ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പാലസ് വാര്‍ഡ് കൊട്ടാരച്ചിറയില്‍ ജോസഫ്-ഷിജി ദമ്പതികളുടെ മകന്‍ ഡോണ്‍ തോമസ് ജോസഫ് (15) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ തിരയില്‍ പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിജയ പാര്‍ക്കിന് സമീപമാണ് ഡോണ്‍ തോമസടക്കം എട്ടുപേര്‍ കടലിലിറങ്ങിയത്.

ശക്തമായ മഴയും കടല്‍ക്ഷോഭവും കാരണം തിരച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്നു രാവിലെ മൃതദേഹം പുറക്കാടുനിന്നു കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആലപ്പുഴ തത്തംപള്ളി സ്‌കുളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌കുളില്‍ നടക്കുന്ന പൊതുദര്‍ശനത്തിനുശേഷം രാവിലെ 10.30ന് പഴവങ്ങാടി മാര്‍സ്ലീവ ഫെറോന പള്ളിയില്‍ സംസ്‌കാരം നടക്കും.