അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പത്താംപൂരം ജനനിബിഡം
Wednesday, March 27, 2024 5:41 AM IST
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ പത്താംപൂരം ദിനമായ ഇന്നലെ വന്‍തിരക്കനുഭവപ്പെട്ടു. പതിവു ചടങ്ങുകളോടെ പള്ളിവേട്ട നടന്നു. പള്ളിവേട്ട എഴുന്നള്ളത്തില്‍ പങ്കെടുക്കാന്‍ വന്‍ തിരക്കാണ് ക്ഷേത്രനഗരിയില്‍ കാണപ്പെട്ടത്.

പരിയാപുരം റോഡിലുള്ള വേട്ടേക്കരന്‍ കാവിലാണ് പള്ളിവേട്ട ചടങ്ങ് നടന്നത്. വൈകീട്ട് അഞ്ചു മണിയോടെ ഒറ്റ ചെണ്ടയുടെ അകമ്പടിയോടെ അഞ്ച് ഗജവീരന്‍മാരെ അണിനിരത്തി തെക്കെ നടയിറങ്ങി ദേശീയപാത മുറിച്ചു കടന്നാണ് എഴുന്നള്ളത്ത് വേട്ടേക്കരന്‍ കാവില്‍ നടന്നത്.

വേട്ടേക്കരന്‍കാവില്‍ പൂജകള്‍ക്ക് ശേഷം തിരുമാന്ധാംകുന്ന് ദേവസ്വം ട്രസ്റ്റി വള്ളുവക്കോനാതിരി രണ്ടാംസ്ഥാനി കടന്നമണ്ണ കോവിലകം രാജരാജന്‍രാജ വരിക്ക ചക്കയ്ക്ക് അമ്പ് എയ്ത് പള്ളിവേട്ട ചടങ്ങ് നിര്‍വഹിച്ചു.

തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള മടക്ക എഴുന്നള്ളത്തില്‍ പരിയാപുരം റോഡില്‍ കുനിശേരി ചന്ദ്രന്‍, അയിലൂര്‍ അനന്തനാരായണന്‍ എന്നിവരുടെ പഞ്ചവാദ്യവും അരങ്ങേറി. വൈകിട്ട് വടക്കേ നടയില്‍ ബലിക്കല്‍ പുരയില്‍ ദീപാരാധനക്ക് ശേഷം കൊടിയിറക്കവും വെടിക്കെട്ടും നടന്നു.

രാത്രി കൊട്ടിക്കയറ്റശേഷം ശ്രീഭൂതബലിയും കളംപാട്ടിന് ശേഷം പള്ളിക്കുറുപ്പു ചടങ്ങുകളും നടന്നു. ഇന്നലെ രാവിലെ കൊട്ടിക്കയറ്റശേഷം ക്ഷേത്രമുറ്റത്ത് പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം അരങ്ങേറി.

നൂറുക്കണക്കിനാളുകളാണ് പഞ്ചാരിമേളം ആസ്വദിക്കാനെത്തിയത്. ഉച്ചക്ക് നടന്ന ദേവസ്വത്തിന്‍റെ അന്നദാനത്തില്‍ 15000 പേര്‍ പങ്കെടുത്തതായി ദേവസ്വം അധികൃതര്‍ പറഞ്ഞു.