വേനല്‍ രൂക്ഷം; ചാലിയാറില്‍ നീരൊഴുക്കു നിലച്ചു
Wednesday, March 27, 2024 5:41 AM IST
നിലമ്പൂര്‍: വേനല്‍ മഴ ലഭിക്കാതെ കടുത്ത വേനല്‍ തുടരുന്നതോടെ നിലമ്പൂര്‍ മേഖലയിലെ പ്രധാന ജലസ്രോതസായ ചാലിയാര്‍ പുഴ മെലിഞ്ഞുണങ്ങുന്നു. ഇതോടെ കുടിവെള്ളത്തിനും ജലസേചനത്തിനും കൃഷിക്കുമായി ചാലിയാറിനെ ആശ്രയിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായി.

വിവിധ പദ്ധതികള്‍ക്കും വെള്ളത്തിന്‍റെ ക്ഷാമം തിരിച്ചടിയാകുന്നു. വയനാടന്‍ മലനിരകളില്‍ നിന്നും താഴ്വാരങ്ങളില്‍ നിന്നും ഉത്ഭവിച്ച് മുണ്ടേരി മലനിരകളിലൂടെ ഒഴുകിയെത്തുന്ന ചാലിയാര്‍ ഫറൂഖിലെത്തി കടലില്‍ ചേരുന്നതു വരെ തീരങ്ങളിലെ നൂറുക്കണക്കിന് ജനങ്ങള്‍ക്കാണ് ആശ്രയമേകുന്നത്.

മലയോരത്തെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നതും ചാലിയാറിനെ തന്നെ. ഒരു ഡസനിലേറെ പോഷക നദികളും ചാലിയാറിലേക്കൊഴുകിയെത്തുന്നുണ്ട്.

കുടിവെള്ളത്തിനും കൃഷികള്‍ക്കുമായി നിരവധി കര്‍ഷകരും പൊതുജനങ്ങളും ചാലിയാറിനെ ആശ്രയിക്കുന്നുണ്ട്. വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ ചാലിയാറിലെ ജല നിരപ്പ് കുറഞ്ഞതോടെ പുഴയെ ആശ്രയിക്കുന്ന പല പദ്ധതികളിലും വെള്ളമില്ലാത്തതിനാല്‍ ലക്ഷ്യം കാണുന്നില്ല.

നിലമ്പൂരില്‍ തന്നെയുള്ള ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ പ്രദേശത്തും ജലനിരപ്പ് ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിക്കുപയോഗിക്കുന്നതിന് പുറമെ വീടുകളിലെ കിണറുകള്‍ നിറയുന്നതും ചാലിയാറിലെ ജല സാമിപ്യം കൊണ്ടാണ്. വേനലില്‍ ഏക്കര്‍ കണക്കിന് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യാറുള്ളത്. തെങ്ങിനും കമുകിനും മറ്റ് ജലം ആവശ്യമായ വിളകള്‍ക്കും നനയ്ക്കാനുള്ള വെള്ളം ഇപ്പോള്‍ ചാലിയാറില്‍ നിന്നെടുക്കുന്നതിനും നിയന്ത്രണമുണ്ട്.

കിണറുകളില്‍ വെള്ളം കുറഞ്ഞതോടെ അലക്കാനും കഴുകാനും മറ്റുമുള്ളവര്‍ ഏറെ ദൂരം നടന്നാണ് പുഴയിലെത്തുന്നത്. അതിന് പുറമെ സാമൂഹിക വിരുദ്ധര്‍ ചാലിയാറിനെ മലിനമാക്കുന്നതും പുഴയെ ആശ്രയിക്കുന്നവര്‍ക്ക് ദുരിതമുണ്ടാക്കുന്നുണ്ട്.