കായംകുളം: വേതനവർധന ആവശ്യപ്പെട്ട് സ്വകാര്യബസ് ജീവനക്കാർ ഇന്നലെ ആഹ്വാനം ചെയ്ത പണിമുടക്കിൽ യാത്രക്കാരും വിദ്യാർഥികളും ദുരിതത്തിലായി. ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികളാണ് ഇന്നലെ പണിമുടക്കിയത്. കായംകുളം-പുനലൂർ റോഡിൽ ഭാഗികമായി സ്വകാര്യബസുകൾ സർവീസ് നടത്തി. കെഎസ്ആർടിസി ചെയിൻ സർവീസ് ഉള്ളതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവന്നില്ല.

എന്നാൽ, സ്‌കൂൾ വിദ്യാർഥികൾ വലഞ്ഞു. കൊല്ലം-തേനി ദേശീയപാത വഴിയുള്ള ഭരണിക്കാവ് - ചെങ്ങന്നൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ഭൂരിഭാഗവും പണിമുടക്കി. റൂട്ടിൽ കൊല്ലം-ചെങ്ങന്നൂർ വേണാട് സർവീസിനെ കൂടുതലായി യാത്രക്കാർ ഇന്നലെ ആശ്രയിച്ചു. ചാരുംമൂട്-കുറത്തികാട്, കറ്റാനം-മാവേലിക്കര, പന്തളം-മാവേലിക്കര റൂട്ടിലും പണിമുടക്ക് സർവീസുകളെ ബാധിച്ചു. ഇന്നലെ രാവിലെ പണിമുടക്ക് അറിയാതെ ബസ് സ്റ്റോപ്പുകളിൽ എത്തിയ വിദ്യാർഥികളും വിവിധ ജോലികൾക്ക് പോകുന്ന ജനങ്ങളും ദുരിതത്തിലായി.

മിക്ക സ്വകാര്യബസുകളും സർവീസ് നടത്താൻ തയാറായെങ്കിലും തൊഴിലാളികൾ സംഘടിച്ച് സർവീസുകൾ തടയുമെന്ന് മുന്നറിയിപ്പ് നൽകിയതിനെതുടർന്ന് സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് പല ബസ് ഉടമകളും സർവീസ് നടത്തുന്നതിൽ നിന്നു പിൻ വാങ്ങിയത്.