെടുന്ന ദളിത് ജനതയ്ക്കുമേൽ മനുഷ്യത്വരഹിതമായ വിവേചനവും പീഡനങ്ങളും ആക്രമണങ്ങളും ഇന്നും അനുസ്യൂതം തുടരുകയാണ്. ഓരോ 18 മിനിറ്റിലും ഒരു ദളിതൻ പീഡിപ്പിക്കപ്പെടുന്പോൾ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് 5.3 ശതമാനം കേസുകളിൽ മാത്രമാണ്.
മാതൃരാജ്യത്തിന്റെ നിലനില്പിനു ദോഷം വരരുതെന്നും ഐക്യത്തിനും അഖണ്ഡതയ്ക്കും പോറലേൽക്കരുതെന്നുമുള്ള ദൃഢനിശ്ചയത്തോടെ അക്രമരഹിതമാർഗം അവലംബിച്ച ഡോ. അംബേദ്കർ അധസ്ഥിത ജനതയ്ക്കു തുല്യനീതിയും സമത്വവും അധികാരപങ്കാളിത്തവും നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിൽ ജ്വലിക്കുന്ന അഗ്നി നക്ഷത്രമായി പ്രശോഭിച്ചു.
ചരിത്രപരമായ കാരണങ്ങളുടെ പേരിൽ ജനതയെ ഭിന്നിപ്പിക്കാൻ നടത്തുന്ന കുത്സിത മാർഗങ്ങൾ അരങ്ങേറിയിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നീതിക്കുവേണ്ടി ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാരതരത്നമായ ഡോ. അംബേദ്കറുടെ ലക്ഷ്യങ്ങളും വീക്ഷണങ്ങളും സന്ദേശങ്ങളും നമ്മെ നേർവഴിക്കു നയിക്കട്ടെ.
ജോൺ തറപ്പേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Latest News
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top