പെരുന്തേനരുവി വൈദ്യുത പദ്ധതി പാളി
Friday, April 19, 2024 1:02 AM IST
ടൂറിസം സാധ്യതകളും ഇല്ലാതാക്കി

റാന്നി: പ്രകൃതിരമണീയമായ പെരുന്തേനരുവിയുടെ നൈസർഗിക ഭാവം തകർത്തും മനോഹരമായ നാവീണരുവിയെ ഇല്ലാതാക്കിയും പമ്പാ നദിയിൽ നിർമിച്ച മിനിജലവൈദ്യുത പദ്ധതി ലക്ഷ്യം കൈവരിച്ചില്ല. പന്പാനദിയിൽ തടയണ നിർമിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത പദ്ധതിയിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾപോലും ഉത്പാദനം നടക്കുന്നില്ല. കോടികൾ ചെലവഴിച്ചു നിർമിച്ച പദ്ധതി വൈദ്യുതിബോർഡിനു ബാധ്യതയായി മാറുന്നു.

മൂന്ന് മെഗാവാട്ടിന്‍റെ വീതം രണ്ട് ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനുവേണ്ടി സ്ഥാപിച്ചിരിക്കുന്നത്. 2017ൽ സ്ഥാപിതമായ പദ്ധതിയിൽ തുടക്കകാലത്തു മാത്രമാണ് ആറ് മെഗാവാട്ട് ഉത്പാദനം നടന്നത്. കോൺക്രീറ്റ് ഭൂഗുരുത്വ അണയാണ് പവർ ഹൗസിലേക്കുള്ളത്. ഇതിന് 35.9 അടി ഉയരവും 746 അടി നീളവും ഉണ്ട്.

മഴക്കാലത്ത് പദ്ധതിയുടെ മിനിഡാമിൽ മണലും ചെളിയും അടിയുന്നതുമൂലം ജലസംഭരണം വേണ്ടത്ര അളവിൽ ഉണ്ടാവുന്നില്ല. കനാലിലും മിനിഡാമിലും അടിയുന്ന മണലും ചെളിയും യഥാസമയം നീക്കം ചെയ്യുന്നതിന് കഴിയാത്തതാണ് പദ്ധതി നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ കാരണം. വല്ലപ്പോഴും ചെളിയും മണലും നീക്കിക്കളയാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വീണ്ടും അടുത്ത മഴയിൽ ഇത് നദിയിലേക്കുതന്നെ ഒലിച്ചെത്തും.

ഡാമിന് സംഭരണശേഷി തീർത്തും കുറവായതിനാൽ മഴക്കാലത്ത് എത്തുന്ന വെള്ളം ഏറെയും നഷ്ടപ്പെടുകയാണ്. ഇതോടെ വൈദ്യുതി വിറ്റ് പദ്ധതിയുടെ നഷ്ടം നികത്താമെന്ന കണക്കുകൂട്ടലും പാളി. വേനൽക്കാലത്ത് സംഭരണിയിൽ വെള്ളമില്ലാത്തതിന്‍റെ പേരിൽ ഉത്പാദനം നിർത്തിവയ്ക്കും. വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ കിണറും വറ്റി.

അരുവിയുടെ താഴെഭാഗത്ത് പാറ തുരന്നാണ് പദ്ധതിക്കുവേണ്ടി കിണർ നിർമിച്ചിട്ടുള്ളത്. മുന്പ് ജലസന്പുഷ്ടമായിരുന്ന നദിയിലെ കിണറ്റിൽനിന്നു പദ്ധതിക്കാവശ്യമായ വെള്ളം ലഭിച്ചിരുന്നു. ഡാമിനു മുകളിലായി എരുമേലി പദ്ധതിക്കുവേണ്ടി കിണർ നിർമിച്ച് പന്പിംഗ് നടക്കുന്നുമുണ്ട്.

ടൂറിസം പദ്ധതികളും നടപ്പായില്ല

പന്പാ നദിക്കു കുറുകെയുള്ള മിനി ഡാം വിനോദസഞ്ചാര സാധ്യതകൂടി കണ്ട് നിർമിച്ചതാണ്. ഷട്ടറുകളില്ലാത്ത ഡാം കവിഞ്ഞ് പുറത്തേക്ക് വെള്ളം ഒഴുകുന്ന രീതിയിലായിരുന്നു നിർമാണം.
ഡാമിൽ സഞ്ചാരികൾക്കായി ബോട്ടിംഗ്, നദിക്കു കുറുകെ നടപ്പാലം, സഞ്ചാരികളെ ആകർഷിക്കാൻ വിശാലമായ പൂന്തോട്ടം, ഹോട്ടലുകൾ, താമസ സൗകര്യം എന്നിവയൊക്കെ പദ്ധതിയുടെ രൂപരേഖയിലുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.

ഒരു ഭക്ഷണശാലയും കുട്ടികൾക്കായി ചെറിയൊരു പാർക്കും മാത്രമാണ് ആരംഭിച്ചത്. ഡാം വന്നതോടെ വെള്ളച്ചാട്ടം ഇല്ലാതായപ്പോൾ വൈദ്യുതി ഉത്പാദനശേഷം വെള്ളം തിരികെ വെള്ളച്ചാട്ടത്തിലേക്ക് എത്തിക്കുമെന്ന പ്രഖ്യാപനം വന്നു. എന്നാൽ ഇതും നടപ്പായില്ല.

പ്രതാപം നഷ്ടപ്പെട്ട് പെരുന്തേനരുവി

പാറയിടുക്കുകളിലൂടെയുള്ള മനോഹരമായ വെള്ളച്ചാട്ടമായിരുന്നു പെരുന്തേനരുവിയുടെ പ്രത്യേകത. ഇന്നിപ്പോൾ മഴക്കാലത്തു മാത്രമായി പെരുന്തേനരുവിയിലെ വെള്ളമൊഴുക്ക് പരിമിതപ്പെട്ടു. ഡാം വന്നതോടെ വെള്ളം മുകളിൽ തടയപ്പെട്ടു. താഴേക്ക് ഒഴുക്ക് നിലച്ച് പ്രതാപം നശിച്ച പെരുന്തേനരുവി കാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു.

നേരത്തേ അരുവിയിൽ വർഷം മുഴുവൻ നീരൊഴുക്കും വെള്ളച്ചാട്ടവുമുണ്ടായിരുന്നു. പെരുന്തേനരുവിയും തൊട്ടു മുകൾഭാഗത്തെ നാവീണരുവിയും കാണാനെത്തുന്നവരുടെ തിരക്ക് അഭൂതപൂർവമായിരുന്നു.

എന്നാൽ നാവീണരുവി നിലനിന്നിരുന്ന സ്ഥാനംപോലും ഇന്ന് കാണാൻ കഴിയുന്നില്ല. ഈ സ്ഥലം നശിപ്പിച്ചാണ് വൈദ്യുതിബോർഡ് മിനിഡാം പണിതത്. ഇരു അരുവികളും അതേ രീതിയിൽ നിലനിർത്തി വൈദ്യുതപദ്ധതി നിർമിക്കണമെന്ന നിർദേശം ഉണ്ടായെങ്കിലും നടപ്പായില്ല.

സഞ്ചാരികൾ തിരിഞ്ഞു നോക്കാതെയായി

അരുവികളുടെ നൈസർഗിക ഭാവം ഒപ്പിയെടുക്കാൻ മുമ്പ് എത്തിയിരുന്നവരാരും ഇപ്പോൾ ഇങ്ങോട്ടേക്കു വരാറില്ല. അരുവികളും വൈദ്യുതപദ്ധതിയും ബോട്ടിംഗും എല്ലാം ഇടകലർന്ന ടൂറിസം പദ്ധതി നടപ്പായിരുന്നെങ്കിൽ പെരുന്തേനരുവി സംസ്ഥാന ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുമായിരുന്നു. അതുവഴി ഈ പ്രദേശങ്ങളിൽ വികസനവും വ്യാപാര നേട്ടങ്ങളും ഉണ്ടാകുമായിരുന്നു.

പദ്ധതി രൂപകല്പന ചെയ്തതിലെയും നിർമാണത്തിലെയും വൈദഗ്ധ്യക്കുറവാണ് തകർച്ചയ്ക്കു കാരണമായത്. പെരുന്തേനരുവി കേന്ദ്രീകരിച്ച് ഡിടിപിസി ആസൂത്രണം ചെയ്ത പദ്ധതികളും ഇതോടെ പാളി. രണ്ട് പ്രളയങ്ങൾ വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട നിർമിതികളെയും തകർത്തു. ലാഭകരമായി ഒന്നുമില്ലാത്ത അവസ്ഥയിലാണിപ്പോൾ പെരുന്തേനരുവി.

യാത്രാദുരിതവും മാറിയില്ല

ഡാമിനു മുകളിലൂടെ അത്യാവശ്യം സഞ്ചരിക്കാൻ പാലം നിർമിച്ചിട്ടുണ്ടെങ്കിലും ദീർഘവീക്ഷണത്തോടെ അധികൃതർ പ്രവർത്തിച്ചിരുന്നെങ്കിൽ ഇരുകരകളെയും ബന്ധിപ്പിച്ച് നാട്ടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരം കാണാമായിരുന്നു. ഓട്ടോറിക്ഷകളും ചെറുവാഹനങ്ങളുംമാത്രമാണ് ഇന്നിപ്പോൾ പാലത്തിലൂടെ സഞ്ചരിക്കുന്നത്.

പാലത്തിന്‍റെ ഒരു വശത്തു കൂടിയുള്ള ഗതാഗതം മാത്രമേ ഇപ്പോൾ സാധ്യമാകൂ. നദിയുടെ മറുകരയിൽ നാറാണംമൂഴി പഞ്ചായത്തിലുള്ളവർക്ക് പെരുന്തേനരുവി, വെച്ചൂച്ചിറ ഭാഗത്തേക്കുള്ള യാത്രമാർഗമാണിത്. വികസന സാധ്യതകൾ ഏറെയുണ്ടായിരുന്ന പദ്ധതിയാണ് നിലവിൽ തകർച്ചയുടെ വക്കിലായിരിക്കുന്നത്.