ചാരുംമൂട്: താമരക്കുളത്ത് പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് കർഷകനായ ശിവൻകുട്ടി കെ. പിള്ള (67) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിൽ അയൽവാസിയായ കർഷകനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.

താമരക്കുളം കിഴക്കേമുറി ചരുവിള ജോൺസൺ (സജി-61) ആണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തത് . ജോൺസൺ അനധികൃതമായി സ്ഥാപിച്ച വൈദ്യുതിവേലിയിൽ നിന്നാണ് കർഷകന് ഷോക്കേറ്റതെന്ന് പോലീസും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ അന്വേഷത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കസ്റ്റഡിയിലായ ജോൺസന്‍റെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയത്. പോസ്റ്റുമോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ മരണം ഷോക്കേറ്റാണ് സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

താമരക്കുളം പഞ്ചായത്തിലെ കിഴക്കേമുറി ഒൻപതാം വാർഡിലെ താമസക്കാരാണ് ഷോക്കേറ്റ് മരിച്ച ശിവൻകുട്ടിപിള്ളയും അറസ്റ്റിലായ ജോൺസണും. തൊട്ടടുത്ത കൃഷിഭൂമികളിലാണ് ഇരുവരും കൃഷി ചെയ്തിരുന്നത്. ജോൺസന്‍റെ കൃഷിസ്ഥലത്തിന് ചുറ്റുമായി പന്നികളെ കൊല്ലാൻ സ്ഥാപിച്ചിരുന്ന വൈദ്യുതികമ്പിയിൽനിന്നാണ് ശിവൻകുട്ടിക്ക് ഷോക്കേറ്റ് മരണം സംഭവിച്ചത്.
പന്നിക്കെണിയിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യാൻ മറന്നുപോയതാണ് അപകടകാരണമെന്ന് അറസ്റ്റിലായ ജോൺസൺ പോലീസിന് മൊഴി നൽകി. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.