ജനക്ഷേമ ഭരണത്തിന് എൽഡിഎഫ് പ്രതിജ്ഞാബദ്ധം: തോമസ് ഐസക്
Friday, April 19, 2024 1:02 AM IST
മല്ലപ്പള്ളി: ഏതു പ്രതിസന്ധിയിലും ജനങ്ങളെ മറന്നുകൊണ്ട് എൽഡിഎഫ് ഭരിച്ചിട്ടില്ലെന്ന് തോമസ് ഐസക്. മല്ലപ്പള്ളി മണ്ഡലത്തിൽ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കു മെച്ചപ്പെട്ട വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയപ്പോഴെല്ലാം അതു നടപ്പാക്കിയവരാണ് ഇടതു സർക്കാരുകൾ. ജനക്ഷേമകരമായ പല പദ്ധതികൾക്കും നാടിന്‍റെ വികസനത്തിനുതകുന്ന സംരംഭങ്ങൾക്കും ഇടത് ജനപ്രതിനിധികൾ മുന്നിട്ടിറങ്ങുക തന്നെ ചെയ്യുമെന്നും എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ഐസക് പറഞ്ഞു.

കുന്നന്താനം പഞ്ചായത്തിലെ മുക്കട കോളനിയിൽനിന്ന് ആരംഭിച്ച സ്വീകരണപര്യടനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കവിയൂർ, കല്ലൂപ്പാറ , മല്ലപ്പള്ളി, ആനിക്കാട് , പുറമറ്റം, പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി വൈകുന്നേരം പുറമറ്റം ജംഗ്ഷനിൽ സമാപിച്ചു.

പൂക്കളും പുസ്തകങ്ങളും നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ മാത്യു ടി. തോമസ് എംഎൽഎ, ആർ. സനൽകുമാർ, അലക്സ് കണ്ണമല , ബിനു വർഗീസ്, ഫ്രാൻസിസ്‌ വി. ആന്‍റണി, കെ.ജി. രതീഷ് കുമാർ. എബി കോശി തുടങ്ങിയവർ പ്രസംഗിച്ചു.