ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; ഏപ്രില്‍ നാലു വരെ പത്രിക നല്‍കാം
Thursday, March 28, 2024 5:38 AM IST
മലപ്പുറം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നു പുറത്തിറക്കും. മലപ്പുറം ജില്ലയില്‍ മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് അതത് വരണാധികാരികള്‍ രാവിലെ പ്രസിദ്ധീകരിക്കും. ഇന്നു രാവിലെ 11 മുതല്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു തുടങ്ങും.

ബന്ധപ്പെട്ട മണ്ഡലത്തിന്‍റെ വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിന്‍റെ വരണാധികാരി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠനാണ് പൊന്നാനി മണ്ഡലത്തിന്‍റെ വരണാധികാരി.

മലപ്പുറം മണ്ഡലത്തിനായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) നെയും പൊന്നാനി മണ്ഡലത്തിനായി ജില്ലാ രജിസ്ട്രാറെയും പത്രിക സ്വീകരിക്കാന്‍ അധികാരമുള്ള ഉപവരണാധികാരികളായി നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങള്‍ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. ഇവിടെ വയനാട് ജില്ലാ കളക്ടറാണ് വരണാധികാരി.

ഇന്നു മുതല്‍ ഏപ്രില്‍ നാലു വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ പത്രിക സ്വീകരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളിലായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയതികളില്‍ പത്രിക സ്വീകരിക്കില്ല.

പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചു രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ടു വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുതല്‍ ചിഹ്നം അനുവദിക്കും. തുടര്‍ന്ന് ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. അഞ്ച് പേര്‍ക്ക് മാത്രമാണ് പത്രിക സമര്‍പ്പിക്കുന്ന സമയത്ത് വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിക്കുക. വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ ചുറ്റളവില്‍ മൂന്നു വാഹനങ്ങള്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കേസ് സംബന്ധിച്ച വിവരം സ്ഥാനാര്‍ഥി സ്വന്തം നിലയില്‍ മാധ്യമങ്ങളിലൂടെ മൂന്നു തവണ പ്രസിദ്ധപ്പെടുത്തേണ്ടതും ഇലക്ഷന്‍ കമ്മീഷനെ അറിയിക്കേണ്ടതുമാണ്. ഇതിന് പുറമെ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തണം.

കണക്ക് വേണം..

പത്രിക സമര്‍പ്പണത്തിന് തലേദിവസം മുമ്പായി സ്ഥാനാര്‍ഥി സ്വന്തം പേരിലോ സ്ഥാനാര്‍ഥിയുടെയും ഏജന്‍റിന്‍റെയും കൂട്ടായ പേരിലോ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വരുന്ന എല്ലാ പണമിടപാടുകള്‍ക്കും ഈ അക്കൗണ്ടാണ് ഉപയോഗിക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പരമാവധി 95 ലക്ഷം രൂപയാണ് ചെലവഴിക്കാന്‍ സാധിക്കുക.

ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായി രസീതുകളും വൗച്ചറുകളും സൂക്ഷിക്കുകയും ഓരോ ദിവസത്തെയും കണക്കുകള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കൂടാതെ വരണാധികാരി ആവശ്യപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ ഹാജരാക്കേണ്ടതുമാണ്. ഇത്തരത്തില്‍ കണക്കുകള്‍ ബോധിപ്പിക്കാതിരിക്കുന്നവര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 10 പ്രകാരം നടപടി സ്വീകരിക്കും.

പ്രചാരണവുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, നോട്ടീസുകള്‍ എന്നിവയില്‍ പ്രിന്‍റര്‍, പ്രസാധകര്‍, എന്നിവരുടെ പേരുകള്‍ കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. പ്രചാരണ വാഹനത്തിന് കൃത്യമായി പെര്‍മിറ്റ് ഉണ്ടായിരിക്കുകയും പെര്‍മിറ്റ് സംബന്ധിച്ച വിവരം വാഹനത്തിന്‍റെ ഗ്ലാസില്‍ പതിപ്പിക്കേണ്ടതുമാണ്.