സ്വന്തം ലേഖകൻ
തിരുവനന്തപുരം: താൻ അഭിനയിച്ചതിൽ നിന്നും തികച്ചും വ്യത്യസ്ത വേഷമായ വേഷമാണ് ലൂയിസ് എന്ന സിനിമയിൽ ചെയ്യാനായതെന്നു നടൻ ഇന്ദ്രൻസ് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. തീയറ്ററുകളിൽ നിന്നും മോശമല്ലാത്ത പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ ലൂയിസിനെ ഇഷ്ടപ്പെടും. പുതിയ കാലഘട്ടത്തിലെ ഓണ്‍ലൈൻ പഠനത്തിന്റെ ദൂഷ്യവശങ്ങളെ വരച്ചുകാണിക്കുന്ന ചിത്രമാണ് ലൂയിസ്.
ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയാണ് ലൂയിസ്. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷന്റെ ബാനറിൽ ടി.ടി. എബ്രഹാം കൊട്ടുപള്ളിലാണ്.
ഇന്ദ്രൻസിനെ കൂടാതെ സായ്കുമാർ, ജോയി മാത്യൂ, മനോജ് കെ. ജയൻ, അശോകൻ, അജിത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ശശാങ്കൻ, രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരനിരകൾ ഈ ചിത്രത്തിൽ ഭാഗമായിട്ടുണ്ട്. ഷാബു ഉസ്മാനാണ് കഥ എഴുതി സംവിധാനം ചെയ്തരിക്കുന്നത്. തിരക്കഥ മനുഗോപാൽ. ക്യാമറ ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ ഷിബു ഗംഗാധരൻ, സംഗീതം ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന മനു മൻജിത്ത്. ആലാപനം നിത്യ മാമൻ, ശ്രേയ, ജാസി ഗിഫ്റ്റ്.
മുഖാമുഖം പരിപാടിയിൽ പ്രസ്ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും പങ്കെടുത്തു.