Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ബിജെപി ചിരിക്കുന്നു?
Saturday, January 28, 2023 10:26 PM IST
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് 21 വർഷങ്ങൾക്കു ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്ന ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോർപറേഷന്റെ ലക്ഷ്യം എന്താവണം? ലോകമാകെ കടുത്ത സാന്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുന്പോൾ വലിയ പിരിച്ചുവിടലുകൾ ഒന്നും ഇല്ലാതെ പിടിച്ചുനിൽക്കുന്ന ഭാരതത്തെ പിടിച്ചുകുലുക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സംപ്രേഷണം എന്നു കരുതുന്നവരുണ്ട്.
2024ൽ ഭാരതത്തിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ 18നും 25നും ഇടയ്ക്കുള്ള ഹിന്ദുക്കളായ വോട്ടർമാരെ മോദിഭക്തരും ബിജെപി അനുഭാവികളുമാക്കുന്നതിനുള്ള കളിയല്ലേ ഈ സംപ്രേഷണം? ഇക്കഴിഞ്ഞ 16-17 തീയതികളിൽ ഡൽഹിയിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ പ്രസംഗിച്ച മോദി, 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് 18നും 25നും ഇടയിലുള്ള യുവാക്കളെ പ്രത്യേകം ലക്ഷ്യം വയ്ക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. അവർക്ക് കഴിഞ്ഞകാല സംഭവങ്ങൾ പലതും അറിയില്ലെന്നതാണ് പ്രധാനമന്ത്രി മോദി അതിനു ന്യായമായി പറഞ്ഞ കാരണം. ഇതിനു പിന്നാലെയാണ് 2002ൽ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തുവരുന്നത്.
2014ൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നതിന് ഹിന്ദുത്വ എകീകരണം ഉണ്ടാകുന്നതിനു കാരണമായ സംഭവമാണ് ഗുജറാത്ത് കലാപവും അനുബന്ധ സംഭവങ്ങളും. അതിന് നേതൃത്വം കൊടുത്ത നേതാവാണ് നരേന്ദ്ര മോദി. ഇപ്പോഴത്തെ യുവാക്കൾക്ക് ഒരുപക്ഷേ തിട്ടമില്ലാത്ത ആ കഥകൾ ഇതാ ബിബിസി തന്നെ പുറത്തു കൊണ്ടുവന്നിരിക്കുന്നു. ഇതുകൊണ്ട് ആരെങ്കിലും ബിജെപിയിൽനിന്നു മാറുമോ? എന്നാൽ ബിജെപി വോട്ടർമാരിൽ, പ്രത്യേകിച്ചും യുവാക്കളിൽ വികസനം വലിയ വിഷയമാകുന്നുണ്ട്. അതുകൊണ്ട് വർഗീയവികാരം കെട്ടടങ്ങുമെന്ന ഭീതിയുണ്ടാവുക സ്വഭാവികം. അതുകൊണ്ടാണല്ലോ പഴയതൊന്നും അറിയാത്ത അവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് തന്ത്രജ്ഞനായ മോദി നിർദേശിച്ചത്. ഈ സംപ്രേഷണം ഫലത്തിൽ അവരെ സഹായിക്കുന്നതല്ലേ?
അനിൽ ആന്റണി
ഏതായാലും കളിയിലെ കളി മനസിലാക്കാത്ത മോദിവിരുദ്ധതമൂലം കോണ്‍ഗ്രസിന് ഒരാളെ നഷ്ടമായി. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഉണ്ടാകുന്ന വീഴ്ചകൊണ്ട് അനിൽ ആന്റണിയെപ്പോലെയുള്ള ഏതാനും പേരെ കൂടി നഷ്ടപ്പെടുകയും ചെയ്യുന്നു. എ.കെ. ആന്റണിയുടെ മകനായ അനിൽ ആന്റണി ആദർശപ്രേരിതനായി കോണ്‍ഗ്രസിലെത്തി പടിപടിയായി ഉയർന്ന നേതാവൊന്നുമല്ല. പിതാവിന്റെ നിഴലിൽ നൂലിൽ കെട്ടിയിറക്കപ്പെട്ട് ഉന്നതർക്കിടയിൽ വ്യാപരിച്ച വ്യക്തിയാണ്. അദ്ദേഹം മികച്ച ടെക്നോക്രാറ്റാണ്. അദ്ദേഹം വന്നതുകൊണ്ട് കോണ്‍ഗ്രസിന് എന്തെങ്കിലും വലിയ നേട്ടമുണ്ടായെന്നോ പോയതുകൊണ്ട് വലിയ നഷ്ടമുണ്ടായെന്നോ കരുതാനാവില്ല.
പക്ഷേ അദ്ദേഹം ഒരു അടയാളമാണ്. വലിയ ആദർശ പ്രതിബദ്ധതയൊന്നുമില്ലാതെ പാർട്ടികളിൽ കടന്നുവന്ന പദവികളിൽ രമിക്കുന്ന പലരുടെയും പ്രതീകം. തങ്ങൾക്ക് നേട്ടമുണ്ടാകുന്നില്ല എന്ന് കാണുന്പോൾ അവർ ഇറങ്ങിപ്പോകും. ഇത്തരക്കാരുടെ ഇറങ്ങിപ്പോക്ക് പാർട്ടിക്ക് എന്തെങ്കിലും ക്ഷതമുണ്ടാക്കുന്നെങ്കിൽ അതിന് ഉത്തരം പറയേണ്ടത് അവരെ നൂലിൽ കെട്ടിയിറക്കിയവരാണ്. പക്ഷേ ഒന്നുണ്ട്; ഗുജറാത്ത് കലാപം സംബന്ധിച്ചു വന്ന ബിബിസിയുടെ ഡോക്യുമെന്ററിയും പ്രതിസന്ധിയുണ്ടാക്കുന്നത് പ്രതിപക്ഷത്താണ്. ബിജെപിക്കാർ തങ്ങളുടെ നിലപാടിൽ കൂടുതൽ തീക്ഷ്ണരാവുന്നു. അതാണ് മോദിയുടെ ലക്ഷ്യവമെങ്കിലോ?
ആന്റണിയെപ്പോലെ സമുന്നതനായ ഒരു നേതാവിന് തന്റെ രാഷ്ട്രീയദർശനം മക്കൾക്കു പോലും കൈമാറാനായില്ല എന്ന സത്യത്തിന്റെയും സൂചനയാണിത്. അത് ആന്റണിയുടെ കുറ്റമല്ല, കോണ്‍ഗ്രസിന്റെ കുറവാണ്. യുവാക്കളെ ആകർഷിക്കുന്നതിനുള്ള എന്തു ദർശനവും പദ്ധതിയുമാണ് കോണ്‍ഗ്രസിനുള്ളത്? അനിലിന്റെ വാക്കുകളിൽ അസ്വസ്ഥമായ യുവതലമുറയുടെ സങ്കടമുണ്ട്. ബിബിസി പരിപാടിയെ തള്ളിപ്പറഞ്ഞുകൊണ്ട് അനിൽ ട്വിറ്ററിൽ കുറിച്ച വാക്കുകളെ അപലപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങൾ കണ്ടു പകച്ച അദ്ദേഹം ചോദിച്ചു: “സ്നേഹം പ്രചരിപ്പിക്കാൻ ഒരാൾ യാത്ര ചെയ്യുന്പോൾ വിദ്വേഷം പ്രചരിപ്പിക്കുന്നവരല്ലേ ഇവർ?” അനിലിനെപ്പോല പാർട്ടിയിലേക്ക് വരുന്നവർക്കു പാർട്ടി വിട്ടാലും ഇറങ്ങിച്ചെല്ലാൻ അവരുടെ പ്രഫഷണൽ ലോകമുണ്ട്. അത്തരം പോക്കിടമില്ലാത്തവരാണ് എല്ലാ ആട്ടും തുപ്പും സഹിച്ച് കിടക്കുന്നത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി പരിപാടിയെക്കുറിച്ച് അനിൽ പറഞ്ഞത് ശ്രദ്ധിക്കേണ്ടതില്ലേ? സർക്കാർ സ്പോണ്‍സേഡ് ചാനലാണ് ബിബിസി എന്ന് അനിൽ ചൂണ്ടിക്കാണിച്ചു. “ഏറെ നുണകൾ പറഞ്ഞ ചരിത്രം അവർക്കുണ്ട്. ഇറാൻ യുദ്ധം ഉണ്ടാക്കിയത് അവരാണ്. അവർക്ക് വിശ്വാസ്യത കൊടുക്കരുത്. ഭാരതത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറാനുള്ള നീക്കമാണ് അവർ നടത്തുന്നത്.” പ്രായത്തിനപ്പുറമുള്ള ഒരു വിലയിരുത്തൽ അനിലിന്റെ വീക്ഷണങ്ങളിൽ കാണാം. മോദിവിരുദ്ധരായതുകൊണ്ട് ദേശവിരുദ്ധർ ആകരുതെന്നു അനിൽ പറയുന്നു.
ബിബിസി ഡോക്യുമെന്ററി
ഭാരതത്തിലെ ബിജെപി വിജയങ്ങളുടെ തുറുപ്പുചീട്ടായി ഹിന്ദുത്വം ഇപ്പോഴും വിറ്റഴിക്കപ്പെടുന്പോഴാണ് ആ പ്രചാരണത്തിന് നല്ല തുടക്കം കുറിച്ചുകൊണ്ട് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഒരു പഴങ്കഥയുടെ വിവരണവുമായി രംഗത്തു വരുന്നത്. മോദി ആഗ്രഹിച്ചതുപോലെ 18നും 25നും ഇടയിലുള്ളവർക്ക് താൻ ചെയ്ത കാര്യങ്ങൾ ഓർമപ്പെടുത്തുന്ന ചലച്ചിത്രം.
2002ൽ നടന്ന ഗുജറാത്ത് കലാപം സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ രഹസ്യാന്വേഷണത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് അവർ സംപ്രേഷണം ചെയ്ത്. ഭാരതത്തിലെ ജനങ്ങൾക്ക് സാധാരണഗതിയിൽ ലഭ്യമല്ലാത്ത ബിബിസിയുടെ ചാനൽ ടൂവിലൂടെയായിരുന്നു സംപ്രേഷണം ചെയ്തത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ തീ തുപ്പുന്ന ഏതാനും വാക്കുകളും കലാപത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്നതാണ് ചിത്രം. 2014ലെ മോദിവിജയത്തോടെ പൂർത്തിയാകുന്നതാണ് ഒന്നാം ഭാഗം. പക്കാ മോദിവിരുദ്ധമല്ല ഈ ഭാഗം. നിരീക്ഷകനായ സ്പൻ ദാസ് ഗുപ്തയുടെ മോദീസ്തുതികളോടെയാണ് ബിബിസി ഒന്നാം ഭാഗം പൂർത്തിയാക്കുന്നത്. എല്ലാം കാണുന്ന ചിലരിലെങ്കിലും അദ്ദേഹം ചെയ്തതിൽ എന്തു തെറ്റ് എന്ന ചോദ്യം ഉയർത്തുന്ന സമാപനം.
ഇതറിയുന്ന ജനമാണ് 2014ലും 2019ലും നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ മോദിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും വിജയിപ്പിച്ചത്. ഈ ആരോപണങ്ങൾ ബിജെപിയെ തെരഞ്ഞെടുപ്പിൽ സഹായിക്കുന്ന ഘടകമായിരുന്നു എന്നതാണ് വാസ്തവം.
അതിനർഥം, ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ ദർശനം അംഗീകരിക്കുന്നു എന്നല്ല, ഭൂരിപക്ഷം ഭിന്നിച്ചു നിൽക്കുന്നതുകൊണ്ട് മോദിസഖ്യം ഭരണം പിടിക്കുന്നു. ഇപ്പോഴും അതുതന്നെയാണ് ഭാരതത്തിലെ സ്ഥിതി. പ്രതിപക്ഷത്ത് പ്രധാനമന്ത്രിപദം കൊതിക്കുന്ന നിരവധി നേതാക്കളുണ്ട്. അവർ പരസ്പരം മത്സരിച്ച് മോദിയെ ജയിപ്പിക്കും. 2024ലും അതു സംഭവിക്കാനാണ് സാധ്യത.
ആ ദൗത്യം പ്രതിപക്ഷം ഏറ്റെടുത്തു
ബിബിസിയുടെ ചാനൽ ടുവിൽ വന്ന പരിപാടി ഭാരതത്തിൽ വളരെക്കുറച്ചു പേരാണു കണ്ടത്. മറ്റു ലോകരാഷ്ട്രങ്ങൾ കണ്ടു. മോദിയുടെ അന്തർദേശീയ പ്രതിച്ഛായയ്ക്ക് അതു കളങ്കമുണ്ടാക്കിയിരിക്കാം. ഭാരതത്തിൽ വോട്ടു കിട്ടാൻ വലിയ സഹായമായ, ഹിന്ദുത്വവികാരം സമൂഹത്തിൽ ശക്തമാക്കുന്നതിന് സഹായിക്കുന്ന ബിബിസിയുടെ ചിത്രം നിരോധിക്കപ്പെട്ടതിൽ വാസ്തവത്തിൽ സന്തോഷിക്കേണ്ടിയിരുന്നത് പ്രതിപക്ഷമാണ്.
ചാനൽ ടു കേന്ദ്രം നിരോധിച്ചതുപോലും ഇത്തരം ഒരു കെണിയായിട്ടല്ലേ എന്നു സംശയിക്കണം. ഏതായാലും ബിജെപി വച്ച കെണിയിൽ പ്രതിപക്ഷകക്ഷികളെല്ലാം വീണു. വിലക്കു ലംഘിച്ച് ചിത്രം പ്രദർശിപ്പിക്കുകയായി, ബിജെപിക്കാർ എതിർക്കുകയായി. അങ്ങനെ രംഗം കൊഴുത്തു. നിരോധിക്കപ്പെട്ട ചിത്രം കണ്ട് ഏതെങ്കിലും ഒരു മോദിഭക്തൻ കളം മാറുമോ? മുസ്ലിം തീവ്രവാദത്തെ അതേ നാണയത്തിൽ നേരിടുകയല്ലെ വേണ്ടത് എന്നുറക്കെ ചോദിക്കാൻ വിവാദം അവസരമാക്കി. മുസ്ലിം തീവ്രവാദം ശക്തമാകുന്നിടത്തെല്ലാം ഒരു പ്രചാരണവുമില്ലാതെ മുസ്ലിം വിരുദ്ധ വികാരവും വളരും. അതിനു നേതൃത്വം കൊടുക്കാനെത്തുന്നവർക്കു പിന്നിൽ ആളും കൂടും.
മോദി ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും ഇവിടെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ഹിന്ദു തീവ്രവാദികൾ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരേ ഇപ്പോഴും ആക്രമണങ്ങൾ തുടരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളോ ചിദംബരത്തെപ്പോലെയുള്ളവർക്കുവേണ്ടി നാക്കിട്ടടിക്കുന്നവരോ വായ തുറക്കുന്നുപോലുമില്ല.
ത്രിപുരയിലെ സഖ്യം
അവസാനം ബിജെപിയെ തോൽപ്പിക്കാൻ ത്രിപുരയിൽ കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ കരാറായി. ഇതിലൂടെ സിപിഎമ്മിന് വല്ല നേട്ടവും ഉണ്ടായാലും കോണ്‍ഗ്രസിന് ആപത്താവും ഫലം. ലോക്സഭയിൽ സിപിഎമ്മിനേക്കാൾ എത്രയോ എംപിമാരാവും തൃണമൂലിനുണ്ടാവുക. കോണ്ഗ്രസിനുണ്ടാകാവുന്ന പല നല്ല സഖ്യങ്ങളെയും ഇല്ലാതാക്കിക്കാൻ മോദി, പിണറായിയെ ഉപയോഗിക്കില്ലെന്ന് ആരു കണ്ടു?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വൈക്കം സത്യഗ്രഹത്തിന് നൂറുവർഷം
ആധുനിക കേരളചരിത്രത്തിലെ ഉജ്വ
തുടർക്കഥയാകുന്ന കർഷക അവഗണന
ഡോ. ജോസഫ് ഏബ്രഹാം
കൃഷി സംസ്ഥാനത്തെ ജ
മാലിന്യസംസ്കരണത്തിൽ പന്നിക്കൃഷിക്കു സാധ്യതകള്‍
ഡാജി ഓടയ്ക്കല്‍
മാലിന്യസംസ്കരണം കേരളത്തി
നര്‍മത്തില്‍ ചാലിച്ച സ്നേഹസ്പര്‍ശം
സ്വര്‍ഗചിത്ര അപ്പച്ചന്
ഞാന്‍ നിര്‍മിച്ച വിയറ്റ്നാം കോളനി എന്ന സിനി
“ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി”
ഷെവ. വി.സി. സെബാസ്റ്റ്യന്‍
അടുത്ത സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഇന്‍
പ്രതിപക്ഷത്തെ പുതിയ കൂടിച്ചേരലുകള്‍
2019 ലെ ഒരു മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നതാവ് രാഹുല്ഗാ
കക്കുകളിയിൽ ദുർഗന്ധം കലർത്തുന്നവർ
പണ്ടുകാലത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കളിച
കാലത്തെ കൃത്യമായി വ്യാഖ്യാനിച്ച പ്രവാചകൻ
അനന്തപുരി /ദ്വിജന്
സംഭവിക്കാനിരിക്കുന്ന കാര്യങ്ങ
കക്കുകളി പിള്ളകളിയല്ല
ഡോ. തോമസ് മൂലയിൽ
ഗ്രീക്കുചിന്തകനായ അ
ഇന്ന് ലോക പ്രോലൈഫ് ദിനം: മുറുകെപ്പിടിക്കാം, ജീവന്റെ മഹത്വം
സെലസ്റ്റിൻ ജോൺ
ജീവന്റെ സമസ്തമേഖലകള
മാർ പാംപ്ലാനിയുടെ കല്ലിൽ മാന്പഴം വീഴുമോ?
പി.സി. സിറിയക്
ആദ്യമായി പാംപ്ലാനി പിതാവിന് അ
രാഹുലിന് ഇതും യോഗ്യതയാകും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ
മാർ പാംപ്ലാനിയുടെ നിലപാട് വ്യക്തം
ജിജിമോൻ പുതുവീട്ടിൽക്കളം എസ്ജെ
തലശേരി ആർച
മുന്നണികളെ ഇണക്കിനിർത്തിയിട്ട് എന്തു ഗുണം?
? അങ്ങ് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ബിജെപിയുടെ മുഖപത്രവും
ഞങ്ങൾ കർഷകപക്ഷത്ത്
? അങ്ങ് ആലക്കോട്ടു നടത്തിയ പ്രസംഗം
ചരിത്രത്തെ വളച്ചൊടിക്കരുത്
പ്രഫ. റോണി കെ. ബേബി
വൈക്കം സത്യഗ്രഹ ശതാബ്ദി സംഘാട
മാധ്യമശക്തി തിരിച്ചറിഞ്ഞ മാർ പവ്വത്തിൽ ദീപികയുടെ കാവലാൾ
ഫാ. അലക്സാണ്ടർ പൈകട സിഎംഐ
മുൻ ചീഫ് എഡിറ്റ
സ്ത്രീ-പുരുഷ തുല്യമഹത്വം ആചരിച്ച ആചാര്യൻ
പ്രഫ. ലീന ജോസ് ടി.
കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാനപ്ര
മാർ പവ്വത്തിൽ എന്റെ മാർഗദർശി
ജോൺ കച്ചിറമറ്റം
നാലു ദശാബ്ദക്കാലമായി ആർച്ച്ബി
ജീവന്റെ കിരീടത്തിൽ
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ആർച്ച്ബിഷപ് മാർ ജോ
സംരക്ഷണം, കുടിയിറക്കൽ, വികസനം
ഡോ. ജെന്നി കെ. അലക്സ്
ലോകമെമ്പാടുമു
പ്ലീസ്... കേരളത്തെ രക്ഷിക്കൂ
കേരളീയർ എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകിയത് സംസ്ഥാനത്തിന്റെ എല്ലാ മേഖല
മോദിയോ പിണറായ കേമൻ?ിയോ
ജനാധിപത്യ സംവിധാനങ്ങളെ സ്വന്തം താത്പര്യ
നിയമസഭ കഴിഞ്ഞാൽ പുറത്തു സമരം വിട്ടുവീഴ്ചയില്ല
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിന
തലവിധിയാകുന്ന ജനവിധി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജനാധിപത്യം എന്ന വാക്ക് ‘ഡെമോ
പുതുവാതില്‍ തുറന്ന് ഓസ്ട്രേലിയ
ഷെവ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യയുടെ ഉന്നത
താളം തെറ്റിയ മാലിന്യ സംസ്കരണം
പ്രഫ. ഡോ. സാബു ജോസഫ്
ബ്രഹ്മപുരത്തെ മാലിന്
അബദ്ധ പ്രചാരണങ്ങളുടെ അജണ്ട
ഫാ. ടോം കൈനിക്കര
ശരീരത്തെക്കുറിച്ച് വ്യ
ജെൻഡർ ആശയപ്രചാരണത്തിനു പിന്നിൽ...
ഫാ. ടോം കൈനിക്കര
സ്ത്രീ-പുരുഷ
സ്നേഹോപാസകൻ മടങ്ങി
സിജോ പൈനാടത്ത്
‘വിശപ്പും ദാരിദ്ര്യവും സഹനവും വ
മലങ്കര ഡാമിലെ വനവത്കരണം
അഡ്വ. പീറ്റർ ജോസഫ്
1980ൽ ആയിരക്കണക്കിന് ഏക്ക
ബാങ്കുകൾ തകരുമ്പോൾ
റ്റി.സി. മാത്യു
നാലു ദിവസം. അമേരിക്കയിൽ മൂന്നു ബാങ
ലോകം കീഴടക്കി നാട്ടുപാട്ട്
വി.എസ്. ഉമേഷ്
രാജ്യമെന്നോ ഭാഷയെന്നോ വേർ
കേരളത്തിനുമേൽ കാവിക്കിരണം?
ഉള്ളതുപറഞ്ഞാൽ / ഗോപാലകൃഷ്ണൻ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു
ഇന്ന് ബ്രഹ്മപുരം, നാളെ...
അന്തരീക്ഷ മലിനീകരണമാണ് ഇന്നത്തെ ലോകം നേരിടുന്ന
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ പത്തു വർഷം
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാ
ലീഗിന്റെ ജൂബിലിയും കേരളത്തിലെ മുന്നണികളും
ദ്വിജന്
കേരളത്തിലെ ജനാധിപത്യമുന്നണിയിലെ പ്ര
പൊള്ളുന്ന മണ്ണ്, തണുക്കാത്ത കാറ്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘ഒരു ഭൂമി, ഒരു കുടുംബ
അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു
ഡോ. കെ.എൻ. ഫ്രാൻസിസ്
‘കക്കുകളി’ എന്ന പേരിൽ ഇട
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിനിറവിൽ
വി. മനോജ്
കേരള രാഷ്ട്രീയത്തിലെ നി
വനിതകളുടെ നേതൃത്വത്തിൽ ഗതിവേഗമാർജിക്കുന്ന വികസനം
അമിതാഭ് കാന്ത് (നീതി ആയോഗ് മുൻ സിഇഒ)
നിർണായകഘട്ടത്തി
അരങ്ങു കൊഴുപ്പിക്കുന്ന കർണാടക തെരഞ്ഞെടുപ്പുകാലം
മണികർണിക ശ്രീരാമരാജു
വിജയസങ്കല്പയാത്ര വെറുമൊരു സ്വപ്നം മാത്രമാവു
‘കക്കുകളി’യുടെ രാഷ്ട്രീയം!
ഫാ. വർഗീസ് വള്ളിക്കാട്ട്
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ നാടകമാക
വനിതാ അഭിഭാഷകരിലെ ഉറച്ച ശബ്ദം, സെലിൻ വിൽഫ്രഡ്
എസ്. മഞ്ജുളാദേവി
പുരുഷന്മാർ കൈയടക്കി വാണിരു
മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം
കൊച്ചിയെ ആകമാനം പുകയ്ക്കുള്ളിൽ നിറുത്തിക്കൊണ്ടു
ലിംഗസമത്വം: തുടങ്ങേണ്ടത് കുടുംബങ്ങളിൽ
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ആൺകുട്ടികളുട
കൊച്ചിയില്‍ പുകയുന്ന സങ്കടങ്ങള്‍, കേരളത്തിന്റെയും
സിജോ പൈനാടത്ത്
മെട്രോ ഉള്‍പ്പെടെ ആധുനികനഗരങ്
എൻജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ കേരളം കുതിക്കണമെങ്കില്‍
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കേരള സംസ്ഥാനത്തി
Latest News
ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് 12 പേർ മരിച്ചു
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
Latest News
ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് 12 പേർ മരിച്ചു
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top