മലയോര ഹൈവേ റോഡിൽ നോക്കുകുത്തിയായി അറുപതോളം ഇലക്ട്രിക് പോസ്റ്റുകൾ
Sunday, April 21, 2024 4:59 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി- ചക്കിട്ടപ്പാറ- ചെമ്പ്ര മലയോര ഹൈവേ നിർമാണം തുടങ്ങിയെങ്കിലും പാതയോരത്ത് ഒരു വർഷത്തിലധികമായി നോക്കു കുത്തിയായി നിൽക്കുന്ന അറുപതോളം ഇലക്ട്രിക് പോസ്റ്റുകൾ പിഴുതു മാറ്റാത്തത് പ്രശ്നമാകുന്നു. ഇത് നീക്കാതെ റോഡ് നിർമാണം നടത്താനാവുകയില്ല.

പെരുവണ്ണാമൂഴിയിൽ സ്ഥാപിച്ച ആറ് മെഗാവാട്ട് നിലയത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചക്കിട്ടപാറ സബ്സ്റ്റേഷനിൽ എത്തിക്കുന്നതിനാണ് പോസ്റ്റുകൾ സ്ഥാപിച്ചത്. പോസ്റ്റിൽ സ്ഥാപിക്കാൻ കമ്പി എത്തിച്ചെങ്കിലും ഉപയോഗപ്പെടുത്തിയില്ല. പിന്നീട് വൈദ്യുതി കൊണ്ടു വരുന്നത് അണ്ടർ കേബിൾ വഴിയാക്കി.

ലക്ഷങ്ങൾ ഇതിനായും ചെലവഴിച്ചു. ഇതിലും ജനം ദുരിതമനുഭവിച്ചു. ഹൈവേ നിർമാണത്തിന്‍റെ ആദ്യ ഘട്ടത്തിൽ കലുങ്കുകളുടെ നിർമാണമാണു ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഡ്രെയിനേജും റോഡും നിർമിക്കണമെങ്കിൽ പോസ്റ്റുകൾ മാറ്റിയെ മതിയാവൂ. ഇതിന്‍റെ ചെലവ് സർക്കാർ ഖജനാവിൽ നിന്നെടുക്കാതെ ആസൂത്രണമില്ലാതെ പദ്ധതി നടപ്പാക്കിയ ഉദ്യോഗസ്ഥരിൽ നിന്നു ഈടാക്കണമെന്നു നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു..