നിലന്പൂര്‍ ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം; നടപടികളുമായി അധികൃതര്‍
Sunday, March 24, 2024 4:55 AM IST
നിലമ്പൂര്‍: വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ ജലക്ഷാമം അനുഭവപ്പെടുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പരിഹാര നടപടികളുമായി ആശുപത്രി അധികൃതര്‍. ജില്ലാ ആശുപത്രിയില്‍ നിത്യേന രണ്ടു മുതല്‍ രണ്ടര ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമുണ്ട്. ജലക്ഷാമം കാരണം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്ന് സൂപ്രണ്ട് അറിയിച്ചു. ഓപ്പറേഷന്‍, ഡയാലിസിസ്, കിടത്തി ചികിത്സ അടക്കം എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

ജലക്ഷാമം നേരിടുന്നതിനും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനുമായി ആവശ്യത്തിനനുസരിച്ച് പണം ചെലവഴിച്ച് ടാങ്കറില്‍ വെള്ളം പുറത്തുനിന്നു ആശുപത്രിയിലേക്ക് കൊണ്ടുവരുന്നുണ്ട്. 5,000 ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള രണ്ടു ടാങ്കുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആശുപത്രിയോടു ചേര്‍ന്നുള്ള യുപി സ്കൂളിലെ കിണറ്റില്‍ നിന്ന് വെള്ളം ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കിണര്‍ റീച്ചാര്‍ജ് സംവിധാനം ആശുപത്രിയില്‍ ഒരുക്കിയതായും രണ്ടു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂഗര്‍ഭജല സംഭരണ ടാങ്ക് നിര്‍മിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്‍റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ വകയിരുത്തിയതായും സൂപ്രണ്ട് അറിയിച്ചു.