Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മറഞ്ഞിരിക്കുന്ന ജ്ഞാനം
Sunday, July 24, 2022 12:28 AM IST
ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ മുത്തച്ഛൻ മുത്തശിദിനം ആചരിക്കാൻ ആഹ്വാനം നൽകിയിരിക്കുന്നത്. വയോധികർക്കായുള്ള ദിനാചരണം സഭയിൽ ആരംഭിക്കുന്ന വിവരം 2021 ജനുവരിയിലാണ് പാപ്പാ പ്രഖ്യാപിച്ചത്. യേശുവിന്റെ മുത്തശീമുത്തച്ഛന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം-അന്ന ദന്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് വയോധിക ദിനമായി പാപ്പാ തെരഞ്ഞെടുക്കുന്നത്. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം-അന്ന ദന്പതികളുടെ തിരുനാൾ. ഈ വർഷത്തെ വയോധിക ദിനാചരണം ജൂലൈ 24 നാണു ക്രമീകരിച്ചിരിക്കുന്നത്.
മാർപാപ്പയുടെ വാക്കുകളിൽ “മാനവരാശിയുടെ ചരിത്രത്തിലിന്നോളം ഉള്ളതിൽ ഏറ്റവും കൂടുതൽ ആളുകളാണ് ഇന്നു ജീവിച്ചിരിക്കുന്നത്. എങ്കിലും, നാം ആയിരിക്കുന്ന ഈ പുതിയ ഘട്ടം എങ്ങനെയാണു ജീവിക്കേണ്ടതെന്നു നമുക്കറിയില്ല. നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്ന അപ്പമാണ് മുത്തശീ മുത്തച്ഛന്മാർ ഉൾപ്പെടെയുള്ള വയോധികർ. ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണ് അവർ. അതിനാൽ അവരെയോർത്ത് നാം സന്തോഷിക്കണം’’. വയോധികർ പകരുന്ന അനുഭവങ്ങളുടെയും ജ്ഞാനത്തിന്റെയും സഹായത്തോടെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി ഭാവിയിലേക്കു നോക്കാൻ യുവജനങ്ങൾക്കു സാധിക്കണമെന്നും പാപ്പാ ഓർമിപ്പിക്കുന്നു. ഒരു ജനതയുടെ വേരുകളെയും ഓർമകളെയുമാണ് വയോധികർ പ്രതിനിധീകരിക്കുന്നതെന്നും വയോധികരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ, കുടുംബമെന്ന ആശയത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും പാപ്പ പറയുന്നു.
കുടുംബമെന്നാൽ മുത്തച്ഛനും മുത്തശിയും ചേർന്ന കൂട്ടുകുടുംബമായിരുന്ന വ്യവസ്ഥിതിയിൽനിന്ന് നാമിന്ന് ഏറെ അകന്നു പോയിരിക്കുന്നു. മുത്തച്ഛനും മുത്തശിയുമൊക്കെ വീടിന്റെ ഐശ്വര്യങ്ങളായി കണക്കാക്കിയിരുന്ന പൈതൃകവും പാരന്പര്യവും നമുക്കുണ്ടായിരുന്നു. പോരായ്മകൾ ഉള്ളപ്പോഴും കൂട്ടുകുടുംബങ്ങൾ വ്യക്തികളെ അനാഥരാക്കിയിരുന്നില്ല. മക്കളും മക്കളുടെ മക്കളും പേരക്കുട്ടികളുമൊക്കെയായി പഴയ തറവാടുകൾ ഒരു കൊച്ചുസമൂഹം തന്നെയായിരുന്നു. പരസ്പരാശ്രയത്വത്തിന്റെ പാഠങ്ങൾ പകർന്നു നൽകിയ കൊച്ചു പരിശീലന കളരികൾ.
അവിടെ എല്ലാവർക്കും എപ്പോഴും ആരുടെയെങ്കിലുമൊക്കെ സ്നേഹവും ശ്രദ്ധയും കിട്ടിയിരുന്നു. വൃദ്ധജനങ്ങൾ, കുട്ടികൾ, രോഗികൾ ഇവരൊന്നും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്കുളള നമ്മുടെ ചുവടുമാറ്റത്തോടെയാണ് അനാഥമാക്കപ്പെടുന്ന വാർധക്യം എന്ന സാമൂഹ്യപ്രശ്നവും അതിലൂടെ ഇന്നു വയോജനങ്ങൾ നേരിടുന്ന പ്രതിസന്ധിയും ഉടലെടുത്തത്. സന്പത്തിനും ആധുനികതയ്ക്കും വേണ്ടിയുള്ള പരക്കംപാച്ചിലിൽ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനും കരുതലിനും ഇന്നു സ്ഥാനമേ ഇല്ലാതായിരിക്കുന്നു.
മക്കൾ തൊഴിൽ തേടി വിദേശങ്ങളിലാകുന്പോൾ തനിച്ചായിപ്പോകുന്ന വാർധക്യങ്ങൾ ഇന്നു സർവസാധാരണമായി. കോവിഡ് മൂലം വയോജനങ്ങൾക്കു വിദേശത്തുള്ള മക്കളുടെ അടുത്തേക്കു യാത്ര ചെയ്യാൻ ആവാതെ വന്നതും മക്കൾക്ക് എത്തിച്ചേരുവാനുള്ള പ്രായോഗിക വൈഷമ്യങ്ങൾ ഏറിയതും വയോജനങ്ങളുടെ പ്രത്യേകിച്ച് ഒറ്റപ്പെട്ടുകഴിയുന്ന മുത്തശീ മുത്തച്ഛന്മാരുടെ പ്രശ്നങ്ങൾ അതീവ സങ്കീർണമാക്കിയിരിക്കുന്നു.
മുത്തശീ മുത്തച്ഛന്മാരുടെ ത്യാഗനിർഭരമായ അധ്വാനവും പ്രാർത്ഥനകളുമാണ് പിൻതലമുറ നേടിയ സൗഭാഗ്യങ്ങളെന്ന യാഥാർഥ്യം വിസ്മരിക്കപ്പെടുന്നു. അവരെ സംരക്ഷിക്കുകയെന്നത് ഉത്തരവാദിത്വമാണെന്ന മുൻതലമുറയുടെ ബോധ്യം ഇന്നത്തെ തലമുറയ്ക്കു നഷ്ടമായിരിക്കുന്നു.
പ്രായാധിക്യം മൂലം ബാല്യത്തിലേക്കു മടങ്ങുന്ന വയോജനങ്ങളുടെ മനസിന്റെ പിടിവാശികളെ കുട്ടിക്കാലത്തെ നമ്മുടെ പിടിവാശിക്കു മുന്പിൽ തോറ്റുതന്ന അവരുടെ വലിയ ത്യാഗത്തെ ഓർത്തു ക്ഷമിക്കാനും നമ്മുടെ കടമകളെക്കുറിച്ച് ബോധവാന്മാരാകാനും ഈ തലമുറയിലുള്ളവർക്കു കഴിയണം. അവർ ഉള്ളിൽ പകർന്നു തന്ന വാത്സല്യമാണു നാവിൽ സ്വരമായും ചുണ്ടിൽ ചിരിയായും കണ്ണിൽ നനവായും നിറയുന്നതെന്നു നാമോർക്കണം. അവരെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയല്ല അത് അവരുടെ അവകാശമാണ്. കൂടാതെ കടന്നുപോകുന്ന ഓരോ നിമിഷവും വാർധക്യത്തിലേക്കുള്ള തങ്ങളുടെ ദൂരം കുറയ്ക്കുന്നതാണെന്ന ചിന്ത നമുക്കുണ്ടാകണം. നാളെത്തെ പഴുത്ത പ്ലാവിലകളാണ് നാമോരോരുത്തരുമെന്നു ചിന്തിക്കാൻ നമുക്കു കഴിയണം.
പാശ്ചാത്യ വത്കരണത്തിന്റെ ഭാഗമായാണെങ്കിലും പുതുതലമുറ തങ്ങളുടെ മുത്തച്ഛനെയും മുത്തശിയെയും വിളിക്കുന്നത് Grand Parents എന്നാണ്. Grand എന്ന വാക്ക് സൂചിപ്പിക്കുന്നത് അവരുടെ മഹത്വത്തെയാണ്. കൊച്ചുകഥകളും നുറുങ്ങുകളും ഉപദേശങ്ങളുമൊക്കെയായി ഏറ്റവും മഹത്തരമായതു തങ്ങൾക്കു നൽകാൻ കഴിയുന്നവരായാണു കുട്ടികൾ അവരെ കാണുന്നത്.
ആധുനിക സാഹചര്യങ്ങളേതുമില്ലാത്ത ജീവിത സാഹചര്യങ്ങളിൽ ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടങ്ങളെ സധൈര്യം നേരിട്ടു ജീവിതത്തിന്റെ ഏറ്റവും മഹത്തരമായ കാലഘട്ടത്തിലെത്തി നിൽക്കുന്നവരാണവർ. രാഷ്ട്ര നിർമിതിക്ക് ഊർജസ്വലരായ യുവാക്കൾ അനിവാര്യമാണ്. ഒപ്പം വ്യക്തമായ ദിശാബോധത്തോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ മാർഗനിർദേശം നൽകി വഴിനടത്തുവാൻ പരിചയസന്പന്നരായ വയോജനങ്ങളും അവിഭാജ്യഘടകങ്ങൾ തന്നെയാണ്. തങ്ങളുടെ ജീവിതാനുഭവങ്ങളിലുടെ അവർ നേടിയെടുത്ത പ്രായോഗിക പരിജ്ഞാനം പുതുതലമുറ വേണ്ടവിധം വിനിയോഗിച്ചാൽ രാഷ്ട്ര പുരോഗതിക്ക് അതു വലിയ മുതൽക്കൂട്ടുതന്നെ. ആയുസിന്റെ ഏറ്റക്കുറിച്ചിലോ ശാരീരിക പരിണാമങ്ങളോ അല്ല മനസിന്റെ ഏറ്റക്കുറച്ചിലാണു വാർധക്യത്തെ നിർണയിക്കുന്നത്.
വയോജനങ്ങളോടുള്ള തെറ്റായ സമീപനവും മനോഭാവവുമാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളി. അതിലേക്കു നയിക്കുന്നതാവട്ടെ, സാന്പത്തിക ഭദ്രതയ്ക്കുവേണ്ടിയും ജീവിതസൗകര്യങ്ങൾക്കുവേണ്ടിയുള്ള പുതുകുടുംബങ്ങളുടെ നെട്ടോട്ടവും. വിവാഹിതരായി പുതിയ കുടുംബജീവിതം ആരംഭിക്കുന്നവർ സ്വന്തം കുടുംബത്തെക്കുറിച്ചും പ്രത്യേകിച്ചു മക്കളെക്കുറിച്ചും കൂടുതലായി ചിന്തിക്കുന്പോൾ തങ്ങളെ സ്വയം പര്യാപ്തതയിലേക്കു കൈപിടിച്ചു നടത്തിയ മാതാപിതാക്കന്മാരെയും കാരണവന്മാരെയും അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു.
മാത്രമല്ല, സാഹചര്യങ്ങൾ മൂലം തങ്ങൾ നിസഹായരാണെന്നു സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഏതുന്യായവാദത്തിനും വേദനിക്കുന്ന വാർധക്യത്തെ സാന്ത്വനപ്പെടുത്തുവാനോ ജീവിതസായാഹ്നത്തിൽ അവരെ സംതൃപ്തിയോടും സമാധാനത്തോടും ഈ ലോകത്തുനിന്നു വിടചൊല്ലുവാനോ ഇടവരുത്തില്ലായെന്ന യാഥാർഥ്യം ഇനിയും തിരിച്ചറിയുന്നില്ല. മാർപാപ്പ ആഹ്വാനം ചെയ്ത മുത്തച്ഛൻ മുത്തശീദിനാചരണം ഈ കാലഘട്ടത്തിൽ അനിവാര്യമായ മനോഭാവമാറ്റത്തിനു വഴിയൊരുക്കട്ടെ.
ഫാ. മൈക്കിൾ വെട്ടിക്കാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top