വോട്ടെടുപ്പ് ദിവസവും ബൈപാസ് വിഷയത്തിലെ പ്രതിഷേധം തുടരും
Friday, April 26, 2024 5:58 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസിന് ഭൂമി വിട്ട് നല്‍കി 30 വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ഇല്ലാത്തതിന്‍റെ പേരിലുള്ള വോട്ട് ബഹിഷ്‌കരണത്തില്‍ ഉറച്ച് 257 കുടുംബങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുക്കട്ട മുതല്‍ വെളിയംതോട് വരെയുള്ള ഭാഗങ്ങളിലായി നിലമ്പൂര്‍ ബൈപാസിന് സ്ഥലം വിട്ടു നല്‍കിയവരാണ് നഷ്ടപരിഹാരം നല്‍കണമെന്ന തങ്ങളുടെ ആവശ്യം അധികൃതര്‍ ഇതുവരെ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് ബൈപാസ് കൂട്ടായ്മ ചെയര്‍മാന്‍ ഉമ്മര്‍ അയ്യാര്‍പൊയില്‍ പറഞ്ഞു.

257 കുടുംബങ്ങളിലായി 1500 വോട്ടര്‍മാരുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ മാത്രമാണ് വോട്ട് ചോദിച്ച് എത്തിയത്. പ്രതിഷേധം ഭയന്ന് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളോ സ്ഥാനാര്‍ഥികളോ വോട്ട് ചോദിച്ച് എത്തിയില്ലെന്നും ഉമ്മര്‍ പറഞ്ഞു.

1994ല്‍ ആണ് നിലമ്പൂരിന്‍റെ വികസനത്തിനായി ബൈപാസ് റോഡിന് ഇവര്‍ സ്ഥലം വിട്ടു നല്‍കിയത്. ഇതോടെ സ്വന്തം ഭൂമിയില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ നടപടി എടുക്കാമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വാഗ്ദാനം നല്‍കിയിട്ടും ഇവര്‍ക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല.

ഏതു സമയവും നിലംപൊത്താവുന്ന വീടുകളിലാണ് ഇവര്‍ അന്തിയുറങ്ങുന്നത്. ബൈപാസിനായി സ്ഥലം ഏറ്റെടുത്തതോടെ ഇവര്‍ക്ക് സ്വന്തം വീടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ പോലും കഴിയില്ല. സ്ഥലം ഈട് നല്‍കി ബാങ്ക് വായ്പകള്‍ എടുക്കാനും കഴിയില്ല. മാത്രമല്ല, ഒരു സര്‍ക്കാര്‍ ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുകയുമില്ല.

2016ല്‍ നിലമ്പൂര്‍ ബൈപാസിന്‍റെ നിര്‍മാണം തുടങ്ങിയെങ്കിലും ഇതുവരെ ചക്കാലക്കുത്ത് വരെയുള്ള സ്ഥലം ഉടമകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.

നിലമ്പൂര്‍ ജ്യോതിപ്പടി മുതല്‍ വെളിയംതോട് വരെയുള്ള ആറു കിലോമീറ്റര്‍ ബൈപാസ് റോഡിന് സ്ഥലം വിട്ടു നല്‍കിയവരില്‍ ഉള്‍പ്പെട്ടതാണ് ഈ 257 കുടുംബങ്ങള്‍. ഇക്കുറി വോട്ട് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂര്‍ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ ഉള്‍പ്പെടെ 10 ബോര്‍ഡുകള്‍ ബൈപാസ് കൂട്ടായ്മയുടെ പേരില്‍ സ്ഥാപിച്ചിരുന്നു.