അമ്പലപ്പുഴ: വാടക്കൽ അറപ്പപൊഴിയിൽ രക്ഷാബോട്ട് വടം കെട്ടി സുരക്ഷയൊരുക്കി. പൊഴിയിലേക്കു ശക്തമായ തിരമാലകൾ അടിച്ചുകയറി ആടിയുലയുന്ന ബോട്ട് തിരികെ കടലിലേക്ക് ഒഴുകാതിരിക്കാൻ കപ്പൽ കമ്പനി ജീവനക്കാരും ദുരന്ത നിവാരണ സേനയും ഇന്നലെ വൈകിട്ടും അറപ്പപൊഴി തീരത്തു സുരക്ഷ ഒരുക്കാൻ എത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസുമെത്തി ബോട്ടു കൊണ്ടുപോകുന്നതിനു വേണ്ട നടപടിക്രമങ്ങൾ നടത്തി.

‌കണ്ണൂർ ബേപ്പൂർ കടലിൽ അഗ്നിക്കിരയായ സിംഗപ്പൂർ ചരക്കുകപ്പൽ വാൻഹായിൽനിന്നുള്ള ലൈഫ് ബോട്ട് ഞായറാഴ്ച രാത്രിയാണ് വാടക്കൽ തീരത്തേക്കു അടിഞ്ഞു കയറിയത്. മത്സ്യ ത്തൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ചു ദുരന്ത നിവാരണ വിഭാഗവും പോലീസും സ്ഥലത്തെത്തി തീരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രത്യക രൂപകല്പനയുള്ള രക്ഷാബോട്ടിൽ പത്തു പേർക്കോളം കയറി രക്ഷനേടാം. കൊല്ലത്ത് കസ്റ്റംസിന്‍റെ യാഡിലേക്ക് രാത്രിയോടെ കൊണ്ടുപോകാനാണ് നീക്കം.