അമ്പലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കൃഷിക്കായി ഒരുക്കിയ പാടശേഖരങ്ങളിൽ മടവീഴ്ച. പുന്നപ്ര തെക്ക് പഞ്ചായത്ത് പരപ്പില്‍ പാടശേഖരമാണ് മടവീണത്.

ഞായറാഴ്ച രാത്രി 11 ഓടെ പാടശേഖരത്തിന്‍റെ കിഴക്കേബണ്ടിലാണ് മടവീണത്. മാതൃകാപാടശേഖരമായി തെരഞ്ഞെടുത്ത് വിത്ത് ഉത്പാദന കേന്ദ്രമാക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുകയായിരുന്നു. ഇതിന്‍റെ ഭാഗമായി പുറംബണ്ട് കല്ലുകെട്ടി സംരക്ഷിക്കുന്ന ജോലി നടക്കവേ പാതിവഴിയിലായ ബണ്ടിലെ കല്ലുള്‍ പത്ത് മീറ്ററോളം നീളത്തില്‍ ഒലിച്ചുപോയി. ‌

രണ്ടാം കൃഷിക്ക് നിലം ഒരുക്കുന്നതിനിടെയായിരുന്നു  കഴിഞ്ഞ വെള്ളപ്പൊക്കം. അന്നും വെള്ളം കയറി പാടശേഖരം മുങ്ങിയിരുന്നു. തുടര്‍ന്ന് വെള്ളം വറ്റിച്ച് കഴിഞ്ഞ രണ്ടു ദിവസമായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിരിക്കെയാണ് മടവീണത്. ഇന്നലെ വൈകിട്ട് ട്രാക്ടറുകള്‍ കരയ്ക്കു കയറ്റിയതിനാല്‍ വണ്ടിക്ക് തകരാര്‍ സംഭവിച്ചില്ല. പരപ്പില്‍ പാടശേഖരം 42 ഏക്കറാണ്. തോട്ടിലുണ്ടായിരുന്ന പോളയും പാടശേഖരത്തില്‍ നിറഞ്ഞിരിക്കുകയാണ്.