തറേപ്പറമ്പ് - പറപ്പള്ളി റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷം
Sunday, April 14, 2024 6:51 AM IST
തലയാഴം: തലയാഴം പഞ്ചായത്ത് ഒന്പതാം വാർഡിലെ തറേപ്പറമ്പ് -പറപ്പള്ളി റോഡിലെ മംഗലം ഭാഗത്ത് കുളത്തിനോടു ചേർന്ന സംരക്ഷണഭിത്തി തകർന്നിട്ട് ഒരു വർഷം പിന്നിടുന്നു. ഇതോടെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്‍റെ സ്ഥിതിയും അപകടാവസ്ഥയിലായി.

ഒന്പത് മീറ്റർ നിളത്തിലുള്ള സംരക്ഷണ ഭിത്തി പൂർണമായും തകർന്ന് സമീപത്തെ കുളത്തിലേക്ക് പതിക്കുകയായിരുന്നു . മഴക്കാലമെത്തിയാൽ കുളം നിറഞ്ഞു കവിയുകയും റോഡ് പൂർണമായും കുളത്തിലേക്ക് പതിക്കുകയും ചെയ്യും.

സംരക്ഷണ ഭിത്തി പുനർനിർമിച്ച് അപകട സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വർഷം മുമ്പ് നിവേദനം നൽകിയിരുന്നു.

എന്നാൽ നാളിതുവരെ ടെൻഡർ നടപടികളിലേക്ക് കടക്കുകയോ മറ്റ് ഇടപെടലുകളോ ഒന്നുംതന്നെ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംരക്ഷണഭിത്തി പുനർനിർമിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.