അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിന്‍റെ തീരപ്രദേശത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും നീലത്തിമിംഗലം അടിഞ്ഞു. പുറക്കാട് പഴയങ്ങാടി തീരത്താണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചത്ത നിലയിലുള്ള കൂറ്റൻ തിമിംഗലമടിഞ്ഞത്. ഏകദേശം 30 മീറ്റർ നീളമുള്ള ഇത് ദിവസങ്ങൾക്കു മുൻപ് ചത്തതാണെന്ന് സംശയമുണ്ട്. അധികം അഴുകിയിട്ടില്ല. എങ്കിലും അതിരൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്തുള്ളത്. ഇവിടെ കടൽഭിത്തിയില്ലാത്തതിനാൽ തീരത്തോട് ചേർന്നാണ് തിമിംഗലമടിഞ്ഞത്. നൂറു കണക്കിന് പേരാണ് ഇതിനെ കാണാനായി എത്തിച്ചേരുന്നത്.

പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുദർശനന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും തോട്ടപ്പള്ളി തീരദേശ പോലീസും സ്ഥലത്തെത്തി. തിമിംഗലമടിഞ്ഞു കയറിയത് ജില്ലാ കളക്ടർ, വനംവകുപ്പ് എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മൂന്നു ദിവസം മുമ്പ് ഇവിടെനിന്നു രണ്ടു കിലോമീറ്റർ തെക്ക് പുന്തലയിലും കൂറ്റൻ നീലത്തിമിംഗലമടിഞ്ഞു കയറിയിരുന്നു. വളരെയധികം അഴുകിയ നിലയിലായിരുന്നു അന്നത്തെ തിമിംഗലം.