സിവില്‍ സര്‍വീസ്: ‘ക്രിയ’സംസ്ഥാനതല ടാലന്‍റ് എക്സാം മേയില്‍
Monday, March 25, 2024 12:46 AM IST
പെരിന്തല്‍മണ്ണ: സിവില്‍ സര്‍വീസിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും ഐഎഎസ് സ്വപ്നം കാണുന്ന കുട്ടികള്‍ക്ക് പ്രചോദനം നല്‍കാനും ’ക്രിയ’ പ്രൊജക്ടിന്‍റെ ആഭിമുഖ്യത്തില്‍ ടാലന്‍റ് എക്സാം നടത്തുന്നു. മേയ് 11നാണ് പരീക്ഷ.

കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാഡമി ഫോര്‍ സിവില്‍ സര്‍വീസസ് ചെയര്‍മാന്‍ നജീബ് കാന്തപുരം എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏഴാം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികള്‍ മുതല്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്നു വിഭാഗങ്ങളായാണ് പരീക്ഷ നടത്തുന്നത്. മികച്ച മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് സ്കോളര്‍ഷിപ്പുകളും ആകര്‍ഷണീയമായ സമ്മാനങ്ങളും നല്‍കും. ഐഎഎസ് ജൂണിയര്‍, ഫൗണ്ടേഷന്‍, ഫൗണ്ടേഷന്‍ പ്ലസ് കോഴ്സുകള്‍ ജൂലൈ ഒന്നിനു ആരംഭിക്കും. പെരിന്തല്‍മണ്ണ ക്രിയ സിവില്‍ സര്‍വീസ് അക്കാഡമി നിലവില്‍ ഐഎഎസ് ജൂണിയര്‍ കോഴ്സുകളും നടത്തി വരുന്നുണ്ട്. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ കുട്ടികള്‍ക്കു ഓണ്‍ലൈനായി കോഴ്സിന് ചേരാനാകും. കേരളത്തിനു പുറമേ ഗള്‍ഫ് രാജ്യങ്ങളിലെ കുട്ടികള്‍ക്കും സൗകര്യമൊരുക്കും. ഓരോ ക്ലാസിനും വ്യത്യസ്ത സിലബസായതിനാല്‍ ഏത് ക്ലാസില്‍ പഠിക്കുന്നവര്‍ക്കും വിവിധ തലങ്ങളിലുള്ള കോഴ്സില്‍ ചേരാനാകും.

എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായിക്കാന്‍ മെന്റര്‍മാരെയും അധ്യാപകരെയും ചുമതലപ്പെടുത്തും. ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകള്‍ക്കും ടെസ്റ്റുകള്‍ക്കും മെന്റര്‍മാര്‍ മേല്‍നോട്ടം വഹിക്കും. നിലവിലുള്ള സിവില്‍ സര്‍വീസ് സിലബസിന് പുറമേ ബേസിക് മാക്സും പേഴ്സണാലിറ്റി ഡെവലപ്മെന്‍റും ക്രിയേറ്റീവ് ഡെവലപ്മെന്‍റും കോഴ്സിന്‍റെ ഭാഗമായി നല്‍കും. പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക്

ഐ ഫോണും രണ്ടാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക് ഐ പാഡ്, മൂന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക് ഐ വാച്ചും സമ്മാനമായി നല്‍കും. ചെറുപ്രായത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് രംഗത്തേക്കുള്ള വഴിയൊരുക്കുകയും സിവില്‍ സര്‍വീസ് പരിശീലനം കൂടുതല്‍ ജനകീയമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക്: tthsp://krea.gl1.in/

ഫോണ്‍: 9645120577. വാര്‍ത്താ സമ്മേളനത്തില്‍ അക്കാഡമി സെക്രട്ടറി ഡോ. പി. ഉണ്ണീന്‍, സിഇഒ നീരജ് നെച്ചിക്കേത, ജനറല്‍ മാനേജര്‍ ശിഹാബ് കോക്കൂര്‍, അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ ഇര്‍ഷാദ് അലി, അക്കാഡമി മാനേജര്‍ മുഹമ്മദ് റോഷന്‍, ക്രിയ ജൂണിയര്‍ ഐഎഎസ് ബ്രാന്‍ഡ് അംബാസിഡര്‍ എ.എച്ച് മുഹമ്മദ് സിനാന്‍, അക്കാഡമി ഫാക്കല്‍റ്റി പി.പി. ഫൈസീര്‍, പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ഒ.പി. മുഹമ്മദ് ബാസില്‍ എന്നിവര്‍ പങ്കെടുത്തു.