തൊഴിലാളികളുടെ പിന്തുണ തേടി ആന്‍റോ ആന്‍റണി
Friday, April 19, 2024 1:02 AM IST
അടൂർ: യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി അടൂർ മണ്ഡലത്തിൽ പര്യടനം നടത്തി. കടമ്പനാട് ബഥാന്യ കശുവണ്ടി കമ്പനിയിൽ എത്തിയ അദ്ദേഹം തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചു.തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു.

അധ്വാനിക്കുന്ന അമ്മമാരോട് ബഹുമാനം കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വനിതകൾക്ക് അഞ്ച് വാഗ്ദാനങ്ങൾ നൽകിയിട്ടുള്ളത്. അതിലൊന്ന് പ്രതിവർഷം വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകും എന്നതാണ്. നരേന്ദ്രമോദി പറയുന്ന പോലെ ഉള്ള വാഗ്ദാനം അല്ല ഇതെന്നും ആന്‍റോ പറഞ്ഞു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയതെന്നും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത് കോൺഗ്രസ് ഗവൺമെന്‍റാണെന്നും ആന്‍റോ ചൂണ്ടിക്കാട്ടി. പെൻഷൻ ആരുടെയും ഔദാര്യമല്ല അത് അവകാശം ആണ്.

ഉമ്മൻചാണ്ടി സർക്കാരാണ് പെൻഷൻ പദ്ധതികൾ കൊണ്ടുവരികയും അതിന്‍റെ തുക കാലക്രമേണ വർധിപ്പിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.