ഒന്നും പഠിക്കാതെ കോണ്‍ഗ്രസ്
Friday, October 1, 2021 11:46 PM IST
വടവൃക്ഷം ആടിയുലയുകയാണ്. വലുതും ചെറുതുമായ ശിഖരങ്ങൾ ഒടിഞ്ഞു വീഴുകയും ചായുകയും ചെയ്യുന്നു. ചില ശിഖരങ്ങൾ കരിഞ്ഞുണങ്ങി. ഇലകൾ ഓരോന്നായി കൊഴിയുകയാണ്. തളിരിലകൾ മുതൽ ഉണങ്ങിയ ഇലകൾവരെ വീഴുന്നു. വൻമരത്തിൽ കൂടുകൂട്ടിയിരുന്ന പക്ഷികൾ ഒന്നൊന്നായി മറ്റു മരങ്ങളിലേക്കു ചേക്കേറുന്നു. ബിജെപിയും സിപിഎമ്മും തൃണമൂലും മുതൽ എൻസിപി വരെയുള്ള പാർട്ടികളിൽ കോണ്‍ഗ്രസുകാരുടെ പുതിയൊരു നേതൃനിര തന്നെയുണ്ട്.

ഭരണമുള്ള പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമല്ല തോറ്റു തുന്നം പാടിയ കേരളത്തിലും കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. മഹാരാഷ്‌ട്രയിലും എത്രനാൾ സഖ്യകക്ഷി ഭരണം തുടരാനാകുമെന്ന് ഉറപ്പില്ല. നേതാക്കളും എംപിമാരും എംഎൽഎമാരും ഓരോന്നായി പലപ്പോഴായി പാർട്ടി വിടുന്നു. ഒരിക്കലും കോണ്‍ഗ്രസ് വിടില്ലെന്നു കരുതിയിരുന്നവർ വരെ പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോകുന്നു.

പരന്പരാഗതമായി കോണ്‍ഗ്രസിനു വോട്ടു ചെയ്തിരുന്ന പല ജനവിഭാഗങ്ങളും പുതിയ ആശ്രയം തേടിപ്പോയി. ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ, ബ്രാഹ്മണ വോട്ടുബാങ്കുകൾ കുത്തകയാക്കിയിരുന്ന പഴയ കാലം കോണ്‍ഗ്രസിന് സ്വപ്നം മാത്രമായി. കൈപ്പത്തിക്കു പഴയ കരുത്തില്ലാതായി. പക്ഷേ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിലാണ് രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും.

ബിജെപിക്ക് സന്തോഷിക്കാം

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ജനാധിപത്യ വിരുദ്ധ, അറുപിന്തിരിപ്പൻ മുദ്രാവാക്യവുമായി ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൗറിച്ചിരിക്കുകയാകും. സാന്പത്തിക തകർച്ചയും കാർഷിക, വാണിജ്യ, വ്യവസായ പ്രതിസന്ധികൾ മുതൽ അതിരൂക്ഷമായ തൊഴിലില്ലായ്മയും കോവിഡും വാക്സിൻ വിതരണവും കൈകാര്യം ചെയ്തതിലും വിദേശ നയത്തിലുംവരെ പലതുകൊണ്ടും പ്രശ്നത്തിലായിട്ടും കേന്ദ്രസർക്കാരിനും ബിജെപിക്കും വെല്ലുവിളി ഉയർത്താൻ കരുത്തുള്ള പ്രതിപക്ഷമില്ല.

രാഹുൽ ഈ വീടിന്‍റെ ഐശ്വര്യം എന്നാണു ബിജെപിക്കാർ തമാശ പറയുന്നത്. രാജ്യത്തെ പ്രധാന ദേശീയ പാർട്ടിക്കു മുഴുസമയ അധ്യക്ഷൻ ഇല്ലാതായിട്ടു രണ്ടു വർഷമായി. അനാരോഗ്യം കാരണം താത്കാലിക ചുമതലയുള്ള സോണിയാ ഗാന്ധിക്കു പാർട്ടി കാര്യങ്ങളിൽ പഴയതുപോലെ ശ്രദ്ധിക്കാൻ കഴിയുന്നില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ ഉത്തരവാദിത്വം പേറി രാജിവച്ച രാഹുലിന് 2024ലെ തെരഞ്ഞെടുപ്പിലേക്കു പ്രതീക്ഷ നൽകാൻ കഴിയുന്നില്ല.

എഐസിസി ജനറൽ സെക്രട്ടറി പോലുമല്ലെങ്കിലും പാർട്ടിയുടെ അധികാരം മുഴുവൻ രാഹുൽ ഗാന്ധിയുടെ പക്കലാണ്. ഉത്തരവാദിത്വങ്ങളില്ലാതെ സന്പൂർണ അധികാരം! അതിശയകരവും പാടില്ലാത്തതും ആണിതെന്നു രാഷ്‌ട്രീയം അറിയാവുന്നവർ പറയും. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷപ്പാർട്ടിയുടെ ഗതികേടാണിത്. ലോകത്ത് വേറൊരു പാർട്ടിയും ഇതുപോലൊരു അവസ്ഥയിൽ ഉണ്ടാകില്ല.

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയാണെന്നും തീരുമാനങ്ങളെടുക്കുന്നത് ആരാണെന്ന് അറിയില്ലെന്നുമുള്ള കപിൽ സിബലിന്‍റെ വാക്കുകൾക്കു മൂർച്ചയേറെയാണ്. പ്രവർത്തക സമിതി യോഗം വിളിച്ചു പ്രതിസന്ധി ചർച്ച ചെയ്യണമെന്നു ജി-23 തിരുത്തൽവാദി ഗ്രൂപ്പിന്‍റെ നേതാവായ ഗുലാം നബി ആസാദും കപിലും ആവശ്യപ്പെട്ടിട്ടുണ്ട്. കപിലിന്‍റെ വീട്ടിലേക്ക് തക്കാളി മാർച്ച് നടത്തി അദ്ദേഹത്തിന്‍റെ കാറിനു കേടുവരുത്തിയ യൂത്ത് കോണ്‍ഗ്രസുകാർ അനാവശ്യ പ്രകോപനമാണു നടത്തിയത്. ജനാധിപത്യ പാർട്ടിയിൽ അദ്ദേഹം പറയുന്നതു കേൾക്കണമെന്നും വിയോജിക്കേണ്ടത് ഇങ്ങിനെയല്ലെന്നും ശശി തരൂർ പറഞ്ഞതാണു ശരി.

ഒറ്റാലിൽ കിടന്നതുമില്ല ...

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയും കോണ്‍ഗ്രസിലെ തിരുത്തൽവാദി നേതാക്കളും ഉയർത്തിയ വെല്ലുവിളികളുമാണു പുതിയ സംഭവങ്ങൾ. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ തലയെടുപ്പുള്ള നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോണ്‍ഗ്രസ് വിടുകയാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. അമരീന്ദറിനെ പുറത്താക്കുന്നതിൽ മുഖ്യകാരണക്കാരനായ നവജോത് സിംഗ് സിദ്ദുവും പിസിസി അധ്യക്ഷ പദവി രാജിവച്ചു വെല്ലുവിളിച്ചതോടെ പ്രശ്നം സങ്കീർണമായി. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിനുണ്ടായ ഗുരുതര വീഴ്ചയാണു വെളിച്ചത്തായത്.

നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് അതിർത്തി സംസ്ഥാനത്തു ഗുരുതരമായ രാഷ്‌ട്രീയ, ഭരണ പ്രതിസന്ധി. ശക്തനും പഞ്ചാബിലെ കോണ്‍ഗ്രസിന്‍റെ അമരക്കാരനുമായിരുന്ന അമരീന്ദർ സിംഗിനെ മാറ്റാൻ തീരുമാനിച്ചപ്പോൾ പോലും പകരക്കാരനെ നിശ്ചയിക്കാനായില്ലെന്നതു ചെറിയ പിഴവല്ല. മുഖ്യമന്ത്രിയാകാൻ മോഹിച്ച നവജോത് സിദ്ദുവിനെയും വിശ്വാസത്തിലെടുക്കാനായില്ല. പഞ്ചാബിലെ ആദ്യ ദളിത് സിക്ക് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നിയെ തീരുമാനിക്കാൻ വൈകിയതും പ്രശ്നമായി.

ഒറ്റാലിൽ കിടന്നതുമില്ല, കിഴക്കു നിന്നു വന്നതുമില്ല എന്നതാണു പഞ്ചാബിൽ സംഭവിച്ചത്. അമരീന്ദറിന്‍റെ അനിഷ്ടം വകവയ്ക്കാതെ ബിജെപിയിൽ നിന്നെത്തിയ മുൻ ക്രിക്കറ്റ് താരത്തെ പിസിസി പ്രസിഡന്‍റാക്കിയതു രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക വദ്രയുമാണ്. സ്ഥാനമേറ്റ് അധികം വൈകാതെ പുതിയ മുഖ്യമന്ത്രിയോടു പിണങ്ങി സിദ്ദു പദവി രാജിവച്ചപ്പോൾ രാഹുലിനും പ്രിയങ്കയ്ക്കുമാണു നാണക്കേടായത്.


അമരീന്ദർ മുറിവേറ്റ സിംഹം

ബിജെപി-അകാലിദൾ സഖ്യത്തെ തകർത്തു പഞ്ചാബിൽ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിൽ മുഖ്യപങ്കു വഹിച്ചതു ക്യാപ്റ്റൻ അമരീന്ദറാണ്. അപമാനിതനായി കോണ്‍ഗ്രസിൽ തുടരില്ലെന്നു പ്രഖ്യാപിക്കാൻ അദ്ദേഹം നിർബന്ധിതനായി. അമിത് ഷായും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും ബിജെപിയിലേക്കില്ലെന്നു ക്യാപ്റ്റൻ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനു താത്കാലിക ആശ്വാസമായി.

എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വെട്ടിലായി. അല്ലെങ്കിൽ ബിജെപി മുന്നണിയിൽ നിന്ന് അകാലിദൾ മാറിയ പശ്ചാത്തലത്തിൽ ഭരണം നിലനിർത്താൻ കോണ്‍ഗ്രസിനു കാര്യമായ പ്രയാസം ഉണ്ടാകില്ലായിരുന്നു. മുഖ്യമന്ത്രി ചന്നിയും പിസിസി അധ്യക്ഷൻ സിദ്ദുവും തമ്മിലുണ്ടായ തർക്കവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കില്ല.

ദളിതനായ ചന്നിയെ മുഖ്യമന്ത്രിയാക്കിയതു കൊണ്ടുമാത്രം കൂടുതൽ ദളിതർ കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്നില്ല. മുറിവേറ്റ്, അപമാനിതനായ സിംഹം കൂടുതൽ വിനാശകരമായേക്കാം. പ്രതികാരം ചെയ്യാനുറച്ചാണു അമരീന്ദറിന്‍റെ രാഷ്‌ട്രീയനീക്കം. തെരഞ്ഞെടുപ്പിനു മുന്പോ, പിന്നീടോ ബിജെപിയുമായോ അകാലിദളുമായോ സഹകരിക്കാനും സഖ്യമുണ്ടാക്കാനും അമരീന്ദർ മടിക്കില്ല. അമരീന്ദർ സിംഗും സുഖ്ബിർ സിംഗ് ബാദലിന്‍റെ അകാലിദളും ബിജെപിയും ചെറിയ വെല്ലുവിളിയല്ല.

വിശ്വാസം അതല്ലേ എല്ലാം!

വിനാശകരമായ പഞ്ചാബിലെ പരീക്ഷണത്തിന് രാഹുൽ, പ്രിയങ്ക കൂട്ടാളികൾക്കു മറ്റാരെയും പഴിക്കാനാകില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെയും താഴെയിറക്കി അധികാരം പിടിക്കാൻ കോണ്‍ഗ്രസിൽ നടക്കുന്ന വിമത നീക്കവും ഒതുക്കാനായിട്ടില്ല.

രാജസ്ഥാനിൽ മുഖ്യമന്ത്രിക്കസേര പിടിക്കാൻ സച്ചിൻ പൈലറ്റ് ഏതറ്റം വരെയും പോകും. മാസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിനു ഫോർമുലയായിട്ടില്ല.

ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് ബ്രിഹസ്പതി സിംഗിന്‍റെ നേതൃത്വത്തിൽ 15 എംഎൽഎമാരാണു കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്. കസേര വിടില്ലെന്നു ഗെലോട്ടും ഭാഗലും ഉറപ്പിക്കുന്പോഴും മുഖ്യമന്ത്രിമാരെ തെറിപ്പിക്കുമെന്ന വാശിയിലാണു സ്വന്തം പാർട്ടിയിലെ വിമത എംഎൽഎമാരും ചില നേതാക്കളും.

മുന്പ് ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ചു തെലുങ്കാന സൃഷ്ടിച്ചിട്ടും ഇരു സംസ്ഥാനങ്ങളും ഒരുപോലെ പാർട്ടിക്കു നഷ്ടമാക്കാൻ കോണ്‍ഗ്രസിനല്ലാതെ ആർക്കു കഴിയും. പുതിയ സംസ്ഥാനത്തിനായുള്ള വർഷങ്ങൾ നീണ്ട മുറവിളി അംഗീകരിക്കുന്നതിനു മുന്പായി ആന്ധ്രയിലെ മാത്രമല്ല, തെലുങ്കാനയിലെ പ്രബല നേതാവ് കെ. ചന്ദ്രശേഖര റാവുവിനെയും കൂടെ നിർത്തുന്നതിൽ ഹൈക്കമാൻഡ് പരാജയമായി.

തളരരുതേ കോണ്‍ഗ്രസേ!

കോണ്‍ഗ്രസിനു തിരുത്താനുള്ള പാഠം ആകണം പഞ്ചാബ്. തിരുത്താൻ പലതുമുണ്ട്. ബിഹാർ, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഒഡീഷ, ആസാം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ മുതൽ ഗോവ വരെ കോണ്‍ഗ്രസിന്‍റെ നില അവതാളത്തിലാക്കിയതിനു മറ്റാരെയും പഴിക്കാനാകില്ല. ശത്രുക്കളെ വേറെ ആവശ്യമില്ലെന്നു കോണ്‍ഗ്രസുകാർ പറയാറുണ്ട്. തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ലെന്ന പഴഞ്ചൊല്ലു പോലെ.

താഴെത്തട്ടുമുതൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണു ആദ്യം വേണ്ടത്. ഹൈക്കമാൻഡെന്നത് ഏതാനും ചിലരുടെയോ രാഹുൽ, പ്രിയങ്ക ബ്രിഗേഡിന്‍റെയോ മാത്രം ഏകപക്ഷീയ അധികാര കേന്ദ്രമാകരുത്. എല്ലാ സമിതികളിലും ഭിന്നാഭിപ്രായങ്ങളെ ബഹുമാനിക്കുകയും ജനാധിപത്യരീതി നടപ്പാക്കുകയും ചെയ്യേണ്ടതുമുണ്ട്.

ആരോഗ്യപരമായ സംഘടനാ തെരഞ്ഞടുപ്പു നടത്താതെ കോണ്‍ഗ്രസിന് ഇനി മറ്റു വഴികളില്ല. താഴെത്തട്ടു മുതലുള്ള തെരഞ്ഞെടുപ്പിലൂടെയാകണം പുതിയ അധ്യക്ഷൻ വരേണ്ടത്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു സമരങ്ങൾ നയിക്കാൻ കഴിയട്ടെ. പാർട്ടിയിൽ നിന്നകന്ന വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തു തിരികെ കൊണ്ടുവരികയും വേണം. എന്നാൽ എല്ലാത്തരം വർഗീയ പ്രീണനങ്ങളും ചായ്‌വുകളും പാടെ ഇല്ലാതായേ മതിയാകൂ.

കർഷകരും തൊഴിലാളികളും സാധാരണക്കാരും അടക്കം എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യാശയും പ്രതീക്ഷയും പിന്തുണയും നൽകുന്ന നേതൃത്വം ഉണ്ടാവുക പ്രധാനമാണ്. ശക്തമായ നേതൃത്വവും വേരുകളിലൂന്നിയുള്ള പ്രവർത്തനവും ഉണ്ടായാൽ ഏത് എതിരാളിയെയും തൂത്തെറിയാവുന്ന പാർട്ടിയായി കോണ്‍ഗ്രസിനു തിരിച്ചുവരാനാകും. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിൽ ജനതയുടെ മോഹം മാത്രമല്ല, അവകാശവും പ്രതീക്ഷയുമാണ്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.