കോൺഗ്രസിനു വോട്ട് നൽകുന്നത് ബിജെപിക്കു നൽകുന്നതിനു തുല്യം: യെച്ചൂരി
Saturday, April 20, 2024 3:35 AM IST
കോന്നി: കോൺഗ്രസിന് വോട്ടു കൊടുത്താൽ അത് ബിജെപിക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് പത്തനംതിട്ട പാർല മെന്‍റ് മണ്ഡലം സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കോന്നിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാക്കൻമാരും അണികളും ബിജെപിയിലേക്ക് പോകുയാണ്. ബിജെപി ഉയർത്തുന്ന വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. മോദി ഭരണത്തിൽ ബിജെപി രാജ്യത്തെ മതേതരത്വത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു.

മൂന്നാമത് ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ രാജ്യം കൂടുതൽ അപകടത്തിലേക്ക് പോകും. പത്ത് വർഷമായി തുടരുന്ന ബിജെപി ഭരണം ജനാധിപത്യം, മതേതരത്വം, ഫെഡറൽ സംവിധാനം, രാജ്യത്തിന്‍റെ ഐക്യം അഖണ്ഡത എന്നിവയ്ക്ക് വലിയ വെല്ലുവിളി നേരിടുകയാണ്. ഇടതുപക്ഷത്തിനു മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂവെന്ന് യെച്ചൂരി പറഞ്ഞു.

എൽഡിഎഫ് മണ്ഡലം കൺവീനർ പി.ജെ. അജയകുമാർ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, എൽഡിഎഫ് പാർലമെന്‍റ് മണ്ഡലം സെക്രട്ടറി രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാർ എംഎൽഎ,

എൽഡിഎഫ് നേതാക്കളായ ബാബു ജോർജ്, ഏബ്രഹാം വാഴയിൽ, ഓമല്ലൂർ ശങ്കരൻ, ശ്യാംലാൽ, രാജു നെടുവംപുറം, കെ. രാജേഷ്, സോമൻ പാമ്പായിക്കോട്, എ. ദീപു കുമാർ, ബൈജു മാത്യു എന്നിവർ പ്രസംഗിച്ചു.