x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയ്യപ്പന്‍റെ സ്വര്‍ണം മോഷ്ടിച്ചവരെ ഒപ്പംനിര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം: വി.ഡി. സതീശന്‍


Published: December 4, 2025 01:03 AM IST | Updated: December 4, 2025 01:03 AM IST

ഇടുക്കി: അയ്യപ്പന്‍റെ സ്വര്‍ണം കവര്‍ച്ച ചെയ്ത് ജയിലിലായവര്‍ക്കെതിരേ നടപടി എടുക്കാത്ത നാണംകെട്ട പാര്‍ട്ടിയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അണക്കരയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തതു പോലെ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില്‍ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് സ്വീകരിക്കും. പീഡനകേസ് പ്രതിയെയും സ്വര്‍ണം മോഷ്ടിച്ചവരെയും ഒപ്പം നിര്‍ത്തിയാണ് സിപിഎം വലിയ വര്‍ത്തമാനം പറയുന്നത്.

ജനങ്ങള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും താരതമ്യം ചെയ്യും. ഗൗരവകരമായ തെളിവുകള്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാര്‍ക്കെതിരേ കോടതിക്ക് മുന്നിലുള്ളതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം നിഷേധിച്ചത്. പരാതി പോലും ഇല്ലാത്ത സമയത്താണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായത്.

മുഖ്യമന്ത്രിക്ക് ആദ്യം ലഭിച്ച പരാതിയുടെ കോപ്പി നേതൃത്വത്തിന് കിട്ടിയിരുന്നു. ചൊവ്വാഴ്ച കിട്ടിയ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണിത്. പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയെ കുറിച്ച് അഭിമാനമാണുള്ളത്.

ശബരിമലയിലെ കൊള്ള അന്തരീക്ഷത്തില്‍ നിന്നും പോകുന്നതിനു വേണ്ടിയാണ് ഈ വിഷയത്തെ കുറിച്ച് സിപിഎം പറയുന്നത്. എത്രയോ സ്ത്രീകളുടെ പരാതിയാണ് എ.കെ.ജി സെന്‍ററിലെ അലമാരയില്‍ പൊടിപിടിച്ചു കിടക്കുന്നത്. കണ്ണൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കൊല്ലത്തു നിന്നും തിരുവനന്തപുരത്ത് നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടേതുള്‍പ്പെടെ പരാതികളുണ്ട്. പോലീസിന് കൊടുക്കാത്ത ആ പരാതികളൊക്കെ ഒന്ന് പൊടിതട്ടിയെടുക്ക്.

പീഡന കേസിലെ പ്രതികളും അയ്യപ്പന്‍റെ സ്വര്‍ണം മോഷ്ടിച്ചവരും സിപിഎമ്മിന് ഒപ്പം നില്‍ക്കുകയാണ്. അവര്‍ക്കെതിരേ ഒരു നടപടിയും ഇല്ല. ഈ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആയാലും കുഴപ്പമില്ല. ജനങ്ങള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും താരതമ്യം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

Tags : CPM Ayyappa's gold V.D. Satheesan Sabarimal Gold pali Congress LDF UDF

Recent News

Corehub Up