Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബിജെപി ചിരിക്കുന്നു?
Saturday, January 28, 2023 10:26 PM IST
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് 21 വർഷങ്ങൾക്കു ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്ന ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോർപറേഷന്റെ ലക്ഷ്യം എന്താവണം? ലോകമാകെ കടുത്ത സാന്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുന്പോൾ വലിയ പിരിച്ചുവിടലുകൾ ഒന്നും ഇല്ലാതെ പിടിച്ചുനിൽക്കുന്ന ഭാരതത്തെ പിടിച്ചുകുലുക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സംപ്രേഷണം എന്നു കരുതുന്നവരുണ്ട്.
2024ൽ ഭാരതത്തിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ 18നും 25നും ഇടയ്ക്കുള്ള ഹിന്ദുക്കളായ വോട്ടർമാരെ മോദിഭക്തരും ബിജെപി അനുഭാവികളുമാക്കുന്നതിനുള്ള കളിയല്ലേ ഈ സംപ്രേഷണം? ഇക്കഴിഞ്ഞ 16-17 തീയതികളിൽ ഡൽഹിയിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ പ്രസംഗിച്ച മോദി, 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് 18നും 25നും ഇടയിലുള്ള യുവാക്കളെ പ്രത്യേകം ലക്ഷ്യം വയ്ക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. അവർക്ക് കഴിഞ്ഞകാല സംഭവങ്ങൾ പലതും അറിയില്ലെന്നതാണ് പ്രധാനമന്ത്രി മോദി അതിനു ന്യായമായി പറഞ്ഞ കാരണം. ഇതിനു പിന്നാലെയാണ് 2002ൽ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തുവരുന്നത്.
2014ൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നതിന് ഹിന്ദുത്വ എകീകരണം ഉണ്ടാകുന്നതിനു കാരണമായ സംഭവമാണ് ഗുജറാത്ത് കലാപവും അനുബന്ധ സംഭവങ്ങളും. അതിന് നേതൃത്വം കൊടുത്ത നേതാവാണ് നരേന്ദ്ര മോദി. ഇപ്പോഴത്തെ യുവാക്കൾക്ക് ഒരുപക്ഷേ തിട്ടമില്ലാത്ത ആ കഥകൾ ഇതാ ബിബിസി തന്നെ പുറത്തു കൊണ്ടുവന്നിരിക്കുന്നു. ഇതുകൊണ്ട് ആരെങ്കിലും ബിജെപിയിൽനിന്നു മാറുമോ? എന്നാൽ ബിജെപി വോട്ടർമാരിൽ, പ്രത്യേകിച്ചും യുവാക്കളിൽ വികസനം വലിയ വിഷയമാകുന്നുണ്ട്. അതുകൊണ്ട് വർഗീയവികാരം കെട്ടടങ്ങുമെന്ന ഭീതിയുണ്ടാവുക സ്വഭാവികം. അതുകൊണ്ടാണല്ലോ പഴയതൊന്നും അറിയാത്ത അവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് തന്ത്രജ്ഞനായ മോദി നിർദേശിച്ചത്. ഈ സംപ്രേഷണം ഫലത്തിൽ അവരെ സഹായിക്കുന്നതല്ലേ?
അനിൽ ആന്റണി
ഏതായാലും കളിയിലെ കളി മനസിലാക്കാത്ത മോദിവിരുദ്ധതമൂലം കോണ്‍ഗ്രസിന് ഒരാളെ നഷ്ടമായി. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഉണ്ടാകുന്ന വീഴ്ചകൊണ്ട് അനിൽ ആന്റണിയെപ്പോലെയുള്ള ഏതാനും പേരെ കൂടി നഷ്ടപ്പെടുകയും ചെയ്യുന്നു. എ.കെ. ആന്റണിയുടെ മകനായ അനിൽ ആന്റണി ആദർശപ്രേരിതനായി കോണ്‍ഗ്രസിലെത്തി പടിപടിയായി ഉയർന്ന നേതാവൊന്നുമല്ല. പിതാവിന്റെ നിഴലിൽ നൂലിൽ കെട്ടിയിറക്കപ്പെട്ട് ഉന്നതർക്കിടയിൽ വ്യാപരിച്ച വ്യക്തിയാണ്. അദ്ദേഹം മികച്ച ടെക്നോക്രാറ്റാണ്. അദ്ദേഹം വന്നതുകൊണ്ട് കോണ്‍ഗ്രസിന് എന്തെങ്കിലും വലിയ നേട്ടമുണ്ടായെന്നോ പോയതുകൊണ്ട് വലിയ നഷ്ടമുണ്ടായെന്നോ കരുതാനാവില്ല.
പക്ഷേ അദ്ദേഹം ഒരു അടയാളമാണ്. വലിയ ആദർശ പ്രതിബദ്ധതയൊന്നുമില്ലാതെ പാർട്ടികളിൽ കടന്നുവന്ന പദവികളിൽ രമിക്കുന്ന പലരുടെയും പ്രതീകം. തങ്ങൾക്ക് നേട്ടമുണ്ടാകുന്നില്ല എന്ന് കാണുന്പോൾ അവർ ഇറങ്ങിപ്പോകും. ഇത്തരക്കാരുടെ ഇറങ്ങിപ്പോക്ക് പാർട്ടിക്ക് എന്തെങ്കിലും ക്ഷതമുണ്ടാക്കുന്നെങ്കിൽ അതിന് ഉത്തരം പറയേണ്ടത് അവരെ നൂലിൽ കെട്ടിയിറക്കിയവരാണ്. പക്ഷേ ഒന്നുണ്ട്; ഗുജറാത്ത് കലാപം സംബന്ധിച്ചു വന്ന ബിബിസിയുടെ ഡോക്യുമെന്ററിയും പ്രതിസന്ധിയുണ്ടാക്കുന്നത് പ്രതിപക്ഷത്താണ്. ബിജെപിക്കാർ തങ്ങളുടെ നിലപാടിൽ കൂടുതൽ തീക്ഷ്ണരാവുന്നു. അതാണ് മോദിയുടെ ലക്ഷ്യവമെങ്കിലോ?
ആന്റണിയെപ്പോലെ സമുന്നതനായ ഒരു നേതാവിന് തന്റെ രാഷ്ട്രീയദർശനം മക്കൾക്കു പോലും കൈമാറാനായില്ല എന്ന സത്യത്തിന്റെയും സൂചനയാണിത്. അത് ആന്റണിയുടെ കുറ്റമല്ല, കോണ്‍ഗ്രസിന്റെ കുറവാണ്. യുവാക്കളെ ആകർഷിക്കുന്നതിനുള്ള എന്തു ദർശനവും പദ്ധതിയുമാണ് കോണ്‍ഗ്രസിനുള്ളത്? അനിലിന്റെ വാക്കുകളിൽ അസ്വസ്ഥമായ യുവതലമുറയുടെ സങ്കടമുണ്ട്. ബിബിസി പരിപാടിയെ തള്ളിപ്പറഞ്ഞുകൊണ്ട് അനിൽ ട്വിറ്ററിൽ കുറിച്ച വാക്കുകളെ അപലപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങൾ കണ്ടു പകച്ച അദ്ദേഹം ചോദിച്ചു: “സ്നേഹം പ്രചരിപ്പിക്കാൻ ഒരാൾ യാത്ര ചെയ്യുന്പോൾ വിദ്വേഷം പ്രചരിപ്പിക്കുന്നവരല്ലേ ഇവർ?” അനിലിനെപ്പോല പാർട്ടിയിലേക്ക് വരുന്നവർക്കു പാർട്ടി വിട്ടാലും ഇറങ്ങിച്ചെല്ലാൻ അവരുടെ പ്രഫഷണൽ ലോകമുണ്ട്. അത്തരം പോക്കിടമില്ലാത്തവരാണ് എല്ലാ ആട്ടും തുപ്പും സഹിച്ച് കിടക്കുന്നത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി പരിപാടിയെക്കുറിച്ച് അനിൽ പറഞ്ഞത് ശ്രദ്ധിക്കേണ്ടതില്ലേ? സർക്കാർ സ്പോണ്‍സേഡ് ചാനലാണ് ബിബിസി എന്ന് അനിൽ ചൂണ്ടിക്കാണിച്ചു. “ഏറെ നുണകൾ പറഞ്ഞ ചരിത്രം അവർക്കുണ്ട്. ഇറാൻ യുദ്ധം ഉണ്ടാക്കിയത് അവരാണ്. അവർക്ക് വിശ്വാസ്യത കൊടുക്കരുത്. ഭാരതത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറാനുള്ള നീക്കമാണ് അവർ നടത്തുന്നത്.” പ്രായത്തിനപ്പുറമുള്ള ഒരു വിലയിരുത്തൽ അനിലിന്റെ വീക്ഷണങ്ങളിൽ കാണാം. മോദിവിരുദ്ധരായതുകൊണ്ട് ദേശവിരുദ്ധർ ആകരുതെന്നു അനിൽ പറയുന്നു.
ബിബിസി ഡോക്യുമെന്ററി
ഭാരതത്തിലെ ബിജെപി വിജയങ്ങളുടെ തുറുപ്പുചീട്ടായി ഹിന്ദുത്വം ഇപ്പോഴും വിറ്റഴിക്കപ്പെടുന്പോഴാണ് ആ പ്രചാരണത്തിന് നല്ല തുടക്കം കുറിച്ചുകൊണ്ട് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഒരു പഴങ്കഥയുടെ വിവരണവുമായി രംഗത്തു വരുന്നത്. മോദി ആഗ്രഹിച്ചതുപോലെ 18നും 25നും ഇടയിലുള്ളവർക്ക് താൻ ചെയ്ത കാര്യങ്ങൾ ഓർമപ്പെടുത്തുന്ന ചലച്ചിത്രം.
2002ൽ നടന്ന ഗുജറാത്ത് കലാപം സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ രഹസ്യാന്വേഷണത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് അവർ സംപ്രേഷണം ചെയ്ത്. ഭാരതത്തിലെ ജനങ്ങൾക്ക് സാധാരണഗതിയിൽ ലഭ്യമല്ലാത്ത ബിബിസിയുടെ ചാനൽ ടൂവിലൂടെയായിരുന്നു സംപ്രേഷണം ചെയ്തത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ തീ തുപ്പുന്ന ഏതാനും വാക്കുകളും കലാപത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്നതാണ് ചിത്രം. 2014ലെ മോദിവിജയത്തോടെ പൂർത്തിയാകുന്നതാണ് ഒന്നാം ഭാഗം. പക്കാ മോദിവിരുദ്ധമല്ല ഈ ഭാഗം. നിരീക്ഷകനായ സ്പൻ ദാസ് ഗുപ്തയുടെ മോദീസ്തുതികളോടെയാണ് ബിബിസി ഒന്നാം ഭാഗം പൂർത്തിയാക്കുന്നത്. എല്ലാം കാണുന്ന ചിലരിലെങ്കിലും അദ്ദേഹം ചെയ്തതിൽ എന്തു തെറ്റ് എന്ന ചോദ്യം ഉയർത്തുന്ന സമാപനം.
ഇതറിയുന്ന ജനമാണ് 2014ലും 2019ലും നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ മോദിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും വിജയിപ്പിച്ചത്. ഈ ആരോപണങ്ങൾ ബിജെപിയെ തെരഞ്ഞെടുപ്പിൽ സഹായിക്കുന്ന ഘടകമായിരുന്നു എന്നതാണ് വാസ്തവം.
അതിനർഥം, ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ ദർശനം അംഗീകരിക്കുന്നു എന്നല്ല, ഭൂരിപക്ഷം ഭിന്നിച്ചു നിൽക്കുന്നതുകൊണ്ട് മോദിസഖ്യം ഭരണം പിടിക്കുന്നു. ഇപ്പോഴും അതുതന്നെയാണ് ഭാരതത്തിലെ സ്ഥിതി. പ്രതിപക്ഷത്ത് പ്രധാനമന്ത്രിപദം കൊതിക്കുന്ന നിരവധി നേതാക്കളുണ്ട്. അവർ പരസ്പരം മത്സരിച്ച് മോദിയെ ജയിപ്പിക്കും. 2024ലും അതു സംഭവിക്കാനാണ് സാധ്യത.
ആ ദൗത്യം പ്രതിപക്ഷം ഏറ്റെടുത്തു
ബിബിസിയുടെ ചാനൽ ടുവിൽ വന്ന പരിപാടി ഭാരതത്തിൽ വളരെക്കുറച്ചു പേരാണു കണ്ടത്. മറ്റു ലോകരാഷ്ട്രങ്ങൾ കണ്ടു. മോദിയുടെ അന്തർദേശീയ പ്രതിച്ഛായയ്ക്ക് അതു കളങ്കമുണ്ടാക്കിയിരിക്കാം. ഭാരതത്തിൽ വോട്ടു കിട്ടാൻ വലിയ സഹായമായ, ഹിന്ദുത്വവികാരം സമൂഹത്തിൽ ശക്തമാക്കുന്നതിന് സഹായിക്കുന്ന ബിബിസിയുടെ ചിത്രം നിരോധിക്കപ്പെട്ടതിൽ വാസ്തവത്തിൽ സന്തോഷിക്കേണ്ടിയിരുന്നത് പ്രതിപക്ഷമാണ്.
ചാനൽ ടു കേന്ദ്രം നിരോധിച്ചതുപോലും ഇത്തരം ഒരു കെണിയായിട്ടല്ലേ എന്നു സംശയിക്കണം. ഏതായാലും ബിജെപി വച്ച കെണിയിൽ പ്രതിപക്ഷകക്ഷികളെല്ലാം വീണു. വിലക്കു ലംഘിച്ച് ചിത്രം പ്രദർശിപ്പിക്കുകയായി, ബിജെപിക്കാർ എതിർക്കുകയായി. അങ്ങനെ രംഗം കൊഴുത്തു. നിരോധിക്കപ്പെട്ട ചിത്രം കണ്ട് ഏതെങ്കിലും ഒരു മോദിഭക്തൻ കളം മാറുമോ? മുസ്ലിം തീവ്രവാദത്തെ അതേ നാണയത്തിൽ നേരിടുകയല്ലെ വേണ്ടത് എന്നുറക്കെ ചോദിക്കാൻ വിവാദം അവസരമാക്കി. മുസ്ലിം തീവ്രവാദം ശക്തമാകുന്നിടത്തെല്ലാം ഒരു പ്രചാരണവുമില്ലാതെ മുസ്ലിം വിരുദ്ധ വികാരവും വളരും. അതിനു നേതൃത്വം കൊടുക്കാനെത്തുന്നവർക്കു പിന്നിൽ ആളും കൂടും.
മോദി ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും ഇവിടെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ഹിന്ദു തീവ്രവാദികൾ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരേ ഇപ്പോഴും ആക്രമണങ്ങൾ തുടരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളോ ചിദംബരത്തെപ്പോലെയുള്ളവർക്കുവേണ്ടി നാക്കിട്ടടിക്കുന്നവരോ വായ തുറക്കുന്നുപോലുമില്ല.
ത്രിപുരയിലെ സഖ്യം
അവസാനം ബിജെപിയെ തോൽപ്പിക്കാൻ ത്രിപുരയിൽ കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ കരാറായി. ഇതിലൂടെ സിപിഎമ്മിന് വല്ല നേട്ടവും ഉണ്ടായാലും കോണ്‍ഗ്രസിന് ആപത്താവും ഫലം. ലോക്സഭയിൽ സിപിഎമ്മിനേക്കാൾ എത്രയോ എംപിമാരാവും തൃണമൂലിനുണ്ടാവുക. കോണ്ഗ്രസിനുണ്ടാകാവുന്ന പല നല്ല സഖ്യങ്ങളെയും ഇല്ലാതാക്കിക്കാൻ മോദി, പിണറായിയെ ഉപയോഗിക്കില്ലെന്ന് ആരു കണ്ടു?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top