കാണക്കാരി ‘ചിറക്കുളം മധുരപൂങ്കാവനം’ യാഥാര്‍ഥ്യമാകുന്നതും കാത്ത് നാട്ടുകാര്‍
Sunday, April 14, 2024 6:51 AM IST
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിന്‍റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാകുന്നതും കാത്തുനാട്ടുകാര്‍. കാണക്കാരി ചിറക്കുളം ടൂറിസം പദ്ധതിയിലൂടെ മധുര പൂങ്കാവനമാകുന്നതും പ്രതീക്ഷിച്ചുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്. ചിറക്കുളം മധുരപൂങ്കാവനം ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞമാസം പഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരന്‍ നിര്‍വഹിച്ചിരുന്നു.

മധുര പൂങ്കാവനം പദ്ധതിക്ക് തുടക്കംകുറിക്കുന്നതിന് മുന്പേ കാണക്കാരി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ചിറക്കുളത്തില്‍ ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരുന്നു.

ചിറക്കുളവും അതിനോട് ചേര്‍ന്നുള്ള രണ്ടരയേക്കറോളം സ്ഥലവും ഉള്‍പ്പെടെ ഒരു ടൂറിസം പ്രോജക്ട് രൂപകല്പന ചെയ്യുകയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള ഉത്തരവാദിത്വ ടൂറിസത്തിന്‍റെ സാധ്യതകള്‍ മുന്‍നിര്‍ത്തി യാണ് നവീകരണ പദ്ധതികള്‍ നടപ്പാക്കുന്നത്. ചിറക്കുളത്തോടു ചേര്‍ന്ന ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കലുങ്കുകള്‍ നിര്‍മിച്ചു തോടിന് ആഴംകൂട്ടുന്ന പ്രവ ൃ ത്തികളും ആരംഭിച്ചിരുന്നു. റോഡില്‍ ടൈല്‍ പാകുന്നതിനും ചുറ്റുമതില്‍ നിര്‍മാണത്തിനുമുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പമുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചു കുട്ടികളുടെ പാര്‍ക്, വനിതാ ജിംനേഷ്യം തുടങ്ങിയവയും പൂര്‍ത്തിയാക്കിയിരുന്നു. കുടുംബശ്രീ ഹോട്ടല്‍ നിര്‍മാണവും ഇവിടെ പൂര്‍ത്തിയാക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പ്രകാരം 98.83 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കാണക്കാരി പഞ്ചായത്തിലെ കാണക്കാരി ചിറക്കുളം - മധുര പൂങ്കാവനം എന്ന പേരില്‍ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാനാണ് നടപടികള്‍ പുരോഗമിക്കുന്നത്.

2021 ജൂണ്‍ 11 ലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനമനുസരിച്ചു ടൂറിസം മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ ഭാഗമായി മധുര പൂങ്കാവനം എന്ന പേര് നല്‍കി ഇവിടം ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിരുന്നു.

ഏറ്റുമാനൂർ- വൈക്കം റോഡിലൂടെ നാലുകിലോമീറ്റര്‍ പിന്നിടുന്പോൾ റോഡ് അരികിൽ കാണുന്ന മനോഹരമായ ചിറക്കുളം ടൂറിസത്തിന് അനുയോജ്യമാണെന്ന ടൂറിസം വകുപ്പ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അനുവാദം നല്‍കിയത്. 2.5 ഏക്കറോളം വരുന്ന കുളവും രണ്ട് ഏക്കറോളം വരുന്ന വിസ്തൃതമായ പ്രദേശവുമാണ് ടൂറിസത്തിന് ഉപയോഗിക്കുന്നത്. എട്ട് മുതല്‍ 20 അടി വരെ താഴ്ച്ചയുള്ളതാണ് ഈ കുളം.

ടൂറിസ്റ്റ് കേന്ദ്രം പൂര്‍ത്തീകരിക്കാൻ 3.12 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും തുടക്കത്തില്‍ 98,83,900 രൂപയുടെ പണികളാണ് നടത്തുക. സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ പദ്ധതിക്കായി നല്‍കും. ടിക്കറ്റ് കൗണ്ടര്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, വിശ്രമമുറി, സെക്യൂരിറ്റി ക്യാബിന്‍ എന്നീ സജ്ജീകരണങ്ങളുമുണ്ടാകും.

സോളാര്‍ ലൈറ്റുകള്‍, മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനവും പൂര്‍ത്തിയാക്കും. ടൂറിസത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പെഡല്‍ ബോട്ടിംഗ്, സ്വിപ് സൈക്കിള്‍, റോപ്പ് വേ സംവിധാനങ്ങളും മനോഹരമായ പാര്‍ക്കും പൂര്‍ത്തിയാക്കും.

നിലവില്‍ ടൂറിസം കേന്ദ്രത്തില്‍ കുടുംബശ്രീ ഹോട്ടലും ഹോമിയോ ആശുപത്രിയും മോഡല്‍ അങ്കണവാടിയും കൃഷിഭവന്‍ ഓഫീസും സപ്ലൈകോ വിതരണകേന്ദ്രവുമുണ്ട്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവടെ ഒരുക്കും. പ്രദേശവാസികളായ നൂറോളം പേര്‍ക്ക് ഇതിലൂടെ വരുമാനം ഉറപ്പു വരുത്തും.