കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവും പരിക്കേറ്റ ഭര്‍ത്താവിനെയും വാഹന സൗകര്യമുള്ളിടത്ത് എത്തിച്ചത് അതിസാഹസികമായി
Friday, March 29, 2024 4:41 AM IST
നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വയനാട് പരപ്പന്‍പാറ ആദിവാസി കോളനിയിലെ മിനിയുടെ മൃതദേഹവും പരിക്ക് പറ്റിയ ഭര്‍ത്താവ് സുരേഷിനേയും ഉള്‍വനത്തില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ അധികൃതര്‍.

തുടര്‍ന്ന് വനത്തിലൂടെ മുണ്ടേരിയിലെത്തിച്ച് നിലമ്പൂര്‍ വഴി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു. വനത്തിനുള്ളില്‍ നിന്ന് മൃതദേഹം വയനാട്ടിലേക്ക് കൊണ്ടു പോകണമെങ്കില്‍ 90 ഡിഗ്രി ചരിഞ്ഞ പ്രതലത്തിലൂടെ ഏഴ് കിലോമീറ്ററോളം മുകളിലേക്ക് കയറ്റണം.

പ്രായോഗികമായി ഇത് ബുദ്ധിമുട്ടായതിനാലാണ് മൃതദേഹം മുണ്ടേരി വനത്തിലൂടെ നിലമ്പൂര്‍ മേഖലയിലെത്തിക്കാന്‍ ശ്രമിച്ചത്. ആദ്യം മൃതദേഹം വയനാട്ടിലേക്ക് തന്നെ കൊണ്ടുപോകുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും മൃതദേഹം ചുമന്ന് കയറ്റം കയറ്റാനുള്ള ബുദ്ധിമുട്ടുകാരണം തീരുമാനം മാറ്റുകയായിരുന്നു.

മാത്രമല്ല ആശുപത്രി സൗകര്യങ്ങളും നിലമ്പൂര്‍ മേഖലയില്‍ കൂടുതലുള്ളത് പരിക്ക് പറ്റിയ സുരേഷിനേയും നിലമ്പൂരിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമാണ് സുരേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് പരിക്ക് പറ്റിയ സുരേഷിനെ ആദ്യവും പിന്നീട് മിനിയുടെ മൃതദേഹവും മഞ്ചല്‍ കെട്ടി വനത്തിലൂടെ മൂന്ന് കിലോമീറ്റര്‍ ചുമന്നാണ് മലപ്പുറം ജില്ലയുടെ അതിര്‍ത്തിക്കുള്ളിലുള്ള കുമ്പളപ്പാറ ആദിവാസി കോളനിയിൽ എത്തിച്ചത്.

തുടര്‍ന്ന് നാലര കിലോമീറ്റര്‍ ദൂരെയുള്ള വാണിയമ്പുഴ ആദിവാസി കോളനിയിലെത്തിക്കുകയായിരുന്നു. വാണിയമ്പുഴ കോളനിയിലേക്കുള്ള വഴികളും ദുര്‍ഘടം പിടിച്ചതാണ്. പല സഥലത്തും പാറക്കെട്ടുകള്‍ താണ്ടിവേണം പോകാന്‍. വേനലായതിനാല്‍ വാണിയമ്പുഴയില്‍ വെള്ളം കുറവായത് യാത്ര എളുപ്പമാക്കി.

മുണ്ടേരി ഫാമിന് അക്കരെയുള്ള ഇരുട്ടുകുത്തി കോളനിയില്‍ നിന്ന് വാണിയമ്പുഴ വരെ കോണ്‍ക്രീറ്റ് റോഡുള്ളതിനാല്‍ വനം വകുപ്പിന്‍റെ വാഹനം ഉപയോഗിച്ചാണ് വാണിയമ്പുഴയിൽ നിന്ന് ഇരുട്ടുകുത്തിയില്‍ മൃതദേഹവും സുരേഷിനേയും എത്തിച്ചത്.അവിടെ നിന്ന് മുണ്ടേരിയിലെത്തിച്ചാണ് ആംബുലന്‍സില്‍ കയറ്റി നിലമ്പൂരും മഞ്ചേരിയിലുമെത്തിച്ചത്.

വയനാട് ജില്ലയിലെ പരപ്പന്‍പാറ ആദിവാസി കോളനി ചാലിയാറിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പ്രളയകാലത്തും മറ്റും ചാലിയാറില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഇവിടെയുള്ള കുടുംബങ്ങളോട് സ്ഥിരമായി മാറി താമസിക്കാന്‍ വനംവകുപ്പും വയനാട് ഐടിഡിപി. അധികൃതരും ആവശ്യപ്പെട്ടിരുന്നെങ്കിലും ആദിവാസികള്‍ വഴങ്ങിയിരുന്നില്ല.

പ്രതിസന്ധികളുണ്ടാകുമ്പോള്‍ തത്കാലം സമീപത്തെ കുന്നിന്‍മുകളിലേക്ക് മാറുമെങ്കിലും വീണ്ടും ഇവിടെതന്നെ വന്ന് താമസിക്കുന്നതാണ് ഇവരുടെ രീതി. കുറഞ്ഞ കുടുംബങ്ങള്‍ മാത്രമാണ് പരപ്പന്‍പാറയിലുള്ളതെന്ന് ട്രൈബല്‍ വകുപ്പധികൃതര്‍ പറഞ്ഞു.