ബിജെപിക്കു കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ സമയമായെന്നു ജെ.പി. നദ്ദ
Monday, September 26, 2022 11:29 PM IST
തിരുവനന്തപുരം : കേരളത്തിൽ ബിജെപിയ്ക്കു മുന്നേറ്റമുണ്ടാക്കാൻ സമയമായി വരുന്നുവെന്നു പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. സംസ്ഥാനത്തു ശക്തമായ പാർട്ടി സംവിധാനമുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചതുപോലെ അധികാരത്തിലെത്താൻ സാധിച്ചിട്ടില്ല. ഇതിനു നമ്മൾക്കു കഴിയും. കേരളത്തിൽ അധികാരത്തിലെത്താൻ ബിജെപി ദേശീയ നേതൃത്വം ഒരു പ്രത്യേക കർമ പദ്ധതി തയാറാക്കായിട്ടുണ്ടെന്നും ഇതിനനുസരിച്ചു ഇവിടുത്തെ പാർട്ടി പ്രവർത്തിച്ചാൽ ഭരണം അകലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ജെ.പി. നദ്ദ.
രാജ്യത്തെ കർഷകർക്കും സ്ത്രീകൾക്കും കുട്ടികൾക്കും യുവജനങ്ങൾക്കും നിരവധി പദ്ധതികളാണു മോദി സർക്കാർ നടപ്പിലാക്കി വരുന്നത്. ഇത്തരം പദ്ധതികളുടെ ഗുണം കേരളത്തിലെ ജനങ്ങളിലെത്തിക്കാൻ ബിജെപി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണമെന്നും ജെ.പി. നദ്ദ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി. മുരളീധരൻ, നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, സി.കെ. പദ്മനാഭൻ, ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.