ടോക്കിയോ: ജപ്പാനിലെ ജനനനിരക്ക് തുടർച്ചയായ പത്താം വർഷവും താഴേക്ക്. 2025ൽ 7.05 ലക്ഷം കുട്ടികളുടെ ജനനമാണു രേഖപ്പെടുത്തിയത്. 2024നെ അപേക്ഷിച്ച് 2.1 ശതമാനം കുറവ്.
ജപ്പാനിൽ ജനിച്ച വിദേശികൾ അടക്കമുള്ള കുട്ടികളുടെയും വിദേശത്തു ജനിച്ച കുട്ടികളുടെയും എണ്ണം ഉൾപ്പെടെയാണിത്.
നാലാമത്തെ വലിയ സാന്പത്തികശക്തിയായ ജപ്പാൻ ലോകത്ത് ജനനനിരക്ക് ഏറ്റവും താഴ്ന്ന രാജ്യമാണ്. വയോധികരുടെ എണ്ണം വർധിക്കുന്നതിനൊപ്പം തൊഴിലെടുക്കാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.
Tags : Japan birth rate falls