Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
മോചനമില്ലാതെ ദളിത് ക്രൈസ്തവർ
Monday, November 21, 2022 12:23 AM IST
കഴിഞ്ഞ 18 വർഷമായി ദളിത് ക്രൈസ്തവ സംവരണവുമായി ബന്ധപ്പെട്ടുള്ള കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ്. കാലപ്പഴക്കമുള്ള ഈ കേസുകൾ തീർപ്പാക്കുന്നതിനുവേണ്ടി 2022 ഒക്ടോബർ 22നകം കേന്ദ്രസർക്കാരിനോട് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുവാൻ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 30ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സമയപരിധി കുറവായതിനാലും സുപ്രീംകോടതിയുടെ നിർദേശം അനുസരിക്കാതിരിക്കാൻ വയ്യാത്ത നിർണായക സാഹചര്യത്തിലും നരേന്ദ്രമോദി തന്ത്രപൂർവം ഒരു പുതിയ കമ്മീഷനെ വയ്ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനാനീക്കം നടത്തി. തത്ഫലമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. ദളിത് ക്രൈസ്തവർക്കും ദളിത് മുസ്ലിംങ്ങൾക്കും പട്ടികജാതിക്കാർക്കും തുല്യമായ സംവരണ പരിരക്ഷ നൽകണമോ എന്നതിനെക്കുറിച്ച് പഠനം നടത്തി രണ്ടുവർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതുകൊണ്ട് മോദിസർക്കാർ മൂന്നു കാര്യങ്ങൾ സാധിച്ചെടുത്തു.
സുപ്രീംകോടതി നൽകിയ സമയപരിധിയെ അതിജീവിക്കാനും രണ്ടുവർഷത്തേക്ക് കാലാവധി നീട്ടിയെടുക്കാനും കഴിഞ്ഞു.
സംവരണാവകാശത്തിനുവേണ്ടി സമരം നടത്തുന്ന സമുദായങ്ങളെ പതിവുപോലെ പ്രത്യാശയോടെ കാത്തിരിക്കാൻ അവസരമുണ്ടാക്കി സംവരണീയ സമുദായങ്ങളെ തൃപ്തിപ്പെടുത്താനും കഴിഞ്ഞു.
പക്ഷേ, എത്രനാൾ ഇങ്ങനെ ഒരു സമൂഹത്തെ വഞ്ചിക്കാനാകും. ദളിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യങ്ങൾ നൽകുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും അവരുടെ വോട്ട് വേണ്ടെന്ന് പറയാൻ ആർജവം കാണിക്കുമോ? ദളിത് ക്രൈസ്തവരുടെ വോട്ട് വാങ്ങിയാണ് രാഷ്ട്രീയ ഭരണാധികാരികൾ ഈ വഞ്ചന നടത്തുന്നത്. ദളിത് ക്രൈസ്തവരെയും മറ്റ് അർഹതയുള്ള സമുദായങ്ങളെയും ലിസ്റ്റിൽപ്പെടുത്തിയാൽ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങൾ കുറഞ്ഞുപോകുമെന്നും മതപരിവർത്തനം വർധിക്കുമെന്നുമൊക്കെ പറഞ്ഞ് തെറ്റിദ്ധാരണ പരത്തി പ്രചാരണം നടത്തുന്നതു സത്യവിരുദ്ധമാണ്. മതേതരത്വം എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലയും നയവും നിയമവുമാണ്. എന്നിട്ടും ഈ ചതിയും വഞ്ചനയും തുടരുന്നതു മതവിവേചനം ഒന്നുകൊണ്ടു മാത്രമാണ്.
വിവിധ കമ്മീഷനുകൾ
1935-ലെ ഗവ. ഓഫ് ഇന്ത്യാ ആക്ട് പ്രകാരം മതഭേദമില്ലാതെ അധഃസ്ഥിത വിഭാഗത്തിനു സംവരണാനുകൂല്യങ്ങൾ ലഭിച്ചിരുന്നു. അന്നവർ ഒറ്റക്കെട്ടായിരുന്നു. ഈ ഐക്യം തുടർന്നാൽ ഭാവിയിൽ തങ്ങൾക്കു ദോഷകരമായിത്തീരും എന്ന് മുൻകൂട്ടി കണ്ട സവർണത്വം അവരെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കണ്ടുപിടിച്ച കുടിലബുദ്ധിയാണ് 1950-ലെ രാഷ്ട്രപതിയുടെ ഓർഡിനൻസ്. ഹിന്ദുമതത്തിൽപ്പെടാത്ത മറ്റേതെങ്കിലും മതത്തിൽ വിശ്വസിക്കുന്ന ആർക്കും പട്ടികജാതിയിൽ ഉൾപ്പെടാൻ അർഹതയില്ല എന്ന ഉത്തരവാണ് ദളിത് ക്രൈസ്തവരുടെ എല്ലാ ജനാധിപത്യ രാഷ്ട്രീയ അവകാശങ്ങളും ഇല്ലാതാക്കിയത്. അന്നുമുതൽ നീതി നിഷേധിക്കപ്പെട്ട ജനതനടത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായി സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ ക്രിസ്തുമതത്തിലേക്കു മതപരിവർത്തനം ചെയ്ത പട്ടികജാതിക്കാരുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ നിലവാരങ്ങളെക്കുറിച്ച് അന്വേഷിക്കാനും അവർക്കുകൂടി സംവരണാനുകൂല്യം നൽകാൻ അർഹതയുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കുന്നതിന് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും വിവിധ കമ്മീഷനുകളെ നിയമിച്ചിരുന്നു. ആ കമ്മീഷനുകളെല്ലാം അന്വേഷിച്ച കണ്ടെത്തലുകളിൽ ദളിത് ക്രൈസ്തവർ മതം മാറിയെങ്കിലും ജാതി രൂഢമൂലമായ ഇന്ത്യയിൽ ജാതിവിവേചനം അനുഭവിക്കുന്നുണ്ടെന്നും സംവരണാനുകൂല്യങ്ങൾക്ക് അർഹരാണെന്നുമാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഈ കമ്മീഷനുകളെല്ലാം അവരവരുടെ റിപ്പോർട്ടുകളിൽ ദലിത് ക്രൈസ്തവർക്കു പട്ടികജാതി പദവിക്കും സംവരണത്തിനും അർഹതയുണ്ടെന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരും എതിരഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്ന യാഥാർഥ്യംകൂടി ഓർക്കണം. പിന്നെ എന്തിനാണ് പുതിയൊരു കമ്മീഷന്റെ ആവശ്യം എന്ന് ചിന്തിച്ചാൽ എങ്ങനെയും ഈ ജനത്തെയും കോടതിയെയും കബളിപ്പിച്ച് ഈ വിഷയം നീട്ടിക്കൊണ്ടു പോകണമെന്ന ഗൂഢതന്ത്രമാണെന്നു മനസിലാക്കാം.
ഒരുമവേണം
ദളിത് ക്രൈസ്തവ സമരം അക്രമങ്ങളോ ഭരണസ്തംഭനമോ ജനജീവിതത്തിന് തടസങ്ങളോ ഒന്നും ഉണ്ടാക്കുകയില്ല എന്ന ബോധ്യവും ഇവർ വോട്ടുബാങ്കുകളല്ല എന്ന ചിന്തയുമായിരിക്കും അധികാരികളുടെ നിസംഗതയ്ക്കു കാരണം. സംഘടനകളും നേതാക്കളും ധാരാളം ഉണ്ട്. പക്ഷേ, കാലത്തിന്റെ ശബ്ദം തിരിച്ചറിയാൻ ശ്രമിക്കാത്തവർ വർത്തമാന കാലത്തോടും വരും തലമുറകളോടുമുള്ള പ്രതിബദ്ധതയിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. തന്മൂലം കേരളത്തിൽ നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെയും പോഷകസംഘടനകളുടെയും നേതൃസ്ഥാനങ്ങളിൽപോലും ദളിത് ക്രൈസ്തവർക്കു പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നുള്ളതു നേതാക്കൾ തിരിച്ചറിയണം.
ഇവിടെ ഒരു നവശക്തി രൂപംകൊള്ളണം, നവശബ്ദം മുഴങ്ങണം. അതിനായി ദളിത് ക്രൈസ്തവരായി ജനിച്ചവരെല്ലാം ഒറ്റക്കെട്ടാകണം. ജാതി-മത-വിഭാഗീയ ചിന്തകളെല്ലാം മറന്ന് ദളിത് ക്രൈസ്തവ സംവരണം എന്ന ഒറ്റ അജണ്ടയിൽ ഒന്നാകാനുള്ള മാനസിക പരിവർത്തനവും ആർജവവും ഉണ്ടാകണം. ദളിത് ക്രൈസ്തവ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നതു കാണുന്പോൾ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഓർക്കുകയാണ്. “ദരിദ്രനുവേണ്ടി ഹൃദയരക്തം ഒഴുക്കുന്നവനെ നാം മഹാത്മാവ് എന്നു വിളിക്കുന്നു. അങ്ങനെ അല്ലാത്തവർ ദുഷ്ടാത്മാക്കളാണ്. ദശലക്ഷക്കണക്കിന് ആളുകൾ വിശപ്പിലും ദാരിദ്ര്യത്തിലും അജ്ഞതയിലുമായിരിക്കുന്പോൾ അവരുടെ ചെലവിൽ വിദ്യനേടിയവർ അവരെ കേൾക്കാൻപോലും തയാറാകുന്നില്ലെങ്കിൽ അവരെ ഞാൻ വഞ്ചകരെന്ന് വിളിക്കും’’.
ജോൺ തറപ്പേൽ പൊതി
(ഡിസിഎംഎസ് മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്മല്ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
ലക്ഷ്മണരേഖകൾ പാലിക്കണം
അനന്തപുരി/ദ്വിജന്
ജനാധിപത്യത്തിന്റെ നെടുതൂ
മണ്ണിലും മനസിലും വേണം, ഒരു കർഷകലോല മേഖല
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“ഇന്ത്യയിലെ കർഷകരുടെ വരുമാനം 2022ഓടെ ഇ
എഫ്പിസികളെ തകർക്കരുതേ...!
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിലെ കൃ
ഗവർണർമാർ പിന്നിൽ നിന്നു ഭരിക്കേണ്ടവർ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പശ്ചിമബംഗാളിൽ ഗവർ
കർണാടകത്തിൽ ആരു വാഴും?
മണികർണിക ശ്രീരാമരാജു
കർണാട
മണ്ണിനടിയിലാകുന്ന ഹിമാലയന് പട്ടണം
അരുണ് ടോം
വിശേഷണങ്ങളേറെയുള്ള ജോഷിമഠ് വാര
കേരളത്തെ വിവർത്തനം ചെയ്ത ആഷർ
ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർ
ചോര കിനിയുന്ന രാഷ്ട്രീയ പോർക്കളങ്ങൾ
ലിൻജോ എ. ജോസഫ്
രാഷ്ട്രീയ
Latest News
ബജറ്റ് കര്ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
Latest News
ബജറ്റ് കര്ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top