Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മറഞ്ഞിരിക്കുന്ന ജ്ഞാനം
Sunday, July 24, 2022 12:28 AM IST
ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ മുത്തച്ഛൻ മുത്തശിദിനം ആചരിക്കാൻ ആഹ്വാനം നൽകിയിരിക്കുന്നത്. വയോധികർക്കായുള്ള ദിനാചരണം സഭയിൽ ആരംഭിക്കുന്ന വിവരം 2021 ജനുവരിയിലാണ് പാപ്പാ പ്രഖ്യാപിച്ചത്. യേശുവിന്റെ മുത്തശീമുത്തച്ഛന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം-അന്ന ദന്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് വയോധിക ദിനമായി പാപ്പാ തെരഞ്ഞെടുക്കുന്നത്. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം-അന്ന ദന്പതികളുടെ തിരുനാൾ. ഈ വർഷത്തെ വയോധിക ദിനാചരണം ജൂലൈ 24 നാണു ക്രമീകരിച്ചിരിക്കുന്നത്.
മാർപാപ്പയുടെ വാക്കുകളിൽ “മാനവരാശിയുടെ ചരിത്രത്തിലിന്നോളം ഉള്ളതിൽ ഏറ്റവും കൂടുതൽ ആളുകളാണ് ഇന്നു ജീവിച്ചിരിക്കുന്നത്. എങ്കിലും, നാം ആയിരിക്കുന്ന ഈ പുതിയ ഘട്ടം എങ്ങനെയാണു ജീവിക്കേണ്ടതെന്നു നമുക്കറിയില്ല. നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്ന അപ്പമാണ് മുത്തശീ മുത്തച്ഛന്മാർ ഉൾപ്പെടെയുള്ള വയോധികർ. ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണ് അവർ. അതിനാൽ അവരെയോർത്ത് നാം സന്തോഷിക്കണം’’. വയോധികർ പകരുന്ന അനുഭവങ്ങളുടെയും ജ്ഞാനത്തിന്റെയും സഹായത്തോടെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി ഭാവിയിലേക്കു നോക്കാൻ യുവജനങ്ങൾക്കു സാധിക്കണമെന്നും പാപ്പാ ഓർമിപ്പിക്കുന്നു. ഒരു ജനതയുടെ വേരുകളെയും ഓർമകളെയുമാണ് വയോധികർ പ്രതിനിധീകരിക്കുന്നതെന്നും വയോധികരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ, കുടുംബമെന്ന ആശയത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും പാപ്പ പറയുന്നു.
കുടുംബമെന്നാൽ മുത്തച്ഛനും മുത്തശിയും ചേർന്ന കൂട്ടുകുടുംബമായിരുന്ന വ്യവസ്ഥിതിയിൽനിന്ന് നാമിന്ന് ഏറെ അകന്നു പോയിരിക്കുന്നു. മുത്തച്ഛനും മുത്തശിയുമൊക്കെ വീടിന്റെ ഐശ്വര്യങ്ങളായി കണക്കാക്കിയിരുന്ന പൈതൃകവും പാരന്പര്യവും നമുക്കുണ്ടായിരുന്നു. പോരായ്മകൾ ഉള്ളപ്പോഴും കൂട്ടുകുടുംബങ്ങൾ വ്യക്തികളെ അനാഥരാക്കിയിരുന്നില്ല. മക്കളും മക്കളുടെ മക്കളും പേരക്കുട്ടികളുമൊക്കെയായി പഴയ തറവാടുകൾ ഒരു കൊച്ചുസമൂഹം തന്നെയായിരുന്നു. പരസ്പരാശ്രയത്വത്തിന്റെ പാഠങ്ങൾ പകർന്നു നൽകിയ കൊച്ചു പരിശീലന കളരികൾ.
അവിടെ എല്ലാവർക്കും എപ്പോഴും ആരുടെയെങ്കിലുമൊക്കെ സ്നേഹവും ശ്രദ്ധയും കിട്ടിയിരുന്നു. വൃദ്ധജനങ്ങൾ, കുട്ടികൾ, രോഗികൾ ഇവരൊന്നും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്കുളള നമ്മുടെ ചുവടുമാറ്റത്തോടെയാണ് അനാഥമാക്കപ്പെടുന്ന വാർധക്യം എന്ന സാമൂഹ്യപ്രശ്നവും അതിലൂടെ ഇന്നു വയോജനങ്ങൾ നേരിടുന്ന പ്രതിസന്ധിയും ഉടലെടുത്തത്. സന്പത്തിനും ആധുനികതയ്ക്കും വേണ്ടിയുള്ള പരക്കംപാച്ചിലിൽ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനും കരുതലിനും ഇന്നു സ്ഥാനമേ ഇല്ലാതായിരിക്കുന്നു.
മക്കൾ തൊഴിൽ തേടി വിദേശങ്ങളിലാകുന്പോൾ തനിച്ചായിപ്പോകുന്ന വാർധക്യങ്ങൾ ഇന്നു സർവസാധാരണമായി. കോവിഡ് മൂലം വയോജനങ്ങൾക്കു വിദേശത്തുള്ള മക്കളുടെ അടുത്തേക്കു യാത്ര ചെയ്യാൻ ആവാതെ വന്നതും മക്കൾക്ക് എത്തിച്ചേരുവാനുള്ള പ്രായോഗിക വൈഷമ്യങ്ങൾ ഏറിയതും വയോജനങ്ങളുടെ പ്രത്യേകിച്ച് ഒറ്റപ്പെട്ടുകഴിയുന്ന മുത്തശീ മുത്തച്ഛന്മാരുടെ പ്രശ്നങ്ങൾ അതീവ സങ്കീർണമാക്കിയിരിക്കുന്നു.
മുത്തശീ മുത്തച്ഛന്മാരുടെ ത്യാഗനിർഭരമായ അധ്വാനവും പ്രാർത്ഥനകളുമാണ് പിൻതലമുറ നേടിയ സൗഭാഗ്യങ്ങളെന്ന യാഥാർഥ്യം വിസ്മരിക്കപ്പെടുന്നു. അവരെ സംരക്ഷിക്കുകയെന്നത് ഉത്തരവാദിത്വമാണെന്ന മുൻതലമുറയുടെ ബോധ്യം ഇന്നത്തെ തലമുറയ്ക്കു നഷ്ടമായിരിക്കുന്നു.
പ്രായാധിക്യം മൂലം ബാല്യത്തിലേക്കു മടങ്ങുന്ന വയോജനങ്ങളുടെ മനസിന്റെ പിടിവാശികളെ കുട്ടിക്കാലത്തെ നമ്മുടെ പിടിവാശിക്കു മുന്പിൽ തോറ്റുതന്ന അവരുടെ വലിയ ത്യാഗത്തെ ഓർത്തു ക്ഷമിക്കാനും നമ്മുടെ കടമകളെക്കുറിച്ച് ബോധവാന്മാരാകാനും ഈ തലമുറയിലുള്ളവർക്കു കഴിയണം. അവർ ഉള്ളിൽ പകർന്നു തന്ന വാത്സല്യമാണു നാവിൽ സ്വരമായും ചുണ്ടിൽ ചിരിയായും കണ്ണിൽ നനവായും നിറയുന്നതെന്നു നാമോർക്കണം. അവരെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയല്ല അത് അവരുടെ അവകാശമാണ്. കൂടാതെ കടന്നുപോകുന്ന ഓരോ നിമിഷവും വാർധക്യത്തിലേക്കുള്ള തങ്ങളുടെ ദൂരം കുറയ്ക്കുന്നതാണെന്ന ചിന്ത നമുക്കുണ്ടാകണം. നാളെത്തെ പഴുത്ത പ്ലാവിലകളാണ് നാമോരോരുത്തരുമെന്നു ചിന്തിക്കാൻ നമുക്കു കഴിയണം.
പാശ്ചാത്യ വത്കരണത്തിന്റെ ഭാഗമായാണെങ്കിലും പുതുതലമുറ തങ്ങളുടെ മുത്തച്ഛനെയും മുത്തശിയെയും വിളിക്കുന്നത് Grand Parents എന്നാണ്. Grand എന്ന വാക്ക് സൂചിപ്പിക്കുന്നത് അവരുടെ മഹത്വത്തെയാണ്. കൊച്ചുകഥകളും നുറുങ്ങുകളും ഉപദേശങ്ങളുമൊക്കെയായി ഏറ്റവും മഹത്തരമായതു തങ്ങൾക്കു നൽകാൻ കഴിയുന്നവരായാണു കുട്ടികൾ അവരെ കാണുന്നത്.
ആധുനിക സാഹചര്യങ്ങളേതുമില്ലാത്ത ജീവിത സാഹചര്യങ്ങളിൽ ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടങ്ങളെ സധൈര്യം നേരിട്ടു ജീവിതത്തിന്റെ ഏറ്റവും മഹത്തരമായ കാലഘട്ടത്തിലെത്തി നിൽക്കുന്നവരാണവർ. രാഷ്ട്ര നിർമിതിക്ക് ഊർജസ്വലരായ യുവാക്കൾ അനിവാര്യമാണ്. ഒപ്പം വ്യക്തമായ ദിശാബോധത്തോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ മാർഗനിർദേശം നൽകി വഴിനടത്തുവാൻ പരിചയസന്പന്നരായ വയോജനങ്ങളും അവിഭാജ്യഘടകങ്ങൾ തന്നെയാണ്. തങ്ങളുടെ ജീവിതാനുഭവങ്ങളിലുടെ അവർ നേടിയെടുത്ത പ്രായോഗിക പരിജ്ഞാനം പുതുതലമുറ വേണ്ടവിധം വിനിയോഗിച്ചാൽ രാഷ്ട്ര പുരോഗതിക്ക് അതു വലിയ മുതൽക്കൂട്ടുതന്നെ. ആയുസിന്റെ ഏറ്റക്കുറിച്ചിലോ ശാരീരിക പരിണാമങ്ങളോ അല്ല മനസിന്റെ ഏറ്റക്കുറച്ചിലാണു വാർധക്യത്തെ നിർണയിക്കുന്നത്.
വയോജനങ്ങളോടുള്ള തെറ്റായ സമീപനവും മനോഭാവവുമാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളി. അതിലേക്കു നയിക്കുന്നതാവട്ടെ, സാന്പത്തിക ഭദ്രതയ്ക്കുവേണ്ടിയും ജീവിതസൗകര്യങ്ങൾക്കുവേണ്ടിയുള്ള പുതുകുടുംബങ്ങളുടെ നെട്ടോട്ടവും. വിവാഹിതരായി പുതിയ കുടുംബജീവിതം ആരംഭിക്കുന്നവർ സ്വന്തം കുടുംബത്തെക്കുറിച്ചും പ്രത്യേകിച്ചു മക്കളെക്കുറിച്ചും കൂടുതലായി ചിന്തിക്കുന്പോൾ തങ്ങളെ സ്വയം പര്യാപ്തതയിലേക്കു കൈപിടിച്ചു നടത്തിയ മാതാപിതാക്കന്മാരെയും കാരണവന്മാരെയും അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു.
മാത്രമല്ല, സാഹചര്യങ്ങൾ മൂലം തങ്ങൾ നിസഹായരാണെന്നു സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഏതുന്യായവാദത്തിനും വേദനിക്കുന്ന വാർധക്യത്തെ സാന്ത്വനപ്പെടുത്തുവാനോ ജീവിതസായാഹ്നത്തിൽ അവരെ സംതൃപ്തിയോടും സമാധാനത്തോടും ഈ ലോകത്തുനിന്നു വിടചൊല്ലുവാനോ ഇടവരുത്തില്ലായെന്ന യാഥാർഥ്യം ഇനിയും തിരിച്ചറിയുന്നില്ല. മാർപാപ്പ ആഹ്വാനം ചെയ്ത മുത്തച്ഛൻ മുത്തശീദിനാചരണം ഈ കാലഘട്ടത്തിൽ അനിവാര്യമായ മനോഭാവമാറ്റത്തിനു വഴിയൊരുക്കട്ടെ.
ഫാ. മൈക്കിൾ വെട്ടിക്കാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
Latest News
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
തിരുവനന്തപുരത്ത് വിദ്യാർഥി ജീവനൊടുക്കി
ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്
പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
Latest News
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
തിരുവനന്തപുരത്ത് വിദ്യാർഥി ജീവനൊടുക്കി
ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്
പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top