വടകരയിലെ അശ്ലീല പ്രചാരണത്തിനെതിരേ വോട്ടർമാർ മറുപടി നൽകും: എൽഡിഎഫ്
Tuesday, April 23, 2024 7:02 AM IST
വടകര: സ്വന്തം രാഷ്ട്രീയ പാപ്പരത്തം മറച്ചുവയ്ക്കാനായി അശ്ലീല പ്രചാരണവും വർഗീയ പ്രചാരണവും നടത്തുന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരേ വടകരയിലെ വോട്ടർമാർ കനത്ത മറുപടി നൽകുമെന്ന് എൽഡിഎഫ് വടകര പാർലമെന്‍റ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് എം.കെ. ഭാസ്കരൻ, സെക്രട്ടറി വത്സൻ പനോളി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരേ ബോധപൂർവം നടത്തിയ സൈബർ പ്രചാരത്തിനെതിരേ എൽഡിഎഫ് നിയമനടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളെ നിയമ നടപടിക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയുമാണ്.

കെ.കെ. ശൈലജയുടെ ചീഫ് ഇലക്‌‍ഷൻ ഏജന്‍റ് വത്സൻ പനോളി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പേരാന്പ്ര പോലീസ് സ്റ്റേഷനിൽ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തതുമായി ബന്ധപ്പെട്ട് സൽമാൻ വാളൂർ എന്ന ആൾക്കെതിരേ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

ലൈംഗീക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചതിനെതിരേ വടകര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം മിൻഹാജ് കെ.എം. പാലോളി എന്ന വ്യക്തിക്കെതിരേയും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി ഷാഫിക്ക് വേണ്ടി അശ്ലീല പ്രചാരണം നടത്തിയതിനെതിരേ ബാലുശേരി പോലീസ് സ്റ്റേഷനിൽ ബാലുശേരി പഞ്ചായത്തംഗമായ ഹരീഷ് നന്ദനത്തിന്‍റെ പേരിലും കേസെടുത്തിട്ടുണ്ട്.

പേരാന്പ്ര പോലീസ് സ്റ്റേഷനിൽ ഷഫീഖ് വാലിയക്കോടിനെതിരേയും, വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സത്യംപ്രൊഫൈലിനെതിരേയും നിയമ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥിയുടെ അധാർമികവും നിയമവിരുദ്ധവുമായ നടപടിക്കെതിരേ നിരവധി കേസുകൾ നിലവിലിരിക്കെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വക്കീൽ നോട്ടീസ് അയച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് തനിക്കെതിരായ ജനരോക്ഷം മറികടക്കുന്നതിനായി ഷാഫി പറന്പിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും എൽഡിഎഫ് ആരോപിച്ചു.