മണ്ണിടിഞ്ഞ് ദേഹത്തു വീണു രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Tuesday, March 26, 2024 7:10 AM IST
എടക്കര: വഴിക്കടവില്‍ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് ദേഹത്ത് വീണു രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂത്തേടം കാരപ്പുറം സ്വദേശി വിഘ്നേഷ് (35), കാറ്റാടിയില്‍ താമസിക്കുന്ന ഗൂഢല്ലൂര്‍ സ്വദേശി മണി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ വഴിക്കടവ് കെട്ടുങ്ങലിലാണ് അപകടം. ജുമാമസ്ജിദിന് പിറകിലെ സ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നത്. അതിരുഭാഗത്ത് കരിങ്കല്‍ കെട്ട് നിര്‍മിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് നടത്തിയിരുന്നത്. ഇതിനിടെ മുകളില്‍ നിന്നുള്ള മണ്ണും കല്ലും തൊഴിലാളികള്‍ക്കു മേല്‍ പതിക്കുകയായിരുന്നു.

ഉടന്‍ സഹതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.