പടക്കം പൊട്ടിച്ച് ജനകീയ സമരസമിതി
Tuesday, December 6, 2022 11:31 PM IST
വിഴിഞ്ഞം : ഒന്നാം ഘട്ടസമരം അവസാനിച്ചതായ പ്രഖ്യാപനം വരുമ്പോഴും മുല്ലൂർ ശക്തമായ പോലീസ് കാവലിലായിരുന്നു. ഒരാഴ്ച മുൻപ് നടന്ന അനിഷ്ട സംഭവങ്ങൾക്ക് ശേഷം വിവിധ ജില്ലകളിൽ നിന്നെത്തിയ നൂറ് കണക്കിന് പോലീസ് ക്രമസമാധാന പാലനത്തിന് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയ തുറമുഖ അനുകൂലികളായ ജനകീയ സമരസമിതി പ്രവർത്തകരെ പോലീസ് നിയന്ത്രിച്ചു. ആകാശത്തേക്ക് പൂത്തിരി കത്തിച്ച നാട്ടുകാർക്ക് കർശന താക്കീതും നൽകി.
തുറമുഖത്തേക്കുള്ള റോഡിൽ ബാരിക്കേഡു വച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിജീവന സമര പന്തലിന് ഒരു ഭാഗം പോലീസ് വാനുകൾ നിരത്തിയും പ്രതിരോധം സൃഷ്ടിച്ചിരുന്നു. കൂടാതെ കാര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂമിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നു.