തെരഞ്ഞെടുപ്പ് ചൂടിൽ മലപ്പുറം ജില്ല;റാബിയയെ സന്ദര്‍ശിച്ച് നിവേദിത
Tuesday, March 26, 2024 7:11 AM IST
തിരൂരങ്ങാടി:സാക്ഷരത പ്രവര്‍ത്തക പദ്മശ്രീ കെ.ബി. റാബിയയെ സന്ദര്‍ശിച്ചു പൊന്നാനി ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്‍. ഇന്നലെ ഉച്ചയോടെയാണ് തിരൂരങ്ങാടിയിലെത്തിയ സ്ഥാനാര്‍ഥി കെ.ബി. റാബിയയെ സന്ദര്‍ശിച്ചത്.

പരിമിതികളെ ഇച്ഛാശക്തി കൊണ്ടു അതിജീവിച്ച് സാമൂഹിക, സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റാബിയയെ കണ്ടു സ്ഥാനാര്‍ഥി അനുഗ്രഹം തേടി. ആയിരങ്ങളെ അക്ഷരലോകത്തേക്ക് നയിച്ച റാബിയ സ്ത്രീ മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ ആശിര്‍വദിച്ചു. കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികളെ ബിജെപി മത്സര രംഗത്തിറക്കിയതില്‍ റാബിയ സന്തോഷം പ്രകടിപ്പിച്ചു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ അര്‍ഹമായ കൈകളിലാണ് പദ്മശ്രീ എത്തുന്നതെന്നു നിവേദിത ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ആദ്യകാല ബിജെപി പ്രവര്‍ത്തകന്‍ രാഘവനെ സന്ദര്‍ശിച്ചു. പരപ്പനങ്ങാടി ചിന്‍മയ നഗറില്‍ നടന്ന കുടുംബസംഗമത്തിലും അവര്‍ സംബന്ധിച്ചു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ച സി.പി. ചന്ദ്രനെ കുടുംബസംഗമത്തില്‍ ആദരിച്ചു. മുണ്ടിയന്‍കാവ്, കീഴ്ച്ചിറ, കോട്ടത്തറ എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു.

തുടര്‍ന്ന് കുന്നുംപുറത്ത് മുന്‍ കൗണ്‍സിലര്‍ അംബികയുടെ വീട്ടിലും അടിയന്തരാവസ്ഥയില്‍ പോലീസ് പീഡനമേറ്റ ഉള്ളരി വേലായുധന്‍റെ വീട്ടിലും കുടുംബ സംഗമം നടന്നു. പൊതുശ്മശാനവും ശുദ്ധജലവും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളിലൂന്നിയായിരുന്നു തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പ്രചാരണം. തിരൂരങ്ങാടി നഗരസഭയില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

മൈലിക്കലില്‍ ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനം വേണമെന്ന് കോടതി വിധി വന്നിട്ടുപോലും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്നു സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. ബിജെപി മണ്ഡലം പ്രസിഡന്‍റ് ശ്രീരാഗ് മോഹന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്‍റ് രമ്യലാലു, മഹിള മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ഷൈലജ, മണ്ഡലം വൈസ് പ്രസിഡന്‍റ് പ്രസന്ന ബൈജു, മുന്‍ കൗണ്‍സിലര്‍ അംബിക, എം.ശിവദാസ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

ബഹുജനറാലിയിലും കാമ്പസുകളിലും നിറഞ്ഞു വസീഫ്

മലപ്പുറം: മലപ്പുറത്ത് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന റാലിയില്‍ പങ്കെടുത്തായിരുന്നു മലപ്പുറം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. വസീഫ് ഇന്നലെ പ്രചാരണ ആരംഭിച്ചത്. രാവിലെ മലപ്പുറം മച്ചിങ്ങല്‍ ബൈപാസ് ജംഗ്ഷനിലായിരുന്നു ബഹുജന റാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വസീഫിന് പുറമെ വയനാട് മണ്ഡലം ലോക്സഭാ സ്ഥാനാര്‍ഥി ആനിരാജ, പൊന്നാനി മണ്ഡലം ലോക്സഭാ സ്ഥാനാര്‍ഥി കെ.എസ്. ഹംസ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ബഹുജന റാലിക്ക് ശേഷം സ്ഥാനാര്‍ഥി മണ്ഡലത്തിലെ പ്രാധാന കാമ്പുകളില്‍ സന്ദര്‍ശനം നടത്തി. മലപ്പുറം പ്രിയദര്‍ശിനി കോളജ്, മലപ്പുറം ഗവണ്‍മെന്‍റ് വുമണ്‍സ് കോളജ്, രാമപുരം ജെംസ് കോളജ്, കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളിലാണ് വസീഫ് സന്ദര്‍ശിച്ചത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അലി ശിഹാബ്, ജില്ലാ പ്രസിഡന്‍റ് കെ. ഹരിമോന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി. സ്നേഹ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സാദിഖ് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

ആവേശം വിതറി വേങ്ങരയില്‍ ഇ.ടി.യുടെ മൂന്നാംഘട്ട പര്യടനം

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ വേങ്ങര മണ്ഡലം മൂന്നാംഘട്ട പര്യടനം ആവേശമായി.

കഴിഞ്ഞ ദിവസത്തെപ്പോലെ കുടുംബ സംഗമങ്ങളിലാണ് കൂടുതലും പങ്കെടുത്തത്. രാവിലെ വേങ്ങര യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടെയാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് സുബൈദ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വേങ്ങര, പറപ്പൂര്‍ പഞ്ചായത്ത് വനിതാ സംഗമം നടന്നു. ഇ.കെ. പടി അല്‍ജസീറ ഓഡിറ്റോറിയം, കണ്ണമംഗലം, എ.ആര്‍. നഗര്‍ പഞ്ചായത്ത് വനിതാ സംഗമത്തിലും പങ്കെടുത്ത് വേങ്ങര മലബാര്‍ കോളജില്‍ സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. ഉച്ചക്ക് 12ന് ഒതുക്കുങ്ങല്‍ തവക്കല്‍ ഓഡിറ്റോറിയം, ഊരകം, ഒതുക്കുങ്ങല്‍ പഞ്ചായത്ത് വനിതാ സംഗമത്തിലും പങ്കെടുത്തു. തുടര്‍ന്ന് കോട്ടക്കല്‍, ഫാറൂഖ് കോളജ്, ബിഎഡ് കോളജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. കോളജുകളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. മണ്ഡലം യുഡിഎഫ് നേതാക്കള്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ഇന്നു വള്ളിക്കുന്ന് മണ്ഡലത്തിലാണ് പര്യടനം.