അമ്പലപ്പുഴ: കാൽനടയാത്രക്കാരനെയും മറ്റു 15ഓളം നായ്ക്കളെയും കടിച്ച തെരുവുനായ ചത്തതോടെ നാട് ആശങ്കയിൽ. പുറക്കാട് കിഴക്ക് തൈച്ചിറയിലാണ് സംഭവം. കെപിഎംഎസ് തൈച്ചിറ ശാഖാ സെക്രട്ടറി കൂടിയായ മണക്കൽ ഗോപി (60)ക്കാണ് നായയുടെ കടിയേറ്റത്. സമീപത്തുള്ള ഒരു വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇദ്ദേഹത്തെ റോഡിൽവച്ചാണ് തെരുവുനായ ആക്രമിച്ചത്.

ഇതിന് ശേഷം ഈ നായ സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന 15 ഓളം നായ്ക്കളെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു. പിന്നീട് രണ്ടു മണിക്കൂറിന് ശേഷം ഈ നായയെ സമീപത്തെ വാഴത്തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന നിരവധി വാഴകളും നായ കടിച്ചു. ഈ നായയുടെ കടിയേറ്റ മറ്റ് തെരുവുനായ്ക്കൾ അവശനിലയിലാണ്. ഈ നായ്ക്കൾക്കും പേവിഷബാധയേറ്റതായാണ് സംശയം. ഇതോടെയാണ് നാട്ടുകാർ ആശങ്കയിലായത്.

ദിവസവും നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന റോഡിനരികിലാണ് തെരുവുനായ്ക്കൾ വിഹരിക്കുന്നത്. നായയുടെ കടിയേറ്റ ഗോപിയെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.