വളവ് നിവര്‍ത്താന്‍ സ്ഥലം നല്‍കാമെന്നറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്നു പരാതി
Tuesday, April 16, 2024 5:16 AM IST
കടുത്തുരുത്തി: വാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെ വളവ് നിവര്‍ത്താന്‍ സ്ഥലം നല്‍കാന്‍ തയാറാണെന്നറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതി. ഏറ്റുമാനൂര്‍ - വൈക്കം റോഡിലെ സ്ഥിരം അപകടവേദിയായ കടുത്തുരുത്തി ചിറപ്പുറം വളവിനു സമീപത്തെ വീട്ടുകാരാണ് റോഡിലെ വളവ് നിവര്‍ത്തുന്നതിനായി സ്ഥലം വിട്ടുനല്‍കാമെന്ന് അറിയിച്ചത്. തുടര്‍ന്ന് ഇതിനായി വീടിന് മുന്നിലെ രണ്ട് സെന്‍റോളം സ്ഥലം അളന്നുതിരിച്ചു കല്ലിടുകയും ചെയ്തിരുന്നു.

സമീപവാസിയായി ബിജുവാണ് സ്ഥലം വിട്ടു നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബിജു വീട് നിര്‍മിച്ചപ്പോള്‍ റോഡിനോടു ചേര്‍ന്നുള്ള ഈ സ്ഥലം നീക്കി വച്ചശേഷമാണ് ബാക്കി വരുന്ന ഭാഗം മതിൽ കെട്ടിതിരിച്ചു വീട് നിര്‍മാണം നടത്തിയത്. വാഹനാപകടങ്ങളും അപകടമരണങ്ങളും ഇവിടെ പതിവായതോടെയാണ് റോഡിലെ കൊടുംവളവാണ് പ്രശ്നമെന്നു മനസിലാക്കി ഇതുപരിഹരിക്കാന്‍ ബിജു സ്ഥലം വിട്ടു നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബിജു വിട്ടു നല്‍കിയ സ്ഥലത്ത് സര്‍വേ നടത്തി ബന്ധപ്പെട്ട വകുപ്പിന്‍റെ നേതൃത്വത്തില്‍ കല്ലിട്ട് സ്ഥലം തിരിക്കുകയും ചെയ്തിരുന്നു. ഇതുകഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നു ബിജുവിന്‍റെ ബന്ധുക്കള്‍ പറയുന്നു. റോഡിന്‍റെ വളവ് നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്തുന്നതിനായി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഇവിടുത്തെ വീട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

യോഗത്തില്‍ പങ്കെടുത്ത വീട്ടുകാര്‍ വളവ് നിവര്‍ത്തലിനായി ആവശ്യമായ സ്ഥലം വിട്ടു നല്‍കാമെന്ന് അറിയിച്ചിരുന്നതായും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ഇവിടുത്തെ താമസക്കാര്‍ പറയുന്നത്.